കേരളത്തിലെ കോഴിക്കടകളിൽ മുക്കാൽ പങ്കും പ്രവർത്തിക്കുന്നത് അനധികൃതമായി; കോഴിക്കടകൾ തുടങ്ങുന്നതിന് കർശനമായ ചട്ടങ്ങളും വ്യവസ്ഥയുമുണ്ടെങ്കിലും അതൊന്നും നടപ്പാവുന്നില്ലെന്ന് പൊതുജനം! 26,000 കോഴിക്കടകളിൽ ഭക്ഷ്യസുരക്ഷാവകുപ്പിന്റെ അനുമതിയുള്ളത് അഞ്ച് ശതമാനത്തിൽ താഴെ മാത്രം....

കേരളത്തിൽ നിന്ന് നിരവധി പരാതികളാണ് പലയിടത്തു നിന്നുമായി ഉയരുന്നത്. പ്രത്യേകിച്ച് ഭക്ഷ്യസുരക്ഷയുടെ പേരിൽ. ഒരു ഓൺലൈൻ മാധ്യമത്തിന്റെ റിപ്പോർട്ട് അനുസരിച്ച് കോഴിക്കടകളിൽ മുക്കാൽ പങ്കും പ്രവർത്തിക്കുന്നത് അനധികൃതമായിട്ടെന്നതാണ്. അതായത് ഒരു കത്തിയും മരക്കുറ്റിയുമുണ്ടെങ്കിൽ ആർക്കും എവിടെയും കോഴിയിറച്ചി വിൽപ്പന കേന്ദ്രം തുടങ്ങാമെന്ന അവസ്ഥയിലാണ് ഇപ്പോഴുള്ള പോക്ക്.
കോഴിക്കടകൾ തുടങ്ങുന്നതിന് കർശനമായ ചട്ടങ്ങളും വ്യവസ്ഥയുമുണ്ടെങ്കിലും അതൊന്നും നടപ്പാവുന്നില്ലെന്ന് ഇതിൽ നിന്ന് തന്നെ കാണുവാൻ സാധിക്കും. കേരളത്തിൽ 26,000 കോഴിക്കടകളുണ്ടെന്നാണ് അനൗദ്യോഗിക കണക്ക് എന്നത്. അതിൽ അഞ്ച് ശതമാനത്തിൽ താഴെ മാത്രമേ ഭക്ഷ്യസുരക്ഷാവകുപ്പിന്റെ അനുമതിയുള്ളൂ എന്നതാണ്.
അതേസമയം സംസ്ഥാന ഇക്കണോമിക്‌സ് ആൻഡ് സ്റ്റാറ്റിസ്റ്റിക്‌സ് വകുപ്പിന്റെ 2013-ലെ കണക്കനുസരിച്ച് 15,680 കോഴിക്കടകളാണ് ഉണ്ടായിരുന്നത്. ഇതിൽ രജിസ്‌ട്രേഷനില്ലാത്തവ 75.30 ശതമാനമായിരുന്നുവെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. ലൈസൻസുള്ളതിൽ തന്നെ 32 ശതമാനത്തിന് തദ്ദേശസ്ഥാപനങ്ങളുടെയും 3.2 ശതമാനത്തിന് ഭക്ഷ്യസുരക്ഷാ വകുപ്പിന്റെയും 23.8 ശതമാനത്തിന് മലിനീകരണ നിയന്ത്രണ ബോർഡിന്റെയും അനുമതി നൽകിയിട്ടുണ്ട്. എല്ലാ അനുമതിയുമുള്ളവ 3.27 ശതമാനം മാത്രമാണ്. എന്നാൽ ഇതിനുശേഷം ഇക്കണോമിക്‌സ് ആൻഡ് സ്റ്റാറ്റിസ്റ്റിക്‌സ് വകുപ്പ് ഇത്തരത്തിലുള്ള കണക്കെടുത്തിട്ടില്ല.
അതോടൊപ്പം തന്നെ മലിനീകരണ നിയന്ത്രണ ബോർഡിന്റെ 2020-ലെ കണക്കനുസരിച്ച് കോഴിക്കടകളും മറ്റ് ഇറച്ചിക്കടകളും ചേർന്ന് 1190 സ്ഥാപനങ്ങൾക്ക് മാത്രമാണ് അനുമതി നൽകിയിട്ടുള്ളത്. കടകൾ നവീകരിക്കുന്നതിനും ശുചിത്വം ഉറപ്പാക്കുന്നതിനും ഭക്ഷ്യസുരക്ഷാനിയമം പാലിക്കുന്നതിനുമായി 2021 നവംബറിൽ തദ്ദേശസ്വയംഭരണവകുപ്പ് പുതിയ മാർഗരേഖ പുറത്തിറക്കുകയും ചെയ്തിരുന്നു. എന്നാലിത് നടപ്പാക്കാൻ ഭക്ഷ്യസുരക്ഷാവകുപ്പോ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളോ മിനക്കെട്ടിരുന്നില്ല എന്നാണ് അറിയാൻ കഴിയുന്നത്.
https://www.facebook.com/Malayalivartha