ലോകം മുഴുവൻ സുഖം സംഭവിക്കട്ടെ എന്ന സ്വാമി വിവേകാനന്ദന്റെ വാക്കുകൾ ഭാരതത്തിന്റെ സംസ്‌കാരമാണ്; അമേരിക്കക്കാരൻ ചത്തോട്ടെ ചൈനക്കാരൻ ചത്തോട്ടെ ശ്രീലങ്കക്കാരൻ ചത്തോട്ടെ എന്നല്ല നമ്മൾ പറഞ്ഞത്; പക്ഷേ അത് ഉൾക്കൊളളാനും മനസിലാക്കാനും കഴിയുന്നവർ ഇന്ന് കുറഞ്ഞുവരികയാണെന്നതാണ് ഏറെ ദു:ഖമെന്ന് പി.സി ജോർജ്ജ്

ടിപ്പു സുൽത്താനെതിരെ ആഞ്ഞടിച്ചു പിസി ജോർജ്. ഏറ്റവും വൃത്തികെട്ട വർഗീയ വാദിയാണ് ടിപ്പുവെന്ന് അദ്ദേഹം പറഞ്ഞു. സർക്കാരിനെതിരെയും അദ്ദേഹം വിമർശനമുയർത്തുന്നു. ടിപ്പുവിന് വേണ്ടി പുസ്തകം അച്ചടിക്കാൻ തയ്യാറായ സർക്കാർ എന്തൊരു സർക്കാരാണെന്നാണ് ചിന്തിച്ചുനോക്കണമെന്നും പിസി ജോർജ്ജ് പറഞ്ഞു. അത് പഠിക്കുന്ന പിള്ളേര് പോക്കാ എന്നും അദ്ദേഹം പറഞ്ഞു. പറയാതിരിക്കാൻ കഴിയാത്തതുകൊണ്ടാണ് പറയുന്നതെന്നും ഇതൊന്നും പറയാൻ മടിക്കേണ്ട കാര്യമില്ലെന്നും പറഞ്ഞതിന്റെ പേരിൽ ആരാണ് തന്നെ തൂക്കിലിടുന്നതെന്ന് കാണട്ടെയെന്നും അദ്ദേഹം വെല്ലുവിളിച്ചു.
നാനാത്വത്തിൽ ഏകത്വം എന്ന് പറഞ്ഞതുപോലെ എല്ലാവരുമായും സഹകരിക്കുന്ന സംസ്‌കാരമാണ് ഹിന്ദു സംസ്‌കാരം എന്നാൽ പിസി ജോർജ് പറഞ്ഞു . ഒരു മതത്തെ ചവിട്ടി താഴ്‌ത്തുന്ന സംസ്‌കാരമല്ല. ആ ഹിന്ദു സംസ്‌കാരമുളളവൻ ഒരിക്കലും മറ്റ് മതത്തെ അപമാനിക്കാൻ ആഗ്രഹിക്കില്ലെന്നും ഒരിക്കലും മറ്റ് മതത്തെ കൊല ചെയ്യാൻ ആഗ്രഹിക്കില്ലെന്നും പി.സി ജോർജ്ജ് വ്യക്തമാക്കി.
ലോകം മുഴുവൻ സുഖം സംഭവിക്കട്ടെ എന്ന സ്വാമി വിവേകാനന്ദന്റെ വാക്കുകൾ ഭാരതത്തിന്റെ സംസ്‌കാരമാണ് എന്നും അദ്ദേഹം പറഞ്ഞു . അമേരിക്കക്കാരൻ ചത്തോട്ടെ ചൈനക്കാരൻ ചത്തോട്ടെ ശ്രീലങ്കക്കാരൻ ചത്തോട്ടെ എന്നല്ല നമ്മൾ പറഞ്ഞത്. പക്ഷേ അത് ഉൾക്കൊളളാനും മനസിലാക്കാനും കഴിയുന്നവർ ഇന്ന് കുറഞ്ഞുവരികയാണെന്നതാണ് ഏറെ ദു:ഖമെന്നും പി.സി ജോർജ്ജ് പറഞ്ഞു .
വസുധൈവ കുടുംബകം എന്ന ആശയവും വളരെ പ്രധാനപ്പെട്ടതാണ് എന്നദ്ദേഹം ചൂണ്ടിക്കാണിച്ചു . ഇതും ഭാരത സംസ്‌കാരത്തിന്റേതാണ്. ലോകം മുഴുവൻ ഒരു കുടുംബമാകട്ടെയെന്നാണ് അർത്ഥമാക്കുന്നത്. അത്രയും വലിയ തത്വം വേറെ ഏത് സമൂഹത്തിന് പറയാൻ കഴിയുമെന്നും പി.സി ജോർജ്ജ് ആരാഞ്ഞു .
ഇന്ത്യയോട് സ്‌നേഹമില്ലാത്ത ഒരുത്തന്റെയും വോട്ട് വാങ്ങി ഒരു സ്ഥാനത്തും വരാൻ പിസി ജോർജ്ജ് ആഗ്രഹിക്കുന്നില്ല. ഈരാറ്റുപേട്ടയിൽ തിരഞ്ഞെടുപ്പ് സമയത്ത് തന്നെ ഇക്കാര്യം പറഞ്ഞിട്ടുണ്ടെന്നും പി.സി ജോർജ്ജ് പറഞ്ഞു.
ലൗ ജിഹാദ് ഇല്ലെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ വാക്കുകളെയും പി.സി ജോർജ്ജ് വിമർശിച്ചു . 18 കഴിഞ്ഞ പെൺകുട്ടിയെയും കൊണ്ടുപോയാൽ നിയമത്തിന് മുൻപിൽ ഒന്നും പറയാനാകില്ല എന്നാണ് അദ്ദേഹം വ്യക്തമാക്കുന്നത്.
എന്നാൽ ഒരു പ്രസവം കഴിഞ്ഞ് പെൺകുട്ടിയെയും കൊണ്ട് അഫ്ഗാനിലും സിറിയയിലും പോകുകയാണ്. കൊലപാതക രാഷ്‌ട്രീയത്തിൽ നിന്ന് മുസ്ലീം സംഘടനകൾ പിൻമാറണമെന്നും പി.സി ജോർജ്ജ് ആവശ്യപ്പെടുകയുണ്ടായി. തിരുവനന്തപുരത്ത് അനന്തപുരി ഹിന്ദു മഹാ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു പി.സി ജോർജ്ജ്.
https://www.facebook.com/Malayalivartha






















