Widgets Magazine
07
Apr / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കതൈബ് ഹിസ്ബുള്ളയുടെ മുന്നറിയിപ്പ്.. ഊര്‍ജ്ജ കേന്ദ്രങ്ങളെ ലക്ഷ്യം വച്ച് തകർത്ത് എറിയുമെന്ന് ഭീഷണി..യുദ്ധ മുഖത്തേക്ക് ഒരു വിഭാഗം കൂടി എത്തുന്നു..ട്രംപിന്റെ അഗ്നികുണ്ഡത്തിൽ ഇറാൻ വീഴും..


ഇറാന് നേരെ യുദ്ധപ്രഖ്യാപനവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്... ചൊവ്വാഴ്ച രാത്രി എട്ടു മണിക്ക് ഇറാന്റെ ദഹനം..ട്രംപ് ലോകത്തെ ഞെട്ടിച്ചുകൊണ്ട് ആക്രമണ സമയം കൃത്യമായി പ്രഖ്യാപിച്ചത്..


ഇറാന് നേരെ യുദ്ധപ്രഖ്യാപനവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്... ചൊവ്വാഴ്ച രാത്രി എട്ടു മണിക്ക് ഇറാന്റെ ദഹനം..ട്രംപ് ലോകത്തെ ഞെട്ടിച്ചുകൊണ്ട് ആക്രമണ സമയം കൃത്യമായി പ്രഖ്യാപിച്ചത്..


ഇറാന് നേരെ യുദ്ധപ്രഖ്യാപനവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്... ചൊവ്വാഴ്ച രാത്രി എട്ടു മണിക്ക് ഇറാന്റെ ദഹനം..ട്രംപ് ലോകത്തെ ഞെട്ടിച്ചുകൊണ്ട് ആക്രമണ സമയം കൃത്യമായി പ്രഖ്യാപിച്ചത്..


വൻതോതിൽ വ്യാജതിരിച്ചറിയൽ കാർഡുകൾ നിർമ്മിക്കുന്നതായി ഇലക്ഷൻ കമ്മീഷന് സംശയം... പ്രിന്റിംഗ് സ്ഥാപനത്തിൽ പോലീസ് പരിശോധന നടത്തി... വ്യാജ പരാതിയിലാണ് പരിശോധന നടന്നതെന്ന് സിപിഎം ആരോപിച്ചു...

സ്വപ്‌ന അടിവാരം തോണ്ടുന്നു 18ാം അടവ് പുറത്തെടുത്ത പിണറായിയെ തേച്ചൊട്ടിച്ച് ഇഡി പകര്‍പ്പൊന്നും തരില്ല; സ്വപ്നയെ പൂട്ടാനിറങ്ങിയ പിണറായിക്ക് തിരിച്ചടി

16 JUNE 2022 09:07 PM IST
മലയാളി വാര്‍ത്ത

സ്വപ്നയെ ഇങ്ങനെവിട്ടാല്‍ തന്റെ അടിവാരം വരെ തോണ്ടും എന്ന ഭയപ്പാടിലാണ് മുഖ്യമന്ത്രി പിണറായി വിജയന്‍. പേഴ്‌സണലായോ പാര്‍ട്ടിയെ കൊണ്ടോ കേസില്‍ കൈ കടത്തിയാല്‍ നോക്കിയാല്‍ പിന്നെ പിടിച്ചാലും കിട്ടില്ല. അതിനാല്‍ ക്രൈംബ്രാഞ്ചിനെ കൊണ്ട് സ്വപ്നയെ പൂട്ടാനുള്ള വഴി തേടുകയാണ് പിണറായിയും കൂട്ടരും. ഇതിന്റെ ഭാഗമായി രഹസ്യമൊഴിയില്‍ സ്വപ്‌ന പറഞ്ഞ കാര്യങ്ങള്‍ ഒരണുവിടാതെ മനസ്സിലാക്കേണ്ടതുണ്ട് എങ്കില്‍ മാത്രമേ പിണറായിക്ക് ഇതിനെതിരെ പ്രതിരോധം ഒരുക്കാനാകൂ. അതിന് വേണ്ടി സ്വപ്നയുടെ രഹസ്യമൊഴിയുടെ പകര്‍പ്പിനായി കോടതിയെ സമീപിച്ച ക്രൈം ബ്രാഞ്ചിന് എട്ടിന്റെ പണികൊടുത്തിരിക്കുകയാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ്. എറണാകുളം ജില്ലാ പ്രിന്‍സിപ്പള്‍ സെക്ഷന്‍സ് കോടതിയില്‍ ക്രൈംബ്രാഞ്ച് അന്വേഷണസംഘം അപേക്ഷ നല്‍കിയിരുന്നു. ഇതോടെ രഹസ്യമൊഴിയുടെ പകര്‍പ്പ് ക്രൈം ബ്രാഞ്ചിന് നല്‍കാനാകില്ലെന്ന് വ്യക്തമാക്കി ഇഡി. സ്വപ്നയുടെ അഭിഭാഷകനും, ഇഡിയുടെ അഭിഭാഷകനും കോടതിയോട് ഇക്കാര്യം അറിയിച്ചിട്ടുണ്ട്. കേസിന്റെ അന്വേഷണത്തെ ബാധിക്കുമെന്നതിനാലാണ് ഈ നീക്കം.

ഇതോടെ രഹസ്യമൊഴിയുടെ പകര്‍പ്പ് എന്തിന് വേണ്ടിയെന്ന് ക്രൈം ബ്രാഞ്ച് വ്യക്തമാക്കണമെന്നാണ് കോടതി ആവശ്യപ്പെട്ടത്. തുടര്‍ന്ന് കന്റോമെന്റ് പോലീസ് രജിസ്റ്റര്‍ ഗൂഡാലോചന കേസിലെ അന്വേഷണത്തിന് സ്വപ്നയുടെ രഹസ്യമൊഴി അനിവാര്യമെന്ന് ക്രൈംബ്രാഞ്ച് കോടതിയെ അറിയിച്ചു. ഗൂഡാലോചന സംബന്ധിച്ച തെളിവുകള്‍ പുറത്തു കൊണ്ടുവരാന്‍ രഹസ്യമൊഴി പരിശോധിക്കണമെന്നും ക്രൈംബ്രാഞ്ച് വ്യക്തമാക്കി.

ഗൂഡാലോചനയില്‍ പങ്കെടുത്ത ഷാജ് കിരണും സ്വപ്നയ്‌ക്കെതിരെ മൊഴി നല്‍കിയിട്ടുണ്ട്.സത്യവാങ്മൂലത്തിലെ വിവരങ്ങള്‍ പുറത്തുവിട്ടതില്‍ അന്വേഷണം വേണമെന്ന് ക്രൈംബ്രാഞ്ച് കോടതിയെ അറിയിച്ചു.സ്വപ്നയുടെ അഭിഭാഷകര്‍ തന്നെയാണ് സത്യവാങ്മൂലം പുറത്തുവിട്ടതെന്ന് സംശയിക്കേണ്ടിവരുമെന്നും ക്രൈംബ്രാഞ്ച് ആരോപിച്ചു.

മാത്രമല്ല നയതന്ത്ര സ്വര്‍ണക്കടത്തിലെ കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ഇനി നിര്‍ണായകമാകുക സ്വപ്‌ന സുരേഷിന്റെയും സരിത്തിന്റെയും മൊബൈല്‍ ഫോണുകള്‍. എന്‍.ഐ.എയാണു സ്വപ്‌ന ഉള്‍പ്പെടെയുള്ളവരുടെ വീടും ഓഫീസും റെയ്ഡ് ചെയ്ത് മൊബൈല്‍ ഉള്‍പ്പെടെ ഇലക്‌ട്രോണിക് ഉപകരണങ്ങള്‍ പിടിച്ചെടുത്തത്. എന്നാല്‍, എന്‍.ഐ.എ. കേസില്‍ കാര്യമായ അന്വേഷണം നടന്നില്ല. പ്രതികളായ ഫൈസല്‍ ഫരീദ്, യു.എ.ഇ. കോണ്‍സല്‍ ജനറല്‍, അറ്റാഷെ തുടങ്ങിയവരെ നാട്ടിലെത്തിക്കാന്‍ കഴിയാത്തതായിരുന്നു കാരണം.

മൊബൈലുകള്‍ ഇപ്പോള്‍ കോടതിയുടെ കസ്റ്റഡിയിലാണ്. മുഖ്യമന്ത്രിക്കെതിരായ സ്വപ്‌നയുടെ ആരോപണങ്ങള്‍ തെളിയിക്കാന്‍ മൊബൈല്‍ പരിശോധന ആവശ്യമാണ്. അതിനാല്‍, ഇവ സൈബര്‍ ഫോറന്‍സിക് പരിശോധനയ്ക്കായി വിട്ടുകിട്ടാന്‍ ഇ.ഡി. കോടതിയെ സമീപിച്ചേക്കും. മുഖ്യമന്ത്രിക്കെതിരായ അന്വേഷണത്തിനു പച്ചക്കൊടി നല്‍കേണ്ടത് ഇ.ഡിയുടെ കേന്ദ്ര ഡയറക്ടറേറ്റാണ്. അതിനായി സ്വപ്‌നയുടെ രഹസ്യമൊഴിയുടെ പകര്‍പ്പ് അവിടേക്ക് അയച്ചിട്ടുണ്ട്.

കേസിലെ പ്രധാന പ്രതികളിലൊരായ സ്വപ്‌നയുടെ മൊഴിയുടെ വിശ്വാസ്യത വിലയിരുത്തേണ്ടി വരും. ശക്തമായ തെളിവില്ലാതെ മുഖ്യമന്ത്രിക്കെതിരായി നടപടിയെടുക്കുന്നതു തിരിച്ചടിയാകുമെന്ന ആശങ്കയും ഇ.ഡിക്കുണ്ട്. അതിനാലാണു സ്വപ്‌നയുടെയും സരിത്തിന്റെയും മൊബൈല്‍ പരിശോധിക്കാന്‍ നീക്കം നടത്തുന്നത്.

ബിരിയാണിച്ചെമ്പ് നാലുപേര്‍ താങ്ങിയെടുത്ത് കോണ്‍സല്‍ ജനറലിന്റെ വാഹനത്തിലാണു ക്ലിഫ് ഹൗസിലേക്കു കൊണ്ടുപോയതെന്നും അതിനുവേണ്ട സഹായം ശിവശങ്കര്‍ ചെയ്തുതന്നെന്നുമാണു സ്വപ്‌നയുടെ ആരോപണം. അത് എത്തുന്നതുവരെ കോണ്‍സല്‍ ജനറല്‍ അസ്വസ്ഥനായിരുന്നുവെന്നും ഇതു സംബന്ധിച്ചു വാട്ട്‌സാപ്പ് ചാറ്റ് വിവരങ്ങള്‍ കോടതി കസ്റ്റഡിയിലുള്ള ഫോണിലുണ്ടെന്നുമാണ് സ്വപ്‌നയുടെ സത്യവാങ്മൂലത്തിലുള്ളത്. ഇക്കാര്യം തെളിയിക്കാനും മൊബൈല്‍ പരിശോധന അനിവാര്യമാണ്. ക്ലിഫ് ഹൗസില്‍ അബുദാബി ഭരണാധികാരിയുമായി മുഖ്യമന്ത്രി ചര്‍ച്ച നടത്തുമ്പോള്‍ തന്നെ പുറത്തുനിര്‍ത്തിയെന്നാണു സ്വപ്‌ന പറയുന്നത്. അതിനാല്‍, അകത്തുനടന്ന ചര്‍ച്ചയെപ്പറ്റി സ്വപ്‌നയ്ക്കു നേരിട്ടുള്ള അറിവില്ലെന്നതു കേസില്‍ തിരിച്ചടിയാകാം.

താനിപ്പോള്‍ വെളിപ്പെടുത്തിയ വിവരങ്ങളെല്ലാം നേരത്തെ കസ്റ്റംസിനെ അറിയിച്ചിരുന്നെന്നും അവര്‍ അന്വേഷിച്ചില്ലെന്നുമാണു സ്വപ്‌ന പറയുന്നത്. എന്നാല്‍, ഉന്നത രാഷ്ട്രീയക്കാര്‍ക്കെതിരേ നടപടിയെടുക്കാന്‍ പ്രതിയായ സ്വപ്‌നയുടെ മൊഴി മാത്രം പോരെന്നും കോണ്‍സല്‍ ജനറല്‍, അറ്റാഷെ എന്നിവരുടെ മൊഴി വേണമെന്നുമായിരുന്നു കസ്റ്റംസിനു ലഭിച്ച നിയമോപദേശം. തുടര്‍ന്നാണ് രാഷ്ട്രീയക്കാരിലേക്കു നീങ്ങാതെ സ്വര്‍ണക്കടത്തില്‍ മാത്രം അന്വേഷിച്ചു കസ്റ്റംസ് കുറ്റപത്രം നല്‍കിയത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പൂജാരി ക്ഷേത്രത്തിനുള്ളിലെ വിശ്രമ കേന്ദ്രത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി  (4 hours ago)

യുഎസും ഇറാനും ഒരു ഭാഗിക കരാറില്‍ പോലും എത്തുന്നതിനുള്ള സാധ്യതയില്ലെന്ന് റിപ്പോര്‍ട്ട്  (4 hours ago)

കാട്ടാക്കടയിലെ നവജാത ശിശുവിന്റെ മരണം കൊലപാതകം: ഭാര്യ ഗര്‍ഭിണിയാണെന്ന വിവരം താനും വീട്ടുകാരും അറിഞ്ഞിരുന്നില്ലെന്ന് ഭര്‍ത്താവ്  (4 hours ago)

ഭൂമിയില്‍ നിന്ന് ഏറ്റവും അകലേക്ക് സഞ്ചരിച്ച മനുഷ്യര്‍ എന്ന റെക്കോര്‍ഡിട്ട് നാലംഗ സംഘം  (4 hours ago)

തിരുവനന്തപുരത്ത് മയക്കുമരുന്നുമായി യുവാവ് അറസ്റ്റില്‍  (4 hours ago)

ഏത് സാഹചര്യമുണ്ടായാലും ലുലു ജീവനക്കാരുടെ ശമ്പളം മുടങ്ങില്ലെന്ന് യൂസഫലി  (4 hours ago)

സ്വന്തം തിരഞ്ഞെടുപ്പ് പരിപാടിയില്‍നിന്ന് ആര്‍.ശ്രീലേഖ ഇറങ്ങിപ്പോയി? കള്ളവാര്‍ത്ത സൃഷ്ടിക്കുന്നത് ലജ്ജാകരമാണെന്നു ശ്രീലേഖ  (4 hours ago)

തൂത്തുക്കുടി സാത്താന്‍കുളത്തെ അച്ഛന്റെയും മകന്റെയും കസ്റ്റഡിക്കൊല; 9 പൊലീസുകാര്‍ക്ക് വധശിക്ഷ  (5 hours ago)

നടി സുഭാഷിണി ബാലസുബ്രഹ്മണ്യം മരിച്ച നിലയില്‍  (6 hours ago)

ശബരിമല യുവതി പ്രവേശന വിധിയില്‍ പുനപരിശോധന ഹര്‍ജികളെ അനുകൂലിക്കുന്നവരുടെ പട്ടികയിലേക്ക് മാറ്റണമെന്ന് കേരള സര്‍ക്കാര്‍  (6 hours ago)

പ്രചാരണ പരിപാടിക്കിടെയുള്ള ഇറങ്ങിപ്പോക്ക് നിഷേധിച്ച് വട്ടിയൂർക്കാവ് എൻഡിഎ സ്ഥാനാർത്ഥി ആർ ശ്രീലേഖ  (9 hours ago)

മസ്‌കത്തില്‍ നിന്ന് 15 വയസ്സുകാരിയെ കാണാതായി: പൊതുജനങ്ങളുടെ സഹായം തേടി പൊലീസ്  (9 hours ago)

സ്വകാര്യ മേഖലയിലെ തൊഴിൽ വിപണിയിൽ സ്വദേശികളുടെ സാന്നിധ്യം ശക്തമാക്കുന്നതിന്റെ ഭാഗമായി 69 അഡ്മിനിസ്ട്രേറ്റീവ് തസ്തികകളിൽ കൂടി സൗദി അറേബ്യ സമ്പൂർണ്ണ സ്വദേശിവത്കരണം ഏർപ്പെടുത്തി  (9 hours ago)

ഷോൺ അല്ല അപ്പൻ വന്നാലും വോട്ടില്ല..! പോയി മുട്ടിപ്പായി പ്രാർത്ഥിക്ക് പാലായിൽ ജനങ്ങൾ കൂടോടെ ഇറങ്ങി.! മാണി സി കാപ്പൻ കണ്ടം വഴി ഓട്  (9 hours ago)

ടിപി രാമകൃഷ്ണന് വോട്ടഭ്യര്‍ത്ഥിച്ചുള്ള വിവാദ അനൗണ്‍സ്‌മെന്റ്:മാതൃകാ പെരുമാറ്റചട്ട ലംഘനം കണ്ടെത്താന്‍ കഴഞ്ഞിട്ടില്ലെന്ന് ജില്ലാ കളക്ടര്‍  (9 hours ago)

Malayali Vartha Recommends