നഗരസഭാ ഡയറക്ടറുടെ അനുമതിയില്ലാതെ ബാലകൃഷ്ണപിള്ളയുടെ ചിതാഭസ്മ നിമജ്ജനത്തിന് നഗരസഭാ വാഹനത്തില്‍ തമിഴ്‌നാട്ടിലേക്ക്; വിവാദം കൊടുക്കുന്നു! അധികാര ദുര്‍വിനിയോഗം ആരോപിച്ച് നഗരസഭയ്ക്ക് മുന്നില്‍ ഉപരോധം!

കൊട്ടാരക്കര നഗരസഭാധ്യക്ഷന്റെ വാഹനം തമിഴ്‌നാട്ടിലെ പുളിയറിയില്‍ അപകടത്തില്‍പ്പെട്ട സംഭവം വലിയ വിവാദത്തിലേക്ക് വഴിവച്ചിരിക്കുകയാണ്. നഗരസഭാ ഡയറക്ടറുടെ അനുമതിയില്ലാതെ തന്നെ അധ്യക്ഷന്‍ നഗരസഭാ വാഹനത്തില്‍ തമിഴ്‌നാട്ടിലേക്ക് യാത്ര നടത്തിയതാണ് വിവാഗദത്തിനടിസ്ഥാനം എന്നത്. സംഭവത്തില്‍ അധികാര ദുര്‍വിനിയോഗം ആരോപിച്ച് നഗരസഭയ്ക്ക് മുന്നില്‍ ഉപരോധം സംഘടിപ്പിക്കുകയുണ്ടായി.
അതോടൊപ്പം തന്നെ ഞായറാഴ്ച്ച രാത്രി ഒന്‍പതോടെയാണ് പുളിയറയില്‍ നഗരസഭാധ്യക്ഷന്റെ കാര്‍ ലോറിയുമായി കൂട്ടിയിടിക്കുകയുണ്ടായി. മുന്‍ മന്ത്രി ആര്‍ ബാലകൃഷ്ണപിള്ളയുടെ ചിതാഭസ്മ നിമഞ്നത്തിനായി രാമേശ്വരത്ത് പോയി മടങ്ങവെയായിരുന്നു ഇത്തരത്തിൽ അപകടം ഉണ്ടായത്. ഷാജു ഉള്‍പ്പെടെ നാല് പേരാണ് ഈ വാഹനത്തില്‍ ഉണ്ടായിരുന്നത്. അതില്‍ ഒരാള്‍ക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. പിന്നാലെ തിങ്കളാഴ്ച്ച രാവിലെ ലോറി ഡ്രൈവര്‍ പൊലീസില്‍ പരാതി നല്‍കി. എന്നാല്‍ ലോറി ഡ്രൈവറുമായി ബന്ധപ്പെട്ട് ചിലര്‍ പ്രശ്‌നം ഒത്തുതീര്‍പ്പാക്കി പരാതി പിന്‍വലിപ്പിക്കുകയാണ് ഉണ്ടായത്.
അങ്ങനെ ആര്‍ ബാലകൃഷ്ണപിള്ള രണ്ട് പതിറ്റാണ്ടോളം കൊട്ടാരക്കര പഞ്ചായത്ത് പ്രസിഡണ്ടും മന്ത്രിയുമായിരുന്ന ആളാണെന്നും അദ്ദേഹത്തിന്റെ ചിതാഭസ്മ നിമജ്ജനം സ്വകാര്യ ചടങ്ങല്ലെന്നുമാണ് നഗരസഭാധ്യക്ഷന്റെ വിശദീകരണം ഉണ്ടായത്. ചടങ്ങില്‍ പങ്കെടുക്കുകയെന്നത് തന്റെ ഉത്തരവാദിത്തമാമെന്നും അതാണ് നിര്‍വ്വഹിച്ചതെന്നും എ ഷാജു കൂട്ടിചേര്‍ക്കുകയുണ്ടായോ.
അതേസമയം സെക്രട്ടറിയുടെ അനുമതിയോടെയും യാത്രാവിവരം, ഇന്ധനച്ചെലവ് എന്നിവ ലോഗ് ബുക്കില്‍ രേഖപ്പെടുത്തിയും മാത്രമേ നഗരസഭാ വാഹനങ്ങള്‍ ഉപയോഗിക്കാന്‍ കഴിയൂ. സ്വകാര്യ ആവശ്യങ്ങള്‍ക്ക് വാഹനം ഉപയോഗിക്കരുതെന്ന് വ്യവസ്ഥയുണ്ടെന്നും നഗരസഭാധ്യക്ഷന്‍ ഇതു ലംഘിച്ചിരിക്കുകയാണെന്നും പ്രതിഷേധക്കാര്‍ ആരോപിക്കുകയുണ്ടായി.
https://www.facebook.com/Malayalivartha























