കൂട്ടുകാരിയുടെ വീട്ടിലേയ്ക്കുള്ള വരവ് മരണത്തിനു വഴിമാറി... കൂട്ടുകാരി അപർണയുടെ വീട്ടിലെത്തിയ അനുഗ്രഹയും സഹോദരൻ അഭിനവും കല്ലടയാറിന്റെ തീരത്ത് എത്തി സെൽഫി എടുക്കുമ്പോഴാണ് അപകടം ഉണ്ടായത്

കൂട്ടുകാരിയുടെ വീട്ടിലേയ്ക്കുള്ള വരവ് മരണത്തിനു വഴിമാറി. കൂട്ടുകാരി അപർണയുടെ വീട്ടിലെത്തിയ അനുഗ്രഹയും സഹോദരൻ അഭിനവും കല്ലടയാറിന്റെ തീരത്ത് എത്തി സെൽഫി എടുക്കുമ്പോഴാണ് അപകടം ഉണ്ടായത് . സെൽഫി എടുക്കുന്നതിനിടെ അബദ്ധത്തിൽ കല്ലടയാറ്റിൽ വീഴുകയായിരുന്നു എന്ന് കരുതുന്നു
പത്തനംതിട്ട കൂടൽ സ്വദേശി അപർണ(16)യുടെ മൃതദേഹമാണ് ഞായറാഴ്ച രാവിലെ പട്ടാഴി പൂക്കുന്നിമല കടവിൽനിന്ന് കണ്ടെത്തിയത്. അപർണയെ കാണാതായ സ്ഥലത്തുനിന്ന് ഏകദേശം ഒരു കിലോമീറ്റർ അകലെനിന്നാണ് മൃതദേഹം കണ്ടെടുത്തത്. ഫയർ ഫോഴ്സിന്റെ സ്കൂബാ സംഘമാണ് മൃതശരീരം കണ്ടെടുത്തത്.
ശനിയാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് കുട്ടികൾക്ക് അപകടം ഉണ്ടായത് . ആദ്യം വെള്ളത്തിൽ വീണത് അപർണയാണ്. തുടർന്ന് അപർണയെ രക്ഷിക്കാൻ അനുഗ്രഹ ശ്രമിച്ചു. എന്നാൽ അനുഗ്രഹയും വെള്ളത്തിൽ വീഴുകയായിരുന്നു. ഇതിനിടെ വീട്ടിൽപ്പോയി മടങ്ങിവന്ന അഭിനവ് ഇരുവരെയും കാണാത്തതിനെ തുടർന്ന് തിരയുന്നതിനിടെ ആറ്റിൽ അകപ്പെട്ടു
ആറ്റിലൂടെ ഒഴുകിപ്പോകുന്നതിനിടെ വള്ളിപ്പടര്‍പ്പില്‍ പിടിച്ചുകയറിയാണ് അഭിനവ് രക്ഷപ്പെട്ടത്. അരക്കിലോ മീറ്ററോളം താഴേക്ക് ഒഴുകിപ്പോയി ആറ്റിലെ കുത്തൊഴുക്കില്‍ പാറയില്‍ പിടിച്ചുകിടന്ന അനുഗ്രഹയെ നാട്ടുകാരാണ് രക്ഷപ്പെടുത്തിയത്. പ്രദേശത്ത് ഇടവിട്ട് ശക്തമായ മഴ പെയ്തിരുന്നതും രക്ഷാപ്രവര്‍ത്തനത്തെ ബാധിച്ചു
https://www.facebook.com/Malayalivartha


























