ഒരുമാസത്തോളം പ്രായമായ വളര്‍ത്തുനായയുടെ നഖംകൊണ്ടു പോറിയത് കാര്യമാക്കാതെ പ്രതിരോധ കുത്തിവെപ്പെടുക്കാന്‍ മടിച്ചു; പേവിഷബാധയേറ്റ് ചികിത്സയിലായിരുന്ന ഒന്‍പതുവയസ്സുകാരന്‍ മരിച്ചു! വേദനയോടെ കുടുംബം

പേവിഷബാധയേറ്റ് ചികിത്സയിലായിരുന്ന ഒന്‍പതുവയസ്സുകാരന്‍ മരിച്ചതായി റിപ്പോർട്ട്. പോരുവഴി നടുവിലേമുറി ജിതിന്‍ ഭവനത്തില്‍ ജിഷ-സുഹൈല്‍ ദമ്പതിമാരുടെ മകന്‍ ഫൈസലാണ് ശനിയാഴ്ച പുലര്‍ച്ചെ മരണത്തിന് കീഴടങ്ങിയത്. ഒരുമാസത്തോളം പ്രായമായ വളര്‍ത്തുനായയുടെ നഖംകൊണ്ടു പോറിയത് കാര്യമാക്കാതെ തന്നെ പ്രതിരോധ കുത്തിവെപ്പെടുക്കാന്‍ മടിച്ചതാണ് മരണത്തിലേക്ക് നയിച്ചത് എന്നാണ് അറിയാൻ കഴിയുന്നത്.
അതേസമയം ഇടയ്ക്കാട് സെന്റ് തോമസ് സ്‌കൂളിലെ നാലാംക്ലാസ് വിദ്യാര്‍ഥിയാണ്. ഇക്കഴിഞ്ഞ മാര്‍ച്ചിലാണ് കളിപ്പിക്കുന്നതിനിടയില്‍ കുട്ടിക്ക് നായയുടെ നഖംകൊണ്ട് കൈത്തണ്ടയില്‍ പോറലേറ്റത്. ഇതിനിടയില്‍ മുത്തച്ഛനെ ഈ പട്ടി കടിക്കുകയും ചെയ്തിരുന്നു. അദ്ദേഹം പ്രതിരോധ കുത്തിവെപ്പെടുക്കുകയുണ്ടായി. എന്നാൽ ഫൈസലിന്റേത് ചെറിയ പോറല്‍മാത്രമായതിനാല്‍ വീട്ടുകാര്‍ കാര്യമാക്കിയിരുന്നില്ല. വേനലവധിയായതിനാല്‍ തന്നെ രണ്ടുമാസത്തോളം അച്ഛന്‍ സുഹൈലിന്റെ കളിയിക്കാവിളയിലെ വീട്ടിലായിരുന്നു ഫൈസല്‍. ദിവസങ്ങള്‍ക്കുമുമ്പ് അമ്മയുടെ വീട്ടില്‍ തിരികെയെത്തിയിരുന്നു . കലശലായ പനിയും അസ്വസ്ഥതയും പ്രകടമാക്കിയിരുന്നു.
അതോടൊപ്പം തന്നെ ശാസ്താംകോട്ടയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സതേടിയിരുന്നു. അവിടത്തെ ശിശുരോഗവിദഗ്ധന് സംശയംതോന്നി രക്തപരിശോധന നടത്തിയപ്പോഴാണ് പേവിഷബാധയേറ്റതായി കണ്ടെത്തിയിരുന്നത്. ഇതേതുടര്‍ന്ന് തിരുവനന്തപുരം എസ്.എ.ടി. ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ചികിത്സയില്‍ കഴിയവേ ശനിയാഴ്ച പുലര്‍ച്ചെ രണ്ടരയോടെ മരിച്ചു. ശനിയാഴ്ച രാവിലെ പോരുവഴിയിലെ കുടുംബവീട്ടിലെത്തിച്ചശേഷം മൃതദേഹം കളിയിക്കാവിളയിലേക്ക് കൊണ്ടുപോയിരുന്നു. കബറടക്കം അവിടത്തെ ജുമാമസ്ജിദ് കബര്‍സ്ഥാനില്‍ നടക്കുകയുണ്ടായി.
https://www.facebook.com/Malayalivartha



























