വിജയ് ബാബുവിൻ്റെ മയക്കുവെടി സിനിമാക്കാർക്ക് ക്വട്ടേഷനായി നർക്കോട്ടിക് ബ്യൂറോയും

മലയാളത്തിലെ സിനിമാർക്ക് പിന്നാലെ ദേശീയ നർക്കോട്ടിക് ബ്യൂറോ. നടൻ വിജയ ബാബു മയക്കുമരുന്ന് ഉപയോഗിച്ച് നടിയെ പീഡിപ്പിച്ച പരാതി പുറത്തുവന്നതോടെയാണ് നർക്കോട്ടി ക് ബ്യൂറോ സിനിമാക്കാരെ വലവിരിച്ചത്.എറണാകുളം കേന്ദ്രീകരിച്ച് സിനിമാക്കാർക്ക് മയക്കുമരുന്ന് എത്തിക്കുന്ന ലോബിയെ കുറിച്ചാണ് അന്വേഷണം. ഓരോ മാസവും കോടികണക്കിന് രൂപയുടെ മയക്കുമരുന്നാണ് കൊച്ചി തീരത്ത് എത്തുന്നത്.
വിജയ് ബാബുവിനെതിരായ ബലാത്സംഗക്കേസിൽ നിർണായക തെളിവുകളാണ് പോലീസ് ശേഖരിച്ചത്. നടനും പരാതിക്കാരിയായ നടിയും കൊച്ചിയിലെ ആഡംബര ഹോട്ടലിൽ എത്തിയതിൻ്റെ സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചു.. പീഡനപരാതി ബലപ്പെടുത്തുന്ന തരത്തിൽ ചലച്ചിത്ര പ്രവർത്തകരും ഹോട്ടൽ ജീവനക്കാരും അടക്കം എട്ട് സാക്ഷികളുടെ മൊഴികളും പൊലീസിന് ലഭിച്ചു.
അതേസമയം ബലാത്സംഗക്കേസിൽ മുൻകൂർ ജാമ്യം തേടി വിജയ് ബാബു ഹൈക്കോടതിയെ സമീപിച്ചു. കൊച്ചിയിലെ വൻകിട അഭിഭാഷകരാണ് നടന് വേണ്ടി രംഗത്തുള്ളത്. മുൻകൂർ ജാമ്യം ലഭിക്കുന്നതിന് തനിക്കെതിരായ പീഡനപരാതി കെട്ടിചമച്ചതാണെന്നും ബ്ലാക്ക് മെയിലിംഗ് ലക്ഷ്യമിട്ടാണ് പരാതി നൽകിയതെന്നും ഇതിനെ സാധൂകരിക്കുന്ന തെളിവുകൾ തൻ്റെ കൈവശമുണ്ടെന്നും ഹർജിയിൽ വിജയ് ബാബു പറയുന്നു.
അന്വേഷണവുമായി എങ്ങനെ വേണമെങ്കിലും സഹകരിക്കാമെന്നും തന്നെ പൊലീസ് കസ്റ്റഡിയിൽ വിടേണ്ട ആവശ്യമില്ലെന്നും ഹർജിയിൽ വിജയ് ബാബു വ്യക്തമാക്കുന്നു. അതേസമയം ജാമ്യഹർജി പരിഗണിക്കുമ്പോൾ കേസുമായി ബന്ധപ്പെട്ട കൂടുതൽ കാര്യങ്ങൾ പൊലീസ് കോടതിയിൽ വെളിപ്പെടുത്താനാണ് സാധ്യത. വിജയ് ബാബുവിന് ഒരു രീതിയിലും ജാമ്യം നൽകരുതെന്നും പൊലീസ് കോടതിയിൽ ആവശ്യപ്പെട്ടു. വിജയ് ബാബു കീഴടങ്ങും എന്നാണ് പ്രതീക്ഷിക്കുന്നതെന്ന് നേരത്തെ കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ പ്രതികരിച്ചിരുന്നു.
കൊച്ചി പനമ്പള്ളി നഗറിലെ ആഡംബര ഹോട്ടലിൽ നിന്നാണ് നിർണായകമായ സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചത്. കഴിഞ്ഞ മാർച്ച് 13 മുതൽ ഏപ്രിൽ 14 വരെയുള്ള തീയതികളിൽ അഞ്ച് സ്ഥലത്ത് തന്നെ വിജയ് ബാബു കൊണ്ടുപോയി എന്നാണ് പരാതിക്കാരിയുടെ മൊഴിയിൽ ഉള്ളത്. മയക്കുമരുന്നും മദ്യവും നൽകി അർധബോധാവസ്ഥയിൽ വിജയ് ബാബു ബലാത്സംഗത്തിന് ഇരയാക്കി എന്ന് പരാതിയിൽ പറയുന്നു. പീഡനവിവരം പുറത്തു പറഞ്ഞാൽ കൊല്ലും എന്നതടക്കമുള്ള ഭീഷണി തനിക്കുണ്ടായെന്നും നടിയുടെ പരാതിയിലുണ്ടായിരുന്നു.
വിജയ് ബാബു വൻതോതിൽ മയക്കുമരുന്ന് ഉപയോഗിക്കുന്നയാളാണെന്ന് വ്യക്തമായിട്ടുണ്ട്. ഇക്കാര്യം പരാതിക്കാരിയും സമ്മതിച്ചു. വിജയ് ബാബുവുമായി മയക്കുമരുന്ന് പങ്കിടുന്നവരെ കുറിച്ചും ദേശീയ ഏജൻസി അന്വേഷിക്കുന്നുണ്ട്. ഇതിനു മുമ്പും കൊച്ചിയിലെ സിനിമാക്കാരുടെ മയക്കുമരുന്ന് ഉപയോഗത്തെ കുറിച്ച് ദേശീയ നർക്കോട്ടിക് ഏജൻസി അന്വേഷിച്ചിരുന്നു.എന്നാൽ വൻ കടക്കാരാണ് കൊച്ചിയിൽ മയക്കുമരുന്ന് എത്തിച്ചിരുന്നത്. അതു കൊണ്ടു തന്നെ അന്വേഷണങ്ങളെയെല്ലാം അപ്രസക്തമാക്കി കൊണ്ട് കുറ്റവാളികൾ കൂടുതൽ ഊർജസ്വലതയോടെ വിരാജിച്ചിരുന്നു.
നടിയുടെ മൊഴിയെ സാധൂകരിക്കുന്ന തെളിവുകളാണ് ഇക്കഴിഞ്ഞ ദിവസങ്ങളിൽ പൊലീസ് ശേഖരിച്ചത്. മൊഴിയിൽ പറയുന്ന സ്ഥലങ്ങളിൽ പരാതിക്കാരിയോടൊപ്പം അന്വേഷണസംഘം രഹസ്യമായി ചെല്ലുകയും പരാതിയിൽ പറയുന്ന സ്ഥലങ്ങളിൽ അതേസമയത്ത് ഇരുവരും എത്തി എന്ന് സ്ഥിരീകരിക്കുകയും ചെയ്തു. ഇതിനെ സാധൂകരിക്കുന്ന സിസിടിവി ദൃശ്യങ്ങൾ കൊച്ചി പനമ്പള്ളി നഗറിലെ ഒരു ആഡംബര ഹോട്ടലിൽ നിന്നും പൊലീസ് ശേഖരിച്ചു. ഇവരെ കണ്ടതായുള്ള സാക്ഷിമൊഴികളും പൊലീസ് ശേഖരിച്ചു. സാക്ഷികളുടെ മൊഴി പൊലീസ് രേഖപ്പെടുത്തും.
പനമ്പള്ളി നഗറിലെ ഹോട്ടൽ കേന്ദ്രീകരിച്ച് നടക്കുന്ന മയക്കുമരുന്ന് ഇടപാടുകളെ കുറിച്ചും അന്വേഷണം തുടങ്ങിയിട്ടുണ്ട്. നമ്പർ 18 ഹോട്ടലിലും ഇതേ ആരോപണം തന്നെയാണ് ഉയർന്നത്. കൊച്ചിയിലെ വൻകിട ഹോട്ടലുകൾ മയക്കുമരുന്ന് ഹബ്ബാണെന്ന വിവരമാണ് മയക്കുമരുന്നിനെ കുറിച്ച് അന്വേഷിക്കുന്ന ഏജൻസികൾക്ക് ലഭിച്ചിരിക്കുന്നത്. സിനിമാക്കാരാണ് ഗുണഭോക്താക്കൾ.
ചലച്ചിത്ര പ്രവർത്തകർ അടക്കം എട്ട് സാക്ഷികളുടെ മൊഴി എടുത്തു. കൂടുതൽ സാക്ഷികളുടെ മൊഴികളും ഇന്ന് രേഖപ്പെടുത്തും. പരാതിക്കാരി നൽകിയ മൊഴി സാധൂകരിക്കുന്ന തെളിവുകൾ സാക്ഷികളിൽ നിന്ന് ലഭിച്ചിട്ടുണ്ടെന്ന് പൊലീസ് വൃത്തങ്ങൾ അറിയിച്ചു. താനാണ് ഇരയെന്നും നിരപരാധിത്വം കോടതിയെ ബോധ്യപ്പെടുത്തുമെന്നും ആണ് വിജയ് ബാബു വ്യക്തമാക്കിയിട്ടുള്ളത്.
വിജയ് ബാബു എത്ര ദിവസം ഒളിവിലിരുന്നാലും അദ്ദേഹത്തിനെതിരെ കൂടുതൽ ശക്തമായ തെളിവുകൾ ശേഖരിച്ച് അറസ്റ്റിലേക്ക് നീങ്ങാനാണ് പൊലീസിൻ്റെ തീരുമാനം. വിജയ് ബാബുവിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യണം എന്നാണ് അന്വേഷണസംഘത്തിൻ്റെ നിലപാട്. അതേസമയം ജാമ്യഹർജി പരിഗണിക്കുമ്പോൾ കേസുമായി ബന്ധപ്പെട്ട കൂടുതൽ കാര്യങ്ങൾ പൊലീസ് കോടതിയിൽ വെളിപ്പെടുത്താനാണ് സാധ്യത.
വിജയ് ബാബുവിനെതിരായ കേസ് ദിലീപിൻെറ കേസ് പോലെയാവുമോ എന്ന സംശയം പോലീസിന് ഇല്ലാതില്ല. ദിലീപിൻ്റെ കേസന്വേഷണം അവസാനഘട്ടത്തിലെത്തിയപ്പോൾ എ ഡി ജി പി ശ്രീജിത്ത് സംഘത്തിൽ നിന്ന് തെറിച്ചതാണ് ഉദ്യോഗസ്ഥരെ ഭയപ്പെടുത്തുന്ന ഘടകം. സിനിമാക്കാരുടെ സമ്പത്തും സ്വാധീനവും നന്നായറിയാവുന്ന പോലീസുകാർ അനാവശ്യമായി പുലിവാൽ പിടിക്കണമോ എന്ന് ചിന്തിച്ചാൽ അത്ഭുതപ്പെടേണ്ട കാര്യമില്ല.
പരാതിക്കാരി പൊലീസിനെ സമീപിച്ചതിന് പിന്നാലെ ഗോവയിലേക്ക് പോയ വിജയ് ബാബു അവിടെ നിന്നും വിദേശത്തേക്ക് കടന്നിരുന്നു. വിജയ് ബാബുവിനായി രാജ്യത്തെ എല്ലാ എയർപോർട്ടുകളിലും പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്. ഫേസ്ബുക്കിൽ ലൈവിൽ വന്ന് നടിയുടെ പേര് വെളിപ്പെടുത്തിയതിന് മറ്റൊരു കേസ് കൂടി ഇന്നലെ വിജയ് ബാബുവിനെതിരെ പൊലീസ് രജിസ്റ്റർ ചെയ്തിരുന്നു. നടിയുടെ പേര് പരസ്യമായി പറയാനുള്ള ചങ്കൂറ്റം എങ്ങനെ വിജയ ബാബുവിന് കിട്ടി
എന്ന് ചിന്തിക്കുന്ന. ഇതാണ് വിജയുടെ സ്വാധീനം.
കഴിഞ്ഞ മാർച്ച് 13 മുതൽ ഒരു മാസം വിജയ് ബാബു തന്നെ കൊച്ചിയിലെ ഫ്ലാറ്റിലും ആഡംബര ഹോട്ടലിലും പാർപ്പിച്ച് അതിക്രൂരമായി ബലാത്സംഗം ചെയ്തെന്നായിരുന്നു നടിയായ യുവതിയുടെ പരാതി. ഇക്കഴിഞ്ഞ 22 ന് എറണാകുളം സൗത്ത് പോലീസ് യുവതിയുടെ മൊഴി രേഖപ്പെടുത്തി കേസ് എടുത്തതിന് പിറകെയാണ് വിജയ് ബാബു വിദേശത്തേക്ക് പോയത്. ഗോവയിൽ നടനുണ്ടെന്ന വിവരത്തിന്‍റെ അടിസ്ഥാനത്തിൽ പ്രത്യേക അന്വേഷണസംഘം അവിടെ എത്തിയിരുന്നെങ്കിലും കണ്ടെത്താനായില്ല.
ലഹരി വസ്തുക്കൾ നൽകി അർദ്ധബോധാവസ്ഥയിലാക്കിയാണ് തന്നെ വിജയ്ബാബും ബലാത്സംഗം ചെയ്തെതന്ന് യുവതി വ്യക്തമാക്കിയിട്ടുണ്ട്. രക്ഷപ്പെടാൻ ശ്രമിച്ചപ്പോൾ സിനിമയിൽ കഥാപത്രങ്ങൾ വാഗ്ദാനം ചെയ്തും നഗ്ന വീഡിയോ പുറത്ത് വിടുമെന്നും പറഞ്ഞ് ഭീഷണിപ്പെടുത്തിയെന്നും വിജയ് ബാബു പീഡനം തുടർന്നതായും ശാരീരികമായി ഉപദ്രവിച്ചതായും പറയുന്നു. ബാലാത്സംഗം, ദേഹോപദ്രവം എൽപ്പിക്കൽ അടക്കമുള്ള വകുപ്പുകൾ ചുമത്തിയാണ് വിജയ് ബാബുവിനെതിരായ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
എറണാകുളം നഗരത്തിലെ ടാറ്റൂ കേന്ദ്രങ്ങളിൽ നടക്കുന്നതും സമാനമായ ലൈംഗിക പീഡനവും മയക്കുമരുന്ന് കച്ചവടവുമാണ്. ചുരുക്കത്തിൽ എറണാകുളം നഗരം മയക്കുമരുന്ന് മാഫിയയുടെ താവളമായി മാറിയിരിക്കുകയാണ്. ബംഗ്ലുരുവിൽ താമസിക്കുന്ന മലയാളി യുവതി നൽകിയ പരാതിയിലാണ് അന്വേഷണം നടന്നത്. ഞ്ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ പോലീസിന് ലഭിച്ചെങ്കിലും പിന്നീട് അന്വേഷണം മരവിക്കപ്പെട്ടു.
ടാറ്റു കേന്ദ്രത്തിലെ സുജീഷ് തന്നോട് അപമര്യാദയായി പെരുമാറുകയും ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്തുവെന്നാണ് യുവതി പറഞ്ഞത്. ടാറ്റ ചെയ്യുന്നതിനിടയിലായിരുന്നു സംഭവം. കൂടുതൽ ആരോപണങ്ങൾ പല ഭാഗത്തും നിന്ന് ഉയർന്നിരുന്നു.
തന്റെ പുരുഷ സുഹൃത്തിനൊപ്പമാണ് യുവതി ടാറ്റൂ ചെയ്യാനായി സ്റ്റുഡിയോയിൽ പോയത്. ശരീരത്തിൻ്റെ പുറകിൽ താഴ്ഭാഗത്താണ് ടാറ്റൂ ചെയ്യേണ്ടിയിരുന്നത്. ഇത് വിശദമാക്കിയതോടെ സുജീഷ് തന്നെ ഒരു അടച്ചുറപ്പുള്ള മുറിയിലേക്ക് കൊണ്ടുപോയി. തന്റെ ടാറ്റൂ വളരെ സമയം എടുത്ത് ചെയ്യേണ്ടതായിരുന്നു, അതിനാൽ തന്നെ അസഹ്യമായ വേദന അനുഭവപ്പെട്ടതോടെ താൻ ഒരു ഇടവേള ആവശ്യപ്പെട്ടുവെന്നും യുവതി ഇൻസ്റ്റഗ്രാമിലെ പോസ്റ്റിലൂടെ പറയുന്നു.
ഇതിനിടെ സുജീഷ് ഭാര്യയെ കൊണ്ടുവിടാൻ പോയി. തിരിച്ച് വന്ന് വീണ്ടും ടാറ്റൂ ചെയ്യാൻ ആരംഭിച്ചു. തന്റെ ജീൻസ് അയാൾക്ക് ടാറ്റൂ ചെയ്യാൻ തടസ്സമായി അനുഭവപ്പെട്ടതോടെ ജീൻസ് അൽപ്പം കൂടി താഴേക്ക് ഇറക്കി. ഇതോടെ ഇയാൾ തന്നോട് അപമര്യാദയായ ചോദ്യങ്ങൾ ഉന്നയിക്കാൻ തുടങ്ങി. തനിക്ക് ഒട്ടും സുഖകരമായി തോന്നിയില്ല.
ടാറ്റൂ ചെയ്യുന്നത് തുടരുമ്പോൾ തന്നെ അയാൾ തന്റെ ശരീരത്തിൽ തെറ്റായ തരത്തിൽ സ്പർശിക്കാൻ തുടങ്ങി. ഇത് ഒട്ടും അനുയോജ്യമായി തോന്നിയില്ല. സംഭവിക്കുന്നത് എന്തെന്ന് എനിക്ക് മനസ്സിലാകുന്നുണ്ടായിരുന്നില്ല. ഉടനെ അയാളെന്നെ ലൈംഗികമായി പീഡിപ്പിച്ചു. ഇനിയും വരണമെന്നും തനിക്ക് മാത്രമായി ഡിസ്കൗണ്ട് നൽകാമെന്നും അയാൾ പറഞ്ഞു. തനിക്ക് വെറുപ്പ് തോന്നിയെന്നും അവിടെ നിന്ന് പെട്ടെന്ന്പോയെന്നും യുവതി ഇൻസ്റ്റഗ്രാം പോസ്റ്റില്‍ കുറിച്ചു. ഇവിടെയും മയക്കുമരുന്നാണ് വില്ലനായത്.
നവവത്സരത്തിനും മറ്റ് വിശേഷ അവസരങ്ങളിലും കൊച്ചിയിൽ വന്നു മറിയുന്ന മയക്കുമരുന്നിന് ഒരു കണക്കുമില്ല. കൊച്ചിയിലെ സമ്പന്നരാണ് മയക്കുമരുന്ന് ലോബിയെ താങ്ങി നിർത്തുന്ന തൂണുകൾ. എന്നാൽ വിജയ് ബാബുവിൻ്റേത് ഉൾപ്പെടെ ഒരു കേസും തെളിയിക്കപെടുമെന്ന് ആരും കരുതുന്നില്ല. കാരണം പിടിപാടുള്ളവരെല്ലാം ഊരി പോകുന്ന പതിവാണ് കേരളത്തിലുള്ളത്.
ബാംഗ്ലൂരിൽ നിന്നാണ് മുമ്പ് കൊച്ചിയിൽ മയക്കുമരുന്ന് എത്തിയിരുന്നത്. ബിനീഷ് കോടിയേരി പിടിക്കപ്പെട്ടപ്പോൾ ഒപ്പം പ്രതിയായ അനൂപ് മുഹമ്മദിൻ്റെ പ്രധാന വിപണന കേന്ദ്രം കൊച്ചിയാണെന്ന് മനസിലാക്കിയിരുന്നു. എൻ.സി.ബി ഇതു സംബന്ധിച്ച് അന്വേഷണം നടത്തി വരികയാണ്.
https://www.facebook.com/Malayalivartha






















