ധര്‍മൂസ് ഫിഷ് ഹബ് ഫ്രാഞ്ചൈസി വാഗ്ദാനം നല്‍കി 10000 രൂപ കൈപ്പറ്റി; പലപ്പോഴായി 43,30,587 രൂപ ബാങ്ക് വഴി കൈമാറി; മൂവാറ്റുപുഴയില്‍ തുടങ്ങിയ ധര്‍മൂസ് ഹബ് ഫ്രാഞ്ചൈസിയിലേക്ക് ആദ്യ ഘട്ടത്തില്‍ കൃത്യമായി മല്‍സ്യ വിതരണം നടത്തി; പിന്നീട് പല കാരണങ്ങള്‍ പറഞ്ഞ് മല്‍സ്യ വിതരണം നിര്‍ത്തിയെന്ന് പരാതിക്കാരൻ; പണം തട്ടിയെന്ന പരാതി വ്യാജമാണ്; ഫ്രാഞ്ചൈസിയില്‍ പുറത്തു നിന്നു മീനെടുത്തു വില്‍പന നടത്തിയതോടെ അവിടേയ്ക്കുള്ള വിതരണം നിര്‍ത്തി വയ്ക്കുകയായിരുന്നുവെന്ന് ധര്‍മജന്‍റെ ബിസിനസ് പങ്കാളി കിഷോര്‍ കുമാര്‍

നടന്‍ ധര്‍മജന്‍ ബോള്‍ഗാട്ടിക്കെതിരെ പോലീസ് കേസെടുത്തിരുന്നു. 43 ലക്ഷം രൂപയിലേറെ തട്ടിയെടുത്തെന്ന വഞ്ചനാക്കുറ്റത്തിനാണ് പൊലീസ് കേസെടുത്തത്. എന്നാൽ പണം തട്ടിയെന്ന പരാതി വ്യാജമാണെന്നും ധര്‍മജന്‍റെ ബിസിനസ് പങ്കാളിയും കേസില്‍ രണ്ടാം പ്രതിയുമായ കിഷോര്‍ കുമാര്‍ വെളിപ്പെടുത്തിയിരിക്കുകയാണ്.
ഫ്രാഞ്ചൈസിയില്‍ പുറത്തു നിന്നു മീനെടുത്തു വില്‍പന നടത്തിയതോടെ അവിടേയ്ക്കുള്ള വിതരണം നിര്‍ത്തി വയ്ക്കുകയായിരുന്നു എന്നാണ് അദ്ദേഹത്തിന്റെ വാദം. ആസിഫ് എന്ന വ്യക്തിയാണ് പരാതിക്കാരൻ. അമേരിക്കന്‍ കമ്പനിയില്‍ ഡേറ്റാ സയന്‍റിസ്റ്റായി ജോലി ചെയ്തിരുന്ന ആസിഫ് ബിസിനസ് ചെയ്യുന്നതിനായി 2018ല്‍ കേരളത്തിലെത്തി .
രണ്ടാം പ്രതിയായ സുഹൃത്തു വഴി ധര്‍മജന്‍ ബോള്‍ഗാട്ടിയെ പരിചയപ്പെട്ടു. എറണാകുളം എംജി റോഡില്‍ വച്ച് കൂടിക്കാഴ്ച നടത്തിയിരുന്നു. കോതമംഗലത്ത് ധര്‍മൂസ് ഫിഷ് ഹബ് ഫ്രാഞ്ചൈസി വാഗ്ദാനം നല്‍കി. 10000 രൂപ കൈപ്പറ്റി. പലപ്പോഴായി ബിസിനസുമായി ബന്ധപ്പെട്ട് 43,30,587 രൂപ ബാങ്ക് വഴി കൈമാറി. മുഴുവന്‍ തുകയും ബാങ്ക് വഴി കൈമാറിയതിനാല്‍ തെളിവായി കോടതിയില്‍ ഹാജരാക്കുകയും ചെയ്തിട്ടുണ്ട്.
മൂവാറ്റുപുഴയില്‍ തുടങ്ങിയ ധര്‍മൂസ് ഹബ് ഫ്രാഞ്ചൈസിയിലേക്ക് ആദ്യ ഘട്ടത്തില്‍ കൃത്യമായി മല്‍സ്യ വിതരണം നടത്തി. എന്നാൽ പിന്നീട് പല കാരണങ്ങള്‍ പറഞ്ഞ് മല്‍സ്യ വിതരണം നിര്‍ത്തുകയായിരുന്നു. ഇതാണ് പരാതിക്കാരനെ ചൊടിപ്പിച്ചത്. ബിസിനസ് തകരുകയും വന്‍ സാമ്പത്തിക നഷ്ടം നേരിടുകയും ചെയ്തു. ഫ്രാഞ്ചൈസിയുടെ കരാര്‍ ഒപ്പിടാതെ കോപ്പി നല്‍കുകയും പിന്നീടു നല്‍കാമെന്നു വാഗ്ദാനം നല്‍കി. പക്ഷെ അത് പാലിച്ചില്ല . ഫ്രാഞ്ചൈസിയ്ക്കായി പല കാരണങ്ങള്‍ പറഞ്ഞാണ് വന്‍ തുക കൈവശപ്പെടുത്തിയതെന്നും പരാതിക്കാരന്‍ ചൂണ്ടിക്കാണിക്കുന്നു.
അതേസമയം 43 ലക്ഷം രൂപയിലേറെ തട്ടിയെടുത്തെന്ന വഞ്ചനാക്കുറ്റത്തിനാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. ധര്‍മൂസ് ഫിഷ് ഹബ് എന്ന ബിസിനസ് സ്ഥാപനത്തിന്‍റെ മറവില്‍ പൈസ തട്ടിയെടുത്തെന്നാണ് ആരോപണം. മൂവാറ്റുപുഴ മാനാരി ആസിഫ് പുതുക്കാട്ടില്‍ ആത്ത് ലിയാറാണ് പരാതി നല്‍കിയത്. എറണാകുളം സെന്‍ട്രല്‍ പൊലീസാണ് കേസെടുത്തിരിക്കുന്നത്. ധര്‍മജന്‍ ഉള്‍പ്പടെ 11 പേര്‍ക്കെതിരെ പരാതി നൽകിയിരിക്കുകയാണ്.
എറണാകുളം സെന്‍ട്രല്‍ സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. എന്നാൽ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നില്ല. ഇതോടെ എറണാകുളം സിജെഎം കോടതി മുഖേന കേസെടുക്കുകയായിരുന്നു. വരാപ്പുഴ വലിയപറമ്പില്‍ ധർമ്മജൻ ബോൾഗാട്ടി(45), മുളവുകാട് സ്വദേശികളായ പള്ളത്തുപറമ്പില്‍ കിഷോര്‍ കുമാര്‍(43), താജ് കടേപ്പറമ്പില്‍(43), ലിജേഷ് (40), ഷിജില്‍(42), ജോസ്(42), ഗ്രാന്‍ഡി(40), ഫിജോള്‍(41), ജയന്‍(40), നിബിന്‍(40), ഫെബിന്‍(37) എന്നിവര്‍ക്കെതിരെ പൊലീസ് എഫ്ഐആര്‍ റജിസ്റ്റര്‍ ചെയ്തിരിക്കുകയാണ്.
പരാതിയില്‍ ധര്‍മജനെ മൊഴിയെടുക്കുന്നതിനായി പൊലീസ് സ്റ്റേഷനിലേയ്ക്കു വിളിപ്പിച്ചു. പക്ഷേ ധർമജൻ ഹാജരായിട്ടില്ല. പകരം സുഹൃത്തുക്കളെ അയയ്ക്കുകയായിരുന്നു. ഇതിനിടയിൽ സ്വാധീനം ഉപയോഗിച്ചു കേസെടുക്കാതിരിക്കാന്‍ ശ്രമം ഉണ്ടായിയെന്നും ആരോപിക്കുന്നു. കോടതി ഇടപെട്ടിട്ടും പൊലീസ് കേസെടുക്കാതെ വന്നപ്പോൾ വീണ്ടും കോടതിയെ സമീപിക്കുമെന്ന് അറിയിച്ചു. ഇന്നലെയാണ് ധര്‍മജനെതിരെ പൊലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തത്.\
https://www.facebook.com/Malayalivartha