Widgets Magazine
20
Nov / 2025
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മിൽമയിൽ ജോലി 24 തസ്തികകൾ 338 ഒഴിവുകള്‍; നവംബർ 27 വരെ അപേക്ഷകൾ സ്വീകരിക്കും.


ഏതെങ്കിലും ഡിഗ്രി മതി ; അമൃത വിശ്വ വിദ്യാപീഠത്തില്‍ പ്രോഗ്രാം അസോസിയേറ്റാകാം..!


ഇങ്ങനെയൊരു ദുരിതം ഒരു കാലത്തും ഉണ്ടായിട്ടില്ല: മണ്ഡലക്കാലത്തെ കുട്ടിച്ചോറാക്കാൻ സർക്കാർ നടത്തുന്ന പരിപാടി; ശബരിമലയെ തകർക്കാനുള്ള ബോധപൂർവമായ ശ്രമം - രമേശ് ചെന്നിത്തല


ആരുടെയും കാശ് തട്ടിയെടുക്കയുകയോ മോഷ്ടിക്കുകയോ ചെയ്തിട്ടില്ല... എല്ലാവർക്കും വാരിക്കോരി കൊടുത്തു, അക്കാര്യത്തിൽ ഞാൻ മക്കളെ പോലും മറന്ന് പോയി: കള്ളീ, പെരുംകള്ളി എന്നൊക്കെ വിളിച്ചു ചാപ്പ കുത്തി - ജീജീ മാരിയോ...


കന്യാകുമാരി കടലിനു മുകളില്‍ ന്യൂനമര്‍ദമായി മാറിയിരിക്കുകയാണ്... വടക്ക്–വടക്ക് പടിഞ്ഞാറ് ദിശയില്‍ നീങ്ങുന്ന സിസ്റ്റം കേരളത്തില്‍ കനത്ത മഴ..വ്യാഴാഴ്ച കേരളത്തില്‍ എല്ലായിടത്തും മഴ..

ദിലീപിന് കാവ്യയെ പൂത്ത പേടി; പള്‍സര്‍ സുനിയോട് പറഞ്ഞത് ഒന്ന് നടന്നത് മറ്റൊന്ന് അവസാന നിമിഷം ട്വിസ്റ്റുമായി ലിബര്‍ട്ടി ബഷീര്‍

31 MAY 2022 10:33 PM IST
മലയാളി വാര്‍ത്ത

നടിയോട് കാവ്യാമാധവനാണ് കൂടുതല്‍ പകയെന്ന് ലിബര്‍ട്ടി ബഷീര്‍. ദിലീപ് ഇത്രയും ക്രൂരമായി ഉപദ്രവിക്കണമെന്ന് കരുതിയിട്ടുണ്ടാകില്ലെന്നും പള്‍സര്‍ സുനി ഇതിനിടയില്‍ വേറെ തന്ത്രമുപയോഗിച്ചിട്ടുണ്ടാകാമെന്നും അദ്ദേഹം പറഞ്ഞു. കൗമുദി മൂവീസിന് നല്‍കിയ അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ വെളിപ്പെടുത്തല്‍.

'അതിജീവിതയായ ആ കുട്ടി പ്രശ്‌നങ്ങളൊക്കെ പറഞ്ഞതുകൊണ്ടാണ് ഇതെല്ലാം സംഭവിച്ചതെന്നാണ് കാവ്യ ധരിച്ചിരിക്കുന്നത്. അവളോട് പക മുഴുവന്‍ കാവ്യയ്ക്കാണ്. പുരുഷന്മാരുടെ മനസല്ല പെണ്‍കുട്ടികളുടെ മനസ്.

ഈ അടുത്ത കണ്ട അനുഭവങ്ങള്‍ വച്ചിട്ട് പറയുന്നതാണ്, ദിലീപിന് കാവ്യയെ ഭയമാണ്. കാവ്യയ്ക്ക് പെണ്‍പകയാണ്. ഇതിന്റെയെല്ലാം ലക്ഷ്യം ഒറ്റ കാര്യമാണ്. അന്ന് ഈ കുട്ടിയുടെ കല്യാണം ഫിക്‌സ് ചെയ്തിരിക്കുകയാണ്. ആ കല്യാണം മുടക്കണം. സുനിയുമായി ഇങ്ങനെയൊരു അഫയര്‍ ഉണ്ടെന്ന് കാണിക്കാനായിരുന്നു പ്ലാന്‍.

അവള്‍ക്ക് കിട്ടുന്ന നല്ല ബന്ധം ഇല്ലാതാക്കണം. പക്ഷേ ദിലിപ് ഉദ്ദേശിച്ച പോലെയല്ല കാര്യങ്ങള്‍ നടന്നത്. ഇത്രയും ക്രൂരമായി ഉപദ്രവിക്കണമെന്ന് കരുതിയിട്ടുണ്ടാകില്ല ദിലീപ്. പള്‍സര്‍ സുനി ഇതിനിടയില്‍ വേറെ തന്ത്രമുപയോഗിച്ചതാകും. ഇതെല്ലാം എന്റെ നിഗമനമാണ്. ' അദ്ദേഹം പറഞ്ഞു.

അതേസമയം നടി ആക്രമിക്കപ്പെട്ട കേസില്‍ കാവ്യയേയും അവരുടെ അമ്മയേയും ഉടന്‍ തന്നെ അന്വേഷണ സംഘം ചോദ്യം ചെയ്യണമെന്ന് സംവിധായകന്‍ ബൈജു കൊട്ടാരക്കര. വീട്ടില്‍ വെച്ചല്ല ചോദ്യം ചെയ്യേണ്ടത്. ആലുവ പോലീസ് ക്ലബിലേക്ക് വിളിച്ച് വരുത്തി തെളിവുകളുടെ അടിസ്ഥാനത്തില്‍ ചോദ്യം ചെയ്യണം. അങ്ങനെയായാല്‍ കേസില്‍ ക്വട്ടേഷന്‍ കൊടുത്തു എന്ന തെളിയിക്കുന്ന കാര്യങ്ങള്‍ കണ്ടെത്താന്‍ സാധിക്കുമെന്നും ബൈജു കൊട്ടരക്കര പറഞ്ഞു. ന്യൂസ് ഗ്ലോബ് ചാനലില്‍ സംസാരിക്കുകയായിരുന്നു സംവിധായകന്‍. ബൈജു കൊട്ടാരക്കരയുടെ വാക്കുകളിലേക്ക്

'കാവ്യാ മാവന്‍ കൊടുത്ത മൊഴി മുഴുവന്‍ പച്ചക്കള്ളമാണെന്ന് തെളിഞ്ഞിരിക്കുകയാണ്. സംവിധായകന്‍ ബാലചന്ദ്രകുമാറുമായി ചാറ്റ് ചെയ്തിരുന്നോ അദ്ദേഹത്തെ വിളിച്ചിരുന്നോ തുടങ്ങിയ ചോദ്യങ്ങള്‍ക്കെല്ലാം അറിയില്ലെന്ന മറുപടികളാണ് ചോദ്യം ചെയ്യലില്‍ തുടക്കം മുതല്‍ കാവ്യ നല്‍കിയത്. കാവ്യ കല്യാണത്തിന് മുന്‍പ് ദിലീപുമായി സംസാരിച്ചത് മാഡത്തിന്റെ അമ്മയുടെ ഫോണില്‍ നിന്നാണ്'.

'ആ ഫോണിലെ വിവരങ്ങള്‍ വെച്ച് പള്‍സര്‍ സുനിയെ പോലും വിളിച്ചിരിക്കുന്നു എന്നതാണ് സത്യം. ബാലചന്ദ്രകുമാറിനെ 2017 നവംബര്‍ 9 ന് അമ്മയുടെ പേരിലെടുത്ത നമ്പര്‍ ഉപയോഗിച്ച് 6 പ്രാവശ്യം വിളിച്ച മിസ്‌കോള്‍ ഉണ്ടായി. പിന്നീട് ഫോണ്‍ എടുത്ത് 2 തവണ സംസാരിച്ചു. ഇതിന്റെ ചാറ്റ് ബാലചന്ദ്രകുമാര്‍ അന്വേഷണ സംഘത്തിന് കൈമാറി കഴിഞ്ഞു. അതുകൊണ്ട് തന്നെ ഈ വിളിച്ച നമ്പര്‍ ആരുടേതാണെന്ന് കാവ്യ മാധവന്‍ അന്വേഷണ സംഘത്തോട് മറുപടി പറയേണ്ടി വരും'.

'നടി ആക്രമിക്കപ്പെട്ട കേസിലെ ഒന്നാം പ്രതിയായ പള്‍സര്‍ സുനി കാവ്യ മാധവന്റെ ഡ്രൈവറായിരുന്നുവെന്ന വിവരം പോലീസിന് ലഭിച്ചിട്ടുണ്ട്. ഈ ഫോണ്‍ നമ്പറില്‍ നിന്നും പള്‍സര്‍ സുനിയേയും തിരുവനന്തപുരത്തുള്ള ഒരു മാഡത്തേയും വിളിച്ചിരുന്നുവെന്ന് കണ്ടെത്തിയിട്ടുണ്ട്. ആ മാഡത്തെ പോലീസ് നേരത്തേ ചോദ്യം ചെയ്തതാണ്. തിരുവനന്തപുരത്ത് ഉള്ള നിര്‍മ്മാതാവാണ് അവര്‍'.

'തിരുവനന്തപുരത്തെ മാഡവും കാവ്യയുമെല്ലാം ചേര്‍ന്ന് കേരളത്തിലെ പ്രമുഖനായ രാഷ്ട്രീയ നേതാവിന്റെ ഭാര്യയെ കണ്ടതിന് പിറ്റേ ദിവസമാണ് നടി ആക്രമിക്കപ്പെട്ട കേസിന്റെ അന്വേഷണം മാറി മറഞ്ഞത്. മുഖ്യമന്ത്രി ചികിത്സയ്ക്കായി വിദേശത്തേക്ക് പോയപ്പോള്‍ പി ശശി പൊളിറ്റിക്കല്‍ സെക്രട്ടറിയായി ചുമതലയേറ്റു, അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റി, അവര്‍ക്ക് ഇഷ്ടമുള്ള ഉദ്യോഗസ്ഥനെ നിയമിച്ചു. ആ എഡിജിപിയാണ് അന്വേഷണം മുഴുവന്‍ തകിടം മറിച്ചതെന്ന് ഇപ്പോള്‍ പുറത്തുവരികയും ചെയ്തിരിക്കുകയാണ്'.
'കാവ്യ മാധവന്റെ ഫോണിലെ വിവരങ്ങള്‍ അന്വേഷണ സംഘം ശേഖരിച്ചിരുന്നു. അതിന് ശേഷമാണ് കാവ്യയെ സാക്ഷിയാക്കി അന്വേഷണ സംഘം അവരെ ചോദ്യം ചെയ്യുന്നത്. എന്നാല്‍ ചോദ്യം ചെയ്യാന്‍ പോലീസ് നോട്ടീസ് നല്‍കിയപ്പോള്‍ കാവ്യ ദുബൈയിലേക്ക് പറന്നു. മിക്കവാറും ആ ഫോണ്‍ ദുബൈയില്‍ എവിടെയെങ്കിലും കളഞ്ഞ് കാണും. പിന്നീട് അവര്‍ ചെന്നൈയില്‍ എത്തി. അതിനും ദിവസങ്ങള്‍ക്ക് ശേഷമാണ് കാവ്യയെ ചോദ്യം ചെയ്യുന്നത്'.

കാവ്യ പറഞ്ഞത് നുണ,ദിലീപിനും കുരുക്ക്...തെളിവുകള്‍ നിരത്തി ക്രൈംബ്രാഞ്ച്.. അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കില്ലകാവ്യ പറഞ്ഞത് നുണ,ദിലീപിനും കുരുക്ക്...തെളിവുകള്‍ നിരത്തി ക്രൈംബ്രാഞ്ച്.. അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കില്ല

'ചില ഉന്നതരും രാഷ്ട്രീയ നേതാക്കളും നടത്തിയ കള്ള കളികളാണ് ഇതിനെല്ലാം കാരണം. കാവ്യയേയും അവരുടെ അമ്മയേയും അന്വേഷണ സംഘം ചോദ്യം ചെയ്യണം. വീട്ടിലേക്ക് പോയല്ല ചോദ്യം ചെയ്യേണ്ടത്. ആലുവ പോലീസ് ക്ലബിലേക്ക് വിളിച്ച് വരുത്തി തെളിവുകളുടെ അടിസ്ഥാനത്തില്‍ ചോദ്യം ചെയ്യണം'.
'അങ്ങനെയായാല്‍ കേസില്‍ ക്വട്ടേഷന്‍ കൊടുത്തു എന്ന തെളിയിക്കുന്ന കാര്യങ്ങള്‍ കണ്ടെത്താന്‍ സാധിക്കും. 'കേസില്‍ എങ്ങനേയും ഇവര്‍ കുടുങ്ങുമെന്ന് ഉറപ്പാണ്. കുടുങ്ങാതിരിക്കാന്‍ ഏത് രാഷ്ട്രീയ നേതാവിനെ കണ്ടാലും കാര്യമില്ല, സത്യം തെളിയുക തന്നെ ചെയ്യും. കാരണം ഈ കേസിന് പിന്നില്‍ ഒരു അദൃശ്യ ശക്തി ഉണ്ടെന്ന് തന്നെ കരുതിക്കോളൂ' .

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വൈഷ്ണയ്ക്ക് വോട്ട് അവകാശത്തിന് അര്‍ഹതയുണ്ടെന്നുള്ള കോടതി വിധിയില്‍ പ്രതികരിച്ച് രമേശ് ചെന്നിത്തല  (5 hours ago)

രാമനാട്ടുകരയില്‍ സംഘര്‍ഷത്തിനിടെ 2 യുവാക്കള്‍ക്ക് കുത്തേറ്റു  (5 hours ago)

99 ശതമാനം ഫോം വിതരണം പൂര്‍ത്തിയായെന്ന് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍  (5 hours ago)

മലപ്പുറത്ത് പതിനൊന്നുകാരിയെ പീഡിപ്പിച്ച കേസില്‍ പിതാവിന് 178 വര്‍ഷം തടവ്  (6 hours ago)

അല്‍ഫലാഹ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും 10 പേരെ കാണാനില്ലെന്ന് റിപ്പോര്‍ട്ട്  (7 hours ago)

തന്റെ സിനിമകള്‍ക്ക് അര്‍ഹമായ അംഗീകാരം കിട്ടാതെ പോയതിന് കാരണം തന്റെ രാഷ്ട്രീയമാണെന്ന് സുരേഷ് ഗോപി  (7 hours ago)

പിഎംകിസാന്‍ പദ്ധതിയുടെ 21ാം ഗഡു പുറത്തിറക്കി  (8 hours ago)

പാര്‍ട്ണര്‍ ആക്കാം എന്ന് പറഞ്ഞ് യുവാവില്‍ നിന്ന് ഡോക്ടര്‍ ചമഞ്ഞ് യുവതി തട്ടിയത് 68 ലക്ഷത്തോളം രൂപ  (8 hours ago)

കോണ്‍ഗ്രസ് സ്ഥാനാര്‍ഥി വൈഷ്ണയ്ക്ക് തിരഞ്ഞെടുപ്പില്‍ മത്സരിക്കാം  (9 hours ago)

സത്യം ജയിച്ചു; ഇനി കാണാൻ പോകുന്നതാണ് പോരാട്ടം; പെണ്ണൊരുത്തി അങ്കത്തട്ടിൽ  (9 hours ago)

ശബരിമലയില്‍ ദര്‍ശനപുണ്യം നേടി മൂന്ന് ലക്ഷത്തോളം ഭക്തര്‍  (9 hours ago)

വൈഷ്ണയ്ക്ക് മത്സരിക്കാം , വോട്ട് നീക്കിയ നടപടി റദ്ദാക്കി  (9 hours ago)

മിൽമയിൽ ജോലി 24 തസ്തികകൾ 338 ഒഴിവുകള്‍; നവംബർ 27 വരെ അപേക്ഷകൾ സ്വീകരിക്കും.  (9 hours ago)

ഏതെങ്കിലും ഡിഗ്രി മതി ; അമൃത വിശ്വ വിദ്യാപീഠത്തില്‍ പ്രോഗ്രാം അസോസിയേറ്റാകാം..!  (9 hours ago)

വ്യക്തിഗത വായ്‌പകൾ എടുക്കാൻ വേണ്ടിയുള്ള ശമ്പള പരിധിയിൽ മാറ്റം  (10 hours ago)

Malayali Vartha Recommends