പോക്സോ കേസ് പ്രതി! മുഹമ്മദ് സ്വന്തം മകളെ പോലും വെറുതെ വിട്ടില്ല: പിരിഞ്ഞുനിന്ന ഭാര്യയെ വിളിക്കാൻ ചെന്നപ്പോൾ തന്നെ എല്ലാം സജ്ജമാക്കി! ബന്ധുക്കൾ ഓടിവരുന്നതു കണ്ട മുഹമ്മദ് കയ്യിൽ കരുതിയിരുന്ന പെട്രോൾ വാഹനത്തിലൊഴിച്ച് തീകൊളുത്തി, മുഹമ്മദിൻ്റെ ദേഹത്തും തീ ആളിപ്പടർന്നപ്പോൾ തീ അണയ്ക്കാനായി കിണറ്റിലേക്ക് ചാടി കയർ കഴുത്തിൽ കുരുങ്ങി.... ജാസ്മിന്റെ സഹോദരിമാരിൽ ഒരാൾ വാഹനത്തിൽ നിന്ന് ഒരു കുട്ടിയെ വലിച്ച് പുറത്തിട്ടു! കാഴ്ച്ചയിൽ ചലിക്കാൻ പോലുമാകാതെ മൂത്തമകൾ

കഴിഞ്ഞ ദിവസം ഏവരെയും ഞെട്ടിച്ച് പെരിന്തൽമണ്ണയ്ക്കടുത്ത് തൊണ്ടിപറമ്പിൽ മൂന്നുപേരുടെ മരണത്തിനിടയാക്കിയ ഗുഡ്സ് ഓട്ടോയിലെ സ്ഫോടനത്തിന് പിന്നാലെ പുറത്ത് വരുന്നത് നിർണായക വിവരങ്ങൾ. സംഭവം കൃതികൂട്ടിയാണ് ചെയ്തതെന്ന് വ്യക്തമാക്കി പൊലീസിന്റെ പുതിയ വെളിപ്പെടുത്തൽ. സ്ഫോടകവസ്തു നിറച്ച ഗുഡ്സിലേക്ക് ഭാര്യയെയും മക്കളെയും കയറ്റിയശേഷം മുഹമ്മദ് തീകൊളുത്തുകയാണ് ചെയ്തത്. എന്നാൽ ആത്മഹത്യ ചെയ്യണം എന്ന ഉദ്ദേശ്യത്തോടെയല്ല മുഹമ്മദ് കൊലകൾ നടത്തിയതെന്നാണ് സൂചനകൾ. പൊട്ടിത്തെറി നടന്നപ്പോൾ മുഹമ്മദിൻ്റെ ശരീരത്തിലും തീപിടിക്കുകയാണ് ഉണ്ടായത്.
അതേസമയം തീ അണയ്ക്കാനായി കിണറ്റിലേക്ക് ചാടിയപ്പോൾ കയർ കഴുത്തിൽ കുരുങ്ങിയാകാം മുഹമ്മദിൻ്റെ മരണമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. പലയന്തോൾ മുഹമ്മദ്, ഭാര്യ ജാസ്മിൻ, ദമ്പതികളുടെ 10 വയസുകാരിയായ മകൾ ഫാത്തിമ സഫ എന്നിവരാണ് ഈ കൂട്ടക്കുരുതിയിൽ മരിച്ചത്. പരിക്കേറ്റ അഞ്ച് വയസുകാരിയായ മകളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. മൂത്ത പെൺകുട്ടി വാഹനത്തിൽ കയറാത്തതിനാൽ തന്നെ അപകടമൊന്നും സംഭവിച്ചില്ല.
കഴിഞ്ഞ ദിവസം രാവിലെയാണ് മുഹമ്മദ് ഭാര്യവീട്ടിൽ എത്തിയത്. ഇവർക്ക് മുന്നു കുട്ടികളാണ് ഉണ്ടായിരുന്നത്. നിരവധി ക്രിമിനൽ കേസിലെ പ്രതികൂടിയാണ് ഇയ്യാൾ. കുറച്ചു കാലമായി ഭാര്യയും കുട്ടികളും മുഹമ്മദിൽ നിന്നും അകന്നു കഴിയുകയായിരുന്നു. മുത്ത മകളോട് ഇയാൾ നിരവധി തവണ മോശമായി പെരുമാറിയതിനാൽ ഇയാൾക്കൊപ്പം ജീവിക്കുവാൻ ഇവർ ആരും താനെ ഇഷ്ടപ്പെട്ടിരുന്നില്ല. ഇതിനിടയിൽ ഇയാൾ മറ്റൊരു വിവാഹം ചെയ്യുകയായിരുന്നു. ആ വിവാഹത്തിലും ഒരു പെൺകുട്ടിയുണ്ട്. ആ പെൺകുട്ടിയുടെ വിവാഹത്തിന് ജാസ്മിനോട് ഇയാൾ പണം ചോദിക്കുകയുണ്ടായി. എന്നാൽ പണംമില്ലെന്ന് ഇവർ തീർത്തു പറയുകയായിരുന്നു. ഇതിൽ നിന്നുണ്ടായ പകയാണ് മുഹമ്മദിനെ കൊലപാതകം ചെയ്യാൻ പരേരിപ്പിച്ചതെന്നാണ് പൊലീസ് ചൂണ്ടിക്കാണിക്കുന്നത്.
അതോടൊപ്പം തന്നെ ഭാര്യയേയും കുട്ടികളെയും സ്വന്തം വീട്ടിൽ കൊണ്ടുപോകണമെന്ന ആവശ്യവുമായാണ് ഇയാൾ ജാസ്മിൻ്റെ വീട്ടിലെത്തി ചേർന്നത്. എന്നാൽ മൂത്തമകൾ മാത്രം പോകാൻ കൂട്ടാക്കിയിരുന്നില്ല. രണ്ടു കുട്ടികൾക്കൊപ്പം ജാസ്മിനുമായി വീട്ടിലേക്ക് തിരിച്ച മുഹമ്മദ് പകുതി വഴിയിൽ വച്ച് മൂത്തമകളെ ഒരിക്കൽകൂടി വിളിക്കാം എന്നു പറഞ്ഞ് തിരിച്ചു വരികയാണ് ചെയ്തത്. വാഹനം ജാസ്മിൻ്റെ വീടിനടുത്തുള്ള റബ്ബർതോട്ടത്തിൽ എത്തി ഇയാൾ മൂത്തകുട്ടിയെ വിളിക്കാൻ പുറത്തിറങ്ങുകയായിരുന്നു. ഈ സമയം ഇയാളുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ ജാസ്മിൻ മെസേജിലൂടെ ബന്ധുക്കളെ വിവരം അറിയിക്കുകയുണ്ടായി. ബന്ധുക്കൾ ഓടിവരുന്നതു കണ്ട മുഹമ്മദ് കയ്യിൽ കരുതിയിരുന്ന പെട്രോൾ വാഹനത്തിലൊഴിച്ച് തീകൊളുത്തുകയാണ് ചെയ്തത്.
കൂടാതെ ഈ സമയം മുഹമ്മദിൻ്റെ ദേഹത്തും തീ ആളിപ്പടരുകയുണ്ടായി. രക്ഷപ്പെടാൻ വേണ്ടി അടുത്തുള്ള കിണറ്റിലേക്ക് അയാൾ എടുത്തു ചാടുകയും ചെയ്തു. ഈ സമയം കിണറ്റിലെ കയർ കഴുത്തിൽ കുരുങ്ങിയാണ് മുഹമ്മദ് കൊല്ലപ്പെട്ടതെന്നാണ് പൊലീസ് നിഗമനം.
മുഹമ്മദ് തീ കൊളുത്തുന്നത് കണ്ട് സമീപത്തുണ്ടായിരുന്ന ജാസ്മിന്റെ സഹോദരിമാരിൽ ഒരാൾ വാഹനത്തിൽ നിന്ന് ഒരു കുട്ടിയെ വലിച്ച് പുറത്തിടുകയുണ്ടായി. ഈ കുട്ടിയാണ് ഇപ്പോൾ ചികിത്സയിൽ കഴിയുന്നത്. വലിയ സ്ഫോടന ശബ്ദത്തോടെയാണ് വാഹനം കത്തിയത് എന്നാണ് പ്രദേശവാസികൾ വ്യക്തമാക്കുന്നത്. ശബ്ദം കേട്ട് ഓടിയെത്തിയ ഇവർ വെള്ളമൊഴിച്ച് തീകെടുത്താൻ നോക്കിയെങ്കിലും വീണ്ടും സ്ഫോടനം ഉണ്ടാവുകയായിരുന്നു. ഇതോടെ അവർ ഭയന്ന് പിൻവാങ്ങി. ഇതേതുടർന്ന് ഫയർഫോഴ്സ് എത്തിയാണ് തീയണച്ചത്. അരമണിക്കൂറോളമാണ് വാഹനം നിന്നുകത്തിയത്.
https://www.facebook.com/Malayalivartha