പിസിയെ വിരട്ടി മന്ത്രി രാജീവ്... ഒരക്ഷരം മിണ്ടിയാൽ പിടിച്ച് അകത്തിടും! കോടതിയെ ധിക്കരിച്ചോ? എന്നാൽ തൃക്കാക്കരയിൽ കാണാമെന്ന് പിസിയും

ചോദ്യം ചെയ്യലിന് ഹാജരാകാതെ തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയ പി സി ജോർജിന് എതിരെ മന്ത്രി പി.രാജീവ്. ജാമ്യം നൽകിയ കോടതി വിധിയിൽ തന്നെ പൊലീസ് സ്റ്റേഷനിൽ ഹാജരാകാൻ നിർദേശം ഉണ്ട്. അതിൽ സർക്കാരിന് കൃത്യമായ നിലപാടും ഉണ്ട്. ഹൈക്കോടതിയെ ധിക്കരിക്കുകയും മത നിരപേക്ഷതക്ക് എതിരെ നിൽക്കുകയും ചെയ്താൽ അത് സംരക്ഷിക്കുന്ന നിലപാടല്ല സർക്കാരിന്റേതെന്നും മന്ത്രി പി.രാജീവ് പറഞ്ഞു.
വർഗീയ വിദ്വേഷ പ്രവർത്തി ചെയ്യുന്നത് ആരാണെങ്കിലും ശക്തമായ നടപടി ഉണ്ടാകുമെന്നും പി. രാജീവ് ഒരു പ്രമുഖ മാധ്യമത്തോട് പറഞ്ഞു. പി.സി.ജോർജിന്റെ കാര്യത്തിൽ കേരള സമൂഹത്തിന് വ്യക്തതയുണ്ട്. ജോർജ് പറയുന്ന കാര്യങ്ങൾ ജനം മനസിലാക്കും. വർഗീയത കേരളം തിരിച്ചറിയുമെന്നും മന്ത്രി പി. രാജീവ് പറഞ്ഞു.
അതേസമയം, വിദ്വേഷ പ്രസംഗക്കേസിൽ ചോദ്യം ചെയ്യലിന് പി. സി. ജോർജ് ഇന്ന് ഹാജരാകില്ല എന്ന് അറിയിച്ചിരുന്നു. ഫോർട്ട് അസിസ്റ്റന്റ് കമ്മിഷണർ മുമ്പാകെ ഹാജരാകാൻ കഴിഞ്ഞ ദിവസം നോട്ടീസ് നൽകിയിരുന്നു. എന്നാൽ ഹാജരാകാൻ ആകില്ലെന്ന് വ്യക്തമാക്കി പി. സി. ജോർജ് രംഗത്തെത്തുകയായിരുന്നു. ആദ്യം ആരോഗ്യ കാരണങ്ങൾ ചൂണ്ടിക്കാണിച്ചായിരുന്നു ചോദ്യം ചെയ്യലിന് ഹാജരാകില്ലെന്ന് വാർത്താകുറിപ്പ് ഇറക്കിയതെങ്കിൽ അതിന് മാറ്റം വന്നിട്ടുണ്ട്.
ഭരണഘടനാപരമായും ജനാധിപത്യപരവുമായ തന്റെ അവകാശമാണെന്നും തന്റെ ജനപക്ഷം സംഘടനയുടെ പേരിൽ പ്രചരണത്തിന് ഇറങ്ങാൻ പോകുകയാണെന്നും ജോർജ് വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം ഉപതെരഞ്ഞെടുപ്പിൽ എൻ ഡി എ സ്ഥാനാർഥിയുടെ പ്രചാരണത്തിനായി പി. സി. ജോർജ് ഇന്ന് തൃക്കാക്കരയിലുണ്ട്.
കൊട്ടിക്കലാശ ദിവസമായ ഇന്ന് പി. സി. ജോർജ് യോഗങ്ങളിലും സ്ഥാനാർഥിക്കൊപ്പം പ്രചരണ പരിപാടിയിലും പങ്കെടുക്കും. വെണ്ണല ക്ഷേത്രത്തിൽ പി. സി. ജോർജിന് സ്വീകരണവും ഉണ്ടായിരുന്നു. ഹാജരാകാൻ ആകില്ലെന്ന് വ്യക്തമാക്കി പി. സി. ജോർജ് കത്ത് നൽകിയെങ്കിലും അതിൽ ദുരഹത ഉണ്ടെന്ന് പൊലീസ് വ്യക്തമാക്കിയിരുന്നു. തുടർന്ന് വീണ്ടും നോട്ടീസ് നൽകിയെങ്കിലും പി. സി. ജോർജ് അതും തള്ളുകയായിരുന്നു. വീണ്ടും നോട്ടീസ് നൽകാനാണ് പൊലീസ് തീരുമാനം.
https://www.facebook.com/Malayalivartha


























