യഹിയ തങ്ങൾ മഅദനിയുടെ വഴിയിൽ വലവിരിച്ച് കേന്ദ്ര ഏജൻസികൾ... ചെങ്കോട്ടയിലേക്ക് ടിക്കറ്റെടുത്തു.... ഇനി തിഹാറിൽ വിപ്ലവം പൂക്കും

ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണണൻെറയും ജസ്റ്റിസ് ഗോപിനാഥൻെറയും അടിവസ്ത്രത്തിൻ്റെ നിറം കാവിയാണെന്ന് പറഞ്ഞ പോപ്പുലർ ഫ്രണ്ട് നേതാവ് യഹിയ തങ്ങൾ ബംഗളുരു ജയിലിൽ കഴിയുന്ന അബ്ദുൾ നാസർ മഅദനിയുടെ അവസ്ഥയിലേക്കോ? മറ്റൊരു മഅ്ദനിയെ വളർത്തേണ്ടെന്ന തീരുമാനത്തിലാണ് കേന്ദ്ര സർക്കാർ.
അദ്ദേഹത്തെ അധികം വൈകാതെ കേന്ദ്രം കൊണ്ടുപോകുമെന്നാണ് സൂചന. യഹിയ തങ്ങളുടെ ഭാവി ഇനി കേന്ദ്ര ഏജൻസികളുടെ കൈയിൽ സുരക്ഷിതമായിരിക്കുമെന്നാണ് ലഭിക്കുന്ന സൂചനകൾ. മറ്റൊരു മഅനിയായി അദ്ദേഹത്തിന് ജയിലിൽ കഴിയാനുള്ള വഴികളാണ് ഒരുങ്ങുന്നത്.
ഹൈക്കോടതി ജഡ്‍ജിക്കെതിരായ പോപ്പുലർ ഫ്രണ്ട് നേതാവിന്റെ വിവാദ പരാമർശത്തിൽ കോടതിയലക്ഷ്യ നടപടിക്ക് അനുമതി തേടി അഡ്വക്കേറ്റ് ജനറലിന് അപേക്ഷ ലഭിച്ചത് ഇതിൻ്റെ തുടക്കമാണെന്ന് മനസിലാക്കുന്നു.. അഭിഭാഷകനായ അരുൺ റോയ് ആണ് അഡ്വക്കേറ്റ് ജനറലിന് അപേക്ഷ നൽകിയത്. ജഡ്‍ജിക്കെതിരായ യഹിയ തങ്ങളുടെ പരാമർശം അപകീർത്തികരമാണെന്നാക്ഷേപിച്ചാണ് അഭിഭാഷകന്റെ നീക്കം.
മതവിദ്വേഷ പ്രസംഗ കേസിൽ പി.സി.ജോർജിന് ജാമ്യം നൽകിയതുമായി ബന്ധപ്പെട്ട് യഹിയ തങ്ങൾ നടത്തിയ പ്രത്സാവന കോടതിയലക്ഷ്യമാണെന്നാണ് അപേക്ഷന്റെ വാദം. ജാമ്യം നൽകിയ ജസ്റ്റിസ് ഗോപിനാഥിനും ആലപ്പുഴയിലെ പോപ്പുലർ ഫ്രണ്ട് റാലിക്കെതിരെ പരാമർശം നടത്തിയ ജസ്റ്റിസ് കുഞ്ഞികൃഷ്ണനും എതിരെയായിരുന്നു പരിഹാസം. ജഡ്ജിമാരുടെ അടിവസ്ത്രത്തിന്റെ നിറം കാവിയായതാണ് ഇത്തരം പരാമർശക്കിടയാക്കുന്നത് എന്നതായിരുന്നു വിവാദ പ്രസ്താവന. പോപ്പുലർ ഫ്രണ്ട് സംഘടിപ്പിച്ച എസ്‍പി ഓഫീസ് മാർച്ചിലായിരുന്നു ജസ്റ്റിസ് കുഞ്ഞികൃഷ്ണനെതിരായ പരാമർശം.
പോപ്പുലർ ഫ്രണ്ട് സംസ്ഥാന സമിതിയംഗം കൂടിയായ യഹിയ തങ്ങൾക്കെതിരെ പുതിയ കേസ് കഴിഞ്ഞ ദിവസം രജിസ്റ്റർ ചെയ്തു. ഹൈക്കോടതി ജഡ്‍ജിയെ അധിക്ഷേപിച്ചതിന്റെ പേരിൽ ആലപ്പുഴ സൗത്ത് പൊലീസാണ് സ്വമേധയാ കേസ് എടുത്തത്. ആലപ്പുഴയിൽ പോപ്പുലർ ഫ്രണ്ട് നടത്തിയ മാർച്ചിനിടെയായിരുന്നു അധിക്ഷേപ പരാമർശം. ആലപ്പുഴയിലെ പോപ്പുലർ ഫ്രണ്ട് റാലിക്കെതിരെ പരാമർശം നടത്തിയ ജസ്റ്റിസ് കുഞ്ഞികൃഷ്ണനെതിരെയാണ് യഹിയ തങ്ങൾ അധിക്ഷേപ പരാമർശം നടത്തിയത്.
പി.സി.ജോർജിന് ജാമ്യം നൽകിയ ജസ്റ്റിസ് ഗോപിനാഥിനെയും തങ്ങൾ അധിക്ഷേപിച്ചിരുന്നു. ജഡ്ജിമാരുടെ അടിവസ്ത്രത്തിന്റെ നിറം കാവിയായതാണ് ഇത്തരം പരാമർശക്കിടയാക്കുന്നത് എന്നതായിരുന്നു വിവാദ പ്രസ്താവന. ഈ പ്രസ്താവനയുടെ പേരിലാണ് ആലപ്പുഴ പൊലീസ് സ്വമേധയാ കേസെടുത്തത്. പി.സി.ജോർജിന് ജാമ്യം നൽകിയ ജഡ്‍ജി പി.എസ്.ശ്രീധരൻ പിള്ളയുടെ ജൂനിയറായിരുന്നു എന്ന ആരോപണവും യഹിയ തങ്ങൾ ഉയർത്തി.
ജൂൺ 13 വരെയാണ് യഹിയ തങ്ങളെ കോടതി റിമാൻഡ് ചെയ്തത്. യഹിയയെ പൊലീസ് കസ്റ്റഡിയിൽ വാങ്ങും. ആലപ്പുഴയിൽ പോപ്പുലർ ഫ്രണ്ട് റാലിക്കിടെ പത്ത് വയസ്സുകാരൻ വിദ്വേഷ മുദ്രാവാക്യം വിളിച്ച കേസിലാണ് യഹിയ തങ്ങളെ പൊലീസ് അറസ്റ്റ് ചെയ്തത്. തൃശ്ശൂർ സ്വദേശി ആയതിനാൽ പ്രതിയെ കാക്കനാട് സബ് ജയിലിലേക്ക് മാറ്റണമെന്ന പ്രതിഭാഗത്തിന്റെ ആവശ്യം കോടതി അംഗീകരിച്ചില്ല.
പിഎഫ്ഐയുടെ സംസ്ഥാന സമിതിയംഗമാണ് തൃശ്ശൂർ പെരുമ്പിലാവ് സ്വദേശി യഹിയ തങ്ങൾ. കുട്ടിയുടെ വിവാദ മുദ്രാവാക്യം വിളിയില്‍ ശക്തമായ നടപടി വേണമെന്ന് ഹൈക്കോടതി കഴിഞ്ഞ ദിവസം നിര്‍ദ്ദേശിച്ചിരുന്നു. റാലി നടത്തിയ സംഘാടകർക്കെതിരെ നടപടി എടുക്കാനും നിർദേശിച്ചു. സംഘടകർക്കാണ് ഉത്തരവാദിത്തം. ഒരാൾ പ്രകോപനപരമായി മുദ്രാവാക്യം വിളിച്ചാൽ ഉത്തരവാദികൾക്കെതിരെ കേസ് എടുക്കണമെന്നും കോടതി നിർദേശിച്ചു.
ആലപ്പുഴയിൽ പോപ്പുലർ ഫ്രണ്ട് റാലിക്കിടയിൽ വിദ്വേഷ മുദ്രാവാക്യം മുഴക്കിയ സംഭവത്തിൽ കുട്ടിയെ കൗൺസിലിംഗിന് വിധേയനാക്കി. ചൈൽഡ് ലൈൻ സഹായത്തോടെ എറണാകുളം ജനറൽ ആശുപത്രിയിലാണ് കുട്ടിയെ കൗൺസിലിംഗിന് വിധേയനാക്കിയത്. ആവശ്യമെങ്കിൽ തുടർ കൗൺസിലിംഗ് നൽകുമെന്ന് ചൈൽഡ് ലൈൻ അറിയിച്ചു. മാതാപിതാക്കൾക്കും കൗൺസിലിംഗ് നൽകുന്നത് പരിഗണനയിലാണെന്ന് അധികൃതർ വ്യക്തമാക്കി. മുദ്രാവാക്യം ആരും പഠിപ്പിച്ചതല്ലെന്നും പരിപാടികളിൽ പങ്കെടുത്തപ്പോൾ കേട്ട് പഠിച്ചതാണെന്നുമാണ് പത്ത് വയസുകാരൻ പറഞ്ഞിരുന്നത്.
യഹിയ തങ്ങൾക്ക് തീവ്രവാദ സംഘടനകളുമായുള്ള ബന്ധത്തെ കുറിച്ചും പോലീസ് പരിശോധിക്കുന്നുണ്ട്. സംസ്ഥാന പോലീസിനൊപ്പം കേന്ദ്ര ഏജൻസികളും ഇക്കാര്യം പരിശോധിക്കുന്നുണ്ട്. യഹിയയുടെ ജീവിതത്തിന് മദനിയുടെ ജീവിതവുമായി ചില സവിശേഷ സാമ്യങ്ങളുണ്ട്. മദനിയെ പോലെ യഹിയയും പ്രസംഗത്തിൽ അഗ്രഗണ്യനാണ്. മുനവച്ച വാക്കുകളാണ് യഹ്യയുടെ പ്രത്യേകത. മദനിയുടെ പ്രസംഗങ്ങളും ഏതാണ്ട് ഇതേമട്ടിലുള്ളതാണ്.
1966 ജനുവരി 18-ന് കൊല്ലം ജില്ലയിലെ മൈനാഗപ്പള്ളി പഞ്ചായത്തിൽ തോട്ടുവാൽ മൻസിലിൽ അബ്ദുസമദ് മാസ്‌റ്ററുടെയും അസ്‌മാബീവിയുടെയും മകനായാണ് മഅ്ദനി ജനിച്ചത്.വേങ്ങ വി.എം.എൽ.എസ്. -ലെ വിദ്യാഭ്യാസശേഷം കൊല്ലൂർവിള മഅ്‌ദനുൽഉലൂം അറബികോളജിൽ നിന്നും മഅദനി ബിരുദം നേടി. ചെറുപ്പത്തിൽ തന്നെ പ്രസംഗത്തിൽ മികവ് കാട്ടിയ മഅദനി പതിനേഴാം വയസ്സിൽ അറിയപ്പെടുന്ന മതപ്രഭാഷകനായി മാറി. പിന്നീട് മൈനാഗപ്പള്ളിയിലെ അൻവാർശേരി യത്തീംഖാനയുടെ ചെയർമാൻ സ്ഥാനം ഏറ്റെടുത്തു.
മുസ്‌ലിം സമുദായത്തിന് സ്വയം പ്രതിരോധമെന്ന മുദ്രാവാക്യമുയർത്തി 1990ൽ ഇസ്‌ലാമിക് സേവക് സംഘ് ഐ.എസ്.എസ്. രൂപവത്കരിച്ചു. കേരളമെങ്ങും ചുറ്റി സഞ്ചരിച്ച് പ്രഭാഷണം നടത്തിയ മഅ്ദനിക്ക് പിന്തുണയേറി. ഒപ്പം ഐ.എസ്.എസിൽ അംഗങ്ങളും വർധിച്ചു.. 1992 ഓഗസ്റ്റ് 6-ന് അദ്ദേഹത്തിനെതിരെ വധശ്രമം നടക്കുകയും വലതുകാൽ നഷ്ടമാവുകയും ചെയ്‌തു. 1992ൽ ബാബരി മസ്‌ജിദ് തകർക്കപ്പെട്ടതിനെ തുടർന്നുണ്ടായ സംഭവങ്ങളുടെ പശ്ചാത്തലത്തിൽ കേന്ദ്ര സർക്കാർ ഐ.എസ്.എസ്. നിരോധിക്കുകയും മഅദനി അറസ്റ്റിലാവുകയും ചെയ്‌തു.യഹിയ തങ്ങളും സംസ്ഥാനത്തുനീളം നടന്ന് പി.എഫ് ഐ ക്ക് വേണ്ടി പ്രചരണം നടത്തുന്നയാളാണ്.
പിന്നീട് രാഷ്ട്രീയപ്രവർത്തനത്തിലേക്ക് തിരിഞ്ഞ മഅദനി 1993 ഏപ്രിൽ 14-ന് പീപ്പിൾസ് ഡെമോക്രാറ്റിക് പാർട്ടി പി.ഡി.പി. എന്ന രാഷ്ട്രീയകക്ഷിക്ക് രൂപംനൽകി. അവർണ്ണന് അധികാരം പീഡിതർക്ക് മോചനം എന്നായിരുന്നു പി.ഡി.പി. യുടെ മുദ്രാവാക്യം. ഗുരുവായൂർ, തിരൂരങ്ങാടി ഉപതെരഞ്ഞെടുപ്പുകളിൽ ജയപരാജയങ്ങൾ നിർണയിക്കാൻ കഴിഞ്ഞതോടെ പി.ഡി.പി കേരള രാഷ്ട്രീയത്തിൽ അവഗണിക്കാനാവാത്ത ശക്തിയായി. 2009-ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ ഇടതുമുന്നണി സ്ഥാനാർത്ഥികളുടെ വിജയത്തിനായി പി ഡി പി ചെയർമാൻ അബ്‌ദുൾ നാസർ മഅദനി കേരളയാത്ര നടത്തി.
മുസ്ലീം സമുദായത്തിനിടയിൽ നുഴഞ്ഞു കയറുക എന്നത് ഇടതുപക്ഷത്തിൻെറ എക്കാലത്തെയും വലിയ അജണ്ടയായിരുന്നു. മുസ്ലീം ലീഗിനെ ഒപ്പം കിട്ടാതായതോടെയാണ് വർഗീയ കക്ഷികളുമായി ഇടതുപക്ഷം ചങ്ങാത്തം തുടങ്ങിയത്. ഇത് ഇന്നും തുടരുന്നു. 2009 ഏപ്രിൽ 3 മുതൽ 13 വരെ മഅദനിയുടെ നേതൃത്വത്തിൽ 'സത്യമേവ ജയതേ' എന്ന മുദ്രാവാക്യമുയർത്തിപ്പിടിച്ച് കേരളയാത്ര നടത്തി.ഇത് വലിയ ലാൻ്റിങ്ങായിരുന്നു. യഹിയയും ഇതേ വഴിയാണ് പിന്തുടരാൻ തീരുമാനിച്ചിരുന്നത്. അപ്പോഴാണ് പിടിവീണത്.
മുതലക്കുളം മൈതാനത്ത് നടത്തിയ സാമുദായിക സ്പർധ വളർത്തുന്ന പ്രസംഗത്തിന്റെ പേരിൽ 1998 മാർച്ച് 31-ന് എറണാകുളത്ത് കലൂരിലെ വസതിയിൽനിന്ന് മഅദനിയെ പോലീസ് അറസ്റ്റ് ചെയ്തു.കോഴിക്കോട് പോലീസ് കമ്മീഷണർ ഓഫീസിൽ ചോദ്യം ചെയ്യലിനു ശേഷം കണ്ണൂർ ജയിലിൽ അടച്ചു. യഹിയ നടത്തിയതും ഇമ്മട്ടിലുള്ള പ്രസംഗം തന്നെയാണ്.
കോയമ്പത്തൂർ സ്ഫോടനക്കേസിൽ പങ്കുണ്ടെന്നാരാപിച്ച് ഏപ്രിൽ നാലിന് കോയമ്പത്തൂർ പോലീസിന് കൈമാറിയ മഅദനിയെ കോയമ്പത്തൂർ സെൻട്രൽ ജയിലിൽ അടച്ചശേഷം ദേശീയ സുരക്ഷാ നിയമപ്രകാരം കേസെടുത്തു. ജാമ്യം കിട്ടാത്ത ഒരു വർഷത്തെ കരുതൽ തടങ്കലായിരുന്നു ഇത്.
സുപ്രീം കോടതിയെ സമീപിച്ചതിനെ തുടർന്ന് ദേശീയ സുരക്ഷാ നിയമ പ്രകാരമുള്ള കുറ്റത്തിൽനിന്ന് മോചിതനാക്കിയെങ്കിലും കോയമ്പത്തൂർ സ്ഫോടനക്കേസുമായി ബന്ധമുണ്ടെന്നാരോപിച്ച് സെഷൻസ് കോടതിയിൽ കുറ്റപത്രം ഫയൽ ചെയ്തു. ഇതോടെ കോയന്പത്തൂരിൽനിന്നും മദിനിയെ സേലം സെൻട്രൽ ജയിലിലേക്ക് മാറ്റി. അവിടെയാണ് ഏറെ പീഡനങ്ങൾക്ക് ഇരയായത്.
ജാമ്യത്തിനായി നിരവധി തവണ കോടതിയെ സമീപിച്ചെങ്കിലും ഫലമുണ്ടായില്ല. കേസ് കേരളത്തിലേക്ക് മാറ്റണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതിയിൽ ഫയൽ ചെയ്ത ഹർജിയും തള്ളി. വിചാരണ നടത്തി കേസ് തീർപ്പാക്കാനാണ് സുപ്രീം കോടതി സെഷൻസ് കോടതിക്ക് നൽകിയ നിർദ്ദേശം. 16,683 പേജുള്ള തമിഴിലുള്ള കുറ്റപത്രം മലയാളത്തിലാക്കി നൽകണമെന്ന ആവശ്യവും നിരാകരിക്കപ്പെട്ടു. 2500 സാക്ഷികളുള്ള കേസിന്റെ വിചാരണ മന്ദഗതിയിലാണ് നീങ്ങിയത്.
ജയിൽ വാസത്തിനിടെ മറ്റ് നിരവധി കുറ്റങ്ങളും മഅദനിയുടെ മേൽ ചുമത്തപ്പെട്ടു. സേലം ജയിലിൽ പോലീസുമായി ഏറ്റുമുട്ടി എന്നതായിരുന്നു ഒരു കുറ്റം. പ്രമേഹവും ഹൃദ്രോഗവും നട്ടെല്ലിന് തേയ്മാനവും അനുഭവപ്പെട്ടിരുന്ന മഅദനിക്ക് മതിയായ ചികിത്സ നൽകണമെന്ന ആവശ്യവും നിരാകരിക്കപ്പെട്ടു. ബംഗളുരു സ്ഫോടനത്തിന്റെ പേരിൽ കർണാടക പോലീസ് 2010 ആഗസ്റ്റ് 17 നു അദ്ദേഹത്തെ അറെസ്റ്റ് ചെയ്തു.
പ്രതികൾ നൽകിയ മൊഴികളുടെ അടിസ്ഥാനത്തിലായിരുന്നു അദ്ദേഹത്തിനെതിരെ കേസ് എടുത്തത്. 2011 ഫെബ്രുവരി 11-നു കർണാടക ഹൈകോടതി അദ്ദേഹത്തിന്റെ ജാമ്യാപേക്ഷ നിരസിച്ചു. സ്‌ഫോടനത്തിൽ ബന്ധമുള്ളതായി നേരിട്ടുള്ള തെളിവുകൾ പോലീസിനു ഹാജരാക്കാനായില്ല എന്ന കാര്യം ഹൈകോടതി വിധിപ്രസ്‌താവനയിൽ ചൂണ്ടിക്കാട്ടിയെങ്കിലും, മഅദനിക്കു ജാമ്യം നൽകുന്നത് കേസിന്റെ വിചാരണയെ ബാധിക്കുമെന്ന കർണാടക സർക്കാരിന്റെ വാദം പരിഗണിച്ചായിരുന്നു ജാമ്യം നിരസിച്ചത്.
പിന്നീട് ജാമ്യാപേക്ഷ പരിഗണിച്ച സുപ്രീം കോടതി ജഡ്ജിമാർക്കിടയിൽ ഭിന്നതയുണ്ടായതിനെത്തുടർന്ന് അപേക്ഷ മറ്റൊരു ബെഞ്ചിൽ സമർപ്പിക്കാൻ ചീഫ് ജസ്റ്റിസിന്റെ പരിഗണനയ്ക്കു വിടാൻ ഉത്തരവായി. മൊഴികളെല്ലാം ക്രിമിനൽ നടപടിച്ചട്ടങ്ങളുടെ 161-ആം വകുപ്പു പ്രകാരം പോലീസെടുത്തതാണെന്നും തെളിവായി പരിഗണിക്കാൻ കഴിയില്ലെന്നും വാദം കേൾക്കുന്നതിനിടയിൽ ജസ്റ്റിസ് കട്ജു അഭിപ്രായപ്പെട്ടു. നിരപരാധികളെ ജയിലിലടയ്ക്കാനുള്ള തെളിവുകൾ ഇന്ത്യയിലെ പോലീസ് ഉണ്ടാക്കാറുണ്ടെന്നും അദ്ദേഹം പറഞ്ഞു.
2015 സപ്തംബർ 15 ന് ഈ കേസിൽ മഅദനിക്കെതിരായി മുമ്പ് മൊഴി നൽകിയ പ്രധാന സാക്ഷിയായ കുടക് സ്വദേശി റഫീഖ് കൂറുമാറി.സ്‌ഫോടന കേസിൽ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തിയാണ് തന്നെ പോലീസ് പ്രധാന സാക്ഷിയാക്കിയതെന്ന് റഫീഖ് കോടതിയെ അറിയിച്ചു. ഈ ദിവസം വിചാരണക്കോടതി വിസ്തരിക്കവെയാണ് റഫീഖ് മൊഴിമാറ്റിപ്പറഞ്ഞത്. താൻ കോടതിയിൽ വച്ചാണ് മഅദനിയെ ആദ്യം കാണുന്നതെന്നും റഫീഖ് വിചാരണ കോടതിയെ അറിയിച്ചു.
ലഷ്കർ ഭീകരൻ എന്ന് സംശയിക്കപ്പെടുന്ന തടിയന്ടവിടെ നസീർ തീവ്രവാദത്തിലേക്ക് എത്തിയത് മദനി സ്ഥാപിച്ച ഐ എസ് എസ്, പി ഡി പി എന്നീ സംഘടനകളിലൂടെയാണെന്ന് കർണാടക പോലിസ് ആരോപിക്കുന്നു. 2005ലെ ബസ് കത്തിക്കൽ കേസിൽ മദനിയുടെ ഭാര്യയായ സൂഫിയ പ്രതി ചേർക്കപ്പെടുകയുണ്ടായി. മദനിയെ തടവിലിട്ടത്തിനു പ്രതികാരമായി സൂഫിയ, നസീർ എന്നിവർ ചേർന്ന് തമിഴ് നാട് സർക്കാരിന്റെ ബസ് കത്തിക്കൽ ആസൂത്രണം ചെയ്തു നടപ്പിലാക്കി എന്നതാണ് കേസ്. ലഷ്കറിൻ്റെ തെക്കേ ഇന്ത്യ കംമാന്ടെർ ആയി സംശയിക്കപെടുന്നയാളാണ് തടിയന്ടവിടെ നസീർ.
ഇതാണ് മഅദനിയുടെ ജീവിതം നൽകുന്ന പാഠം. മഅദനി സജീവമല്ലാതായതോടെയാണ് പി എഫ് ഐ തുടങ്ങിയ തീവ്രവാദ സിംഹങ്ങൾ കേരളത്തിൽ സജീവമായത്. മൂവാറ്റുപുഴയിലെ ജോസഫ് മാഷിൻ്റെ കൈവെട്ടോടെ ഇവർ പുതിയൊരു രാഷ്ട്രീയ സംസ്കാരത്തിന് തുടക്കം കുറിക്കുകയായിരുന്നു. ഈ സംസ്കാരമാണ് യഹിയയുടെ അകത്താകലിൽ എത്തി നിൽക്കുന്നത്.
https://www.facebook.com/Malayalivartha























