Widgets Magazine
03
Apr / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

തൃക്കാക്കരയിൽ നിന്ന് തിരിച്ചെത്തുന്ന പി സിയെ കാത്ത് അടുത്ത അറസ്റ്റ്! പിണറായിയുടെ നെറികെട്ട കളി

29 MAY 2022 04:24 PM IST
മലയാളി വാര്‍ത്ത

തൃക്കരയിൽ ബോംബുപൊട്ടിക്കും മുൻപ് പി സി യെ പൂട്ടാമെന്ന് കരുതി ഇന്നലെ ഒരു ചോദ്യം ചെയ്യൽ നാടകം ഇറക്കിയ പിണറായിയെ വെട്ടിലാക്കി ജോർജ് തൃക്കാക്കയിൽ എത്തിയത് സിപിഎം നെ നല്ല രീതിയിൽ ചൊടിപ്പിച്ചിരിക്കുകയാണ്.തൃക്കാക്കര എത്തിയ പി സി പിണറായി വിജയൻ  സ്റ്റാലിനിസ്റ്റ് മനോഭാവമുള്ളയാളാണെന്നാണ് വീണ്ടും വീണ്ടും ആവർത്തിച്ചത്.എന്നാൽ ഇപ്പോളിതാ പി സിക്ക് വീണ്ടും കുരുക്കിട്ട് പൂട്ടാൻ ശ്രമിക്കുകയാണ് പോലീസ്.

 

പിസി ജോർജിനെതിരെ നിയമനടപടിയ്‌ക്കൊരുങ്ങുകയാണെന്നാണ് വിവരം. അനന്തപുരി ഹിന്ദുമഹാ സമ്മേളനത്തിലെ പ്രസംഗവുമായി ബന്ധപ്പെട്ടുള്ള കേസിൽ ജാമ്യ ഉപാധി ലംഘിച്ചുവെന്നാരോപിച്ചാണ് ഫോർട്ട് പോലീസ് പിസി ജോർജിനെതിരെ നിയമനടപടിയ്‌ക്കൊരുങ്ങുന്നത്. പോലീസ് വിളിച്ചിട്ടും പിസി ഹാജരാകാത്തത് ജാമ്യ ഉപാധിയുടെ ലംഘനമെന്നാണ് പോലീസ് ആരോപിക്കുന്നത്.

ഇത് ചൂണ്ടിക്കാട്ടി ഫോർട്ട് പോലീസ് ഇന്ന് ഹൈക്കോടതിയ്‌ക്ക് റിപ്പോർട്ട് നൽകും.ഇന്ന് രാവിലെ 11 മണിക്ക് ചോദ്യം ചെയ്യലിനായി ഫോർട്ട് എ സി ഓഫീസിൽ ഹാജരാകണമെന്നായിരുന്നു നിർദേശം. എന്നാൽ ആരോഗ്യപ്രശ്‌നങ്ങൾ മൂലവും മുൻ നിശ്ചയിച്ച പ്രകാരം തൃക്കാക്കര ഉപതിരഞ്ഞെടുപ്പിന്റെ പ്രചരണാർത്ഥം പൊതുപരിപാടികളിൽ പങ്കെടുക്കേണ്ടതിനാലും ചോദ്യം ചെയ്യുന്നതിന് ഹാജരാകുന്നതിനുള്ള പ്രായോഗിക ബുദ്ധിമുട്ട് പിസി പോലീസിനെ അറിയിച്ചിരുന്നു.

 

നിലവിലെ ആരോഗ്യ അവസ്ഥയിൽ എറണാകുളം പോയതിന് ശേഷം തിരുവനന്തപുരത്തേയ്‌ക്ക് ഇത്രയും ദൂരം യാത്ര ചെയ്യാൻ കഴിയുന്നതല്ലെന്നും പിസി ഇന്നലെ വ്യക്തമാക്കിയിരുന്നു. ചൊവ്വാഴ്ചയോ ബുധനാഴ്ചയോ ഹാജരാകാമെന്നും തെളിവെടുപ്പിന്റെ ഭാഗമായി ശബ്ദപരിശോധന നടത്തുന്നതിന് താൻ താമസിയ്‌ക്കുന്ന ഈരാട്ടുപേട്ടയുടെ സമീപപ്രദേശങ്ങളിൽ എവിടെയങ്കിലും ഇതിന് വേണ്ടിയുള്ള സൗകര്യം ഏർപ്പെടുത്തിയാൽ നന്നായിരുന്നുവെന്നും പിസി പറഞ്ഞിരുന്നു.

 

എന്നാൽ പിസി ഇന്ന് തൃക്കാക്കരയിലെത്തി ബിജെപിയുടെ തിരഞ്ഞെടുപ്പ് പരിപാടികളിൽ പങ്കെടുക്കുന്നത് ജാമ്യഉപാധിയുടെ ലംഘനമാണെന്നാണ് പോലീസ് വാദം. ആരോഗ്യപ്രശനങ്ങളും മറ്റും ചൂണ്ടിക്കാട്ടി മറ്റൊരു ദിവസം ഹാരജാകാമെന്ന് പറഞ്ഞത് ദുരുദ്ദേശപരമെന്നാണ് പോലീസ് പറയുന്നത്.

 

പി സി ജോർജ്ജിന്റെ അറസ്റ്റ് ഏറ്റവും കൂടുതൽ ഗുണം ചെയ്യുക ആർക്കെന്ന ചോദ്യത്തിന് ഇനി ഒരു സംശയത്തിന്റെ ആവശ്യമില്ല.കാരണം പി സി ജോർജ്ജിന്റെ ആദ്യ അറസ്റ്റ് മുതൽ അദ്ദേഹത്തെ അത്രയേറെ ചേർത്ത് നിർത്തുന്നുണ്ട് ബിജെപി.കഴിഞ്ഞ ദിവസം ജാമ്യം ലഭിച്ചതിന് ശേഷം നൽകിയ സ്വീകരണവും പിണറായിക്ക് മറുപടി തൃക്കാക്കരിയിൽ എന്ന പി സിയുടെ മാസ് ഡയലോഗും ഒക്കെ പ്രകടമാക്കുന്നത് പി സി ബിജെപിക്ക് നൽകാൻ പോകുന്ന പിന്തുണ തന്നെയാണ്.

 

ജാമ്യം ലഭിച്ചശേഷം പിസി നടത്തിയ പ്രതികരണം ബിജെപിക്ക് പ്രതീക്ഷ നൽകുന്നതാണ്.തന്നെ ജയിലിലിട്ടത് പിണറായി വിജയന്റെ കളിയാണെന്നും അതിന് തൃക്കാക്കരയിൽ മറുപടി പറയുമെന്നും പി.സി. ജോർജ് മാധ്യമങ്ങളോട് പറഞ്ഞു. ജയിലിലാക്കാൻ ആര് ഇടപെട്ടോ അവർക്കുള്ള മറുപടിയാകുമത്. ജാമ്യം അനുവദിച്ച കോടതിക്ക് നന്ദിയുണ്ട്.

 

പ്രതിപക്ഷനേതാവിന്റെ പരാമർശത്തിന് സാമാന്യമര്യാദയുള്ളവർക്കേ മറുപടിയുള്ളൂവെന്നും ജോർജ് പറഞ്ഞു. തൃക്കാക്കരയിൽ ബിജെപി.യുടെ വിജയത്തിനായി ആത്മാർഥമായി പ്രവർത്തിക്കുമെന്നും പറഞ്ഞു.കുന്തിരിക്ക വിവാദത്തിന് പിന്നാലെ പി സി കൂടി വരുന്നതോടെ അത് ബിജെപിക്ക് ഗുണം ചെയ്യുമോ എന്ന് തന്നെയാണ് രാഷ്ട്രീയ കേരളം ഇപ്പോൾ ഉറ്റുനോക്കുന്നത്.അവസരത്തെ മുതലാക്കാൻ അരയും തലയും മുറുക്കി ബിജെപി നേതൃത്വം രംഗത്തുണ്ട്.

 

എന്നാൽ പിസി ക്കെതിരെ സിപിഎം പല കോണുകളിൽ നിന്നും വിമർശനങ്ങളും ആക്ഷേപങ്ങളും ഉയർത്തുന്നുണ്ട്. മുഖ്യമന്ത്രിയ്ക്കെതിരെ വിവാദ പരാമർശങ്ങൾ നടത്തിയ പി സി ജോർജിനെതിരെ ആഞ്ഞടിച്ച് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. പോളിറ്റ് ബ്യൂറോ ആംഗവും, കേരളത്തിന്റെ മുഖ്യമന്ത്രിയുമായ പിണറായി വിജയന് ജോർജിന്റെ സർട്ടിഫിക്കറ്റ് ആവശ്യമില്ലെന്ന് മന്ത്രി വ്യക്തമാക്കി. വർഗീയ വിഷം തുപ്പിയാൽ ജോർജ് ഇനിയും അകത്തുകിടക്കേണ്ടി വരുമെന്നും ശിവൻകുട്ടി മുന്നറിയിപ്പ് നൽകി. രാജ്യത്തെ നിയമസംവിധാനം അതാണെന്നും അദ്ദേഹം പറഞ്ഞു.

 

അറവുശാലയിലെ പോത്തിന്റെ കരച്ചിലാണ് പി സി ജോർജിന്റേത്. പി സി എന്ന ഇനീഷ്യലിനെ ഏറ്റവും മോശമായി ചിത്രീകരിച്ച പാർട്ടിയ്ക്കൊപ്പമാണ് ജോർജ് ഇപ്പോഴുള്ളത്. വർഗീയ വിഭജനം ഉന്നംവച്ചുള്ള നീക്കങ്ങൾ ആണ് സംഘപരിവാറിന്റേത്. പി.സി.ജോർജിനെ അതിനുള്ള കരുവാക്കുകയാണ്. സ്വയം വിറ്റ് ജീവിക്കാനുള്ള ശ്രമത്തിലാണ് പി.സി.ജോർജെന്നും മന്ത്രി കൂട്ടിച്ചേർത്തു.

 

രാഷ്ട്രീയ ജീവിതത്തിൽ വർഗീയ സംഘടനകളുമായി പി സി ജോർജ് നിരവധി തവണ ആത്മബന്ധം സ്ഥാപിക്കാൻ ശ്രമിച്ചിട്ടുണ്ട്. അത് തിരിച്ചറിഞ്ഞാണ് കേരളത്തിലെ ജനങ്ങൾ പി സി ജോർജിനെ തോൽപ്പിച്ച് വീട്ടിൽ ഇരുത്തിയിരിക്കുന്നത്. പി സി ജോർജിനോ അദ്ദേഹം ഇപ്പോൾ പ്രതിനിധാനം ചെയ്യുന്ന പ്രസ്ഥാനങ്ങൾക്കോ കേരളത്തിലെ സമാധാനാന്തരീക്ഷം തകർക്കാൻ കഴിയില്ല. കൗണ്ട് ഡൗൺ തുടങ്ങിയത് ആരുടേതാണെന്ന് കാലം തെളിയിക്കുമെന്നും ശിവൻകുട്ടി വ്യക്തമാക്കി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

യുവനടിയുടെ ലൈംഗികാതിക്രമ പരാതിയില്‍ അറസ്റ്റിലായ രഞ്ജിത്തിന്റെ അഭിഭാഷകന്‍ വക്കാലത്തൊഴിഞ്ഞു  (2 hours ago)

നടന്‍ വിജയ്യുടെ പാര്‍ട്ടിയായ ടിവികെ സ്ഥാനാര്‍ഥികളുടെ ക്രിമിനല്‍ പശ്ചാത്തലം ചര്‍ച്ചയാകുന്നു  (2 hours ago)

പൊലീസ് ആസ്ഥാനത്തിനു മുന്നില്‍ പൊലീസുകാരുടെ തമ്മിലടി  (2 hours ago)

പണത്തെ ചൊല്ലിയുണ്ടായ തര്‍ക്കം അവസാനിച്ചത് ഭാര്യയുടെ കൊലപാതകത്തില്‍  (2 hours ago)

അഞ്ച് വര്‍ഷത്തെ പ്രണയം; രണ്ട് മാസം മുമ്പ് വിവാഹം: നവവധുവായ സോഫ്റ്റ്‌വെയര്‍ എന്‍ജിനിയര്‍ ജീവനൊടുക്കി  (3 hours ago)

പ്രചാരണത്തിനിടെ രമേഷ് പിഷാരടിയെ തടഞ്ഞ ബിജെപി പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തു  (3 hours ago)

പലകാര്യങ്ങളും പേടിച്ചാണ് ഇതുവരെ മിണ്ടാതിരുന്നതെന്ന് കിച്ചു; മിണ്ടാതിരുന്നതിന് പിന്നിലെ കാരണം വെളിപ്പെടുത്തി കിച്ചു സുധി  (3 hours ago)

എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിക്കായി വോട്ട് അഭ്യര്‍ത്ഥിച്ച് നിഖില വിമല്‍  (4 hours ago)

കേരളത്തില്‍ ബിജെപി അനുകൂല തരംഗമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി  (6 hours ago)

ബാലിയില്‍ ഗ്‌ലാമറസ് ലുക്കില്‍ മംമ്ത മോഹന്‍ദാസ്  (6 hours ago)

പൈതലാം യേശുവേ.." ഗാനത്തിന്റെ ശില്പി ഫാ. ജസ്റ്റിൻ പനയ്ക്കൽ അന്തരിച്ചു  (7 hours ago)

തോൽക്കും എന്നുറപ്പായപ്പോൾ ശുദ്ധ തെമ്മാടിത്തരം കൊണ്ട് ഇറങ്ങിയേക്കുവാണ് ചിലർ.. ഫ്ളക്‌സും പോസ്റ്ററും വലിച്ചുകീറാൻ ശ്രമം നടക്കുന്നുവെന്ന് തൃക്കാക്കരയിലെ ട്വന്റി20 സ്ഥാനാർത്ഥി അഖിൽ മാരാർ  (8 hours ago)

യുദ്ധത്തിൽ വമ്പൻ ട്വിസ്റ്റ് വിജയം പ്രഖ്യാപിച്ച് ട്രംപ് ഇറാന് റീത്ത് വച്ച് കൊട്ടിക്കലാശം കരഞ്ഞു വിളിച്ച് IRGC  (8 hours ago)

മുഹമ്മദ് റിയാസിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ആവേശം പകര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍... ബേപ്പൂരില്‍ നടന്ന കൂറ്റന്‍ പ്രചാരണ റാലിയില്‍ യുഡിഎഫിനെയും ബിജെപിയെയും ഒരുപോലെ കടന്നാക്രമിച്ചായിരുന്നു മു  (8 hours ago)

പാലക്കാട്ടെ യുഡിഎഫ് സ്ഥാനാര്‍ഥി രമേഷ് പിഷാരടിയെ ബിജെപി കൗണ്‍സിലറുടെ നേതൃത്വത്തില്‍ തടഞ്ഞ സംഭവത്തില്‍ പൊലീസില്‍ പരാതി നല്‍കി കോണ്‍ഗ്രസ്  (8 hours ago)

Malayali Vartha Recommends