ഒറ്റയടിക്ക് കിട്ടിയത് 80 ലക്ഷം; പെട്ടെന്ന് ലക്ഷാധിപതി ആയപ്പോൾ അലാലുദ്ദീൻ സന്തോഷം ഉള്ളിലടക്കി ഭയത്തോടെ നേരേ മൂവാറ്റുപുഴ പോലീസ് സ്റ്റേഷനിലേക്കോടി! കയ്യോടെ ലോട്ടറി ടിക്കറ്റ് ഏൽപ്പിച്ചത് പി.ആർ.ഒ. ആർ. അനിൽകുമാറിന്റെ പക്കൽ... വ്യാഴാഴ്ച നറുക്കെടുത്ത കാരുണ്യ പ്ലസ് ലോട്ടറിയിൽ ലക്ഷാധിപതിയായത് അസം സ്വദേശി അലാലുദ്ദീൻ

ഒറ്റയടിക്ക് കൈവന്നത് 80 ലക്ഷം രൂപ. കണ്ണടച്ച് തുറന്നപ്പോൾ തന്നെ ലക്ഷാധിപതി ആയ അലാലുദ്ദീൻ (40) എന്ന അസം സ്വദേശി ആദ്യം ഒന്ന് ഭയക്കുകയാണ് ചെയ്തത്. പിന്നാലെ തന്റെ സന്തോഷം ഉള്ളിലടക്കി നേരേ മൂവാറ്റുപുഴ പോലീസ് സ്റ്റേഷനിലേക്കോടുകയായിരുന്നു. അവിടെ പി.ആർ.ഒ. ആർ. അനിൽകുമാറിന്റെ പക്കൽ ടിക്കറ്റേല്പിക്കുകയും ചെയ്തു. എന്നാൽ കാര്യങ്ങൾ പോലീസുകാരെ പറഞ്ഞു ധരിപ്പിക്കാൻ അദ്ദേഹത്തിന് അല്പസമയം വേണ്ടിവരുകയുണ്ടായി. അപ്പോഴേക്കും വൈകീട്ട് ആറര കഴിഞ്ഞിരുന്നു. വ്യാഴാഴ്ച നറുക്കെടുത്ത കാരുണ്യ പ്ലസ് ലോട്ടറിയാണ് 80 ലക്ഷത്തിന്റെ ഭാഗ്യം അലാലുദ്ദീന് സമ്മാനിച്ചിരിക്കുന്നത്.
അതോടൊപ്പം തന്നെ ലോട്ടറിയും മറ്റ് തിരിച്ചറിയൽ രേഖകളും എല്ലാം പരിശോധിച്ച പോലീസ് അലാലുദ്ദീനെ നേരേ ബാങ്ക് ഓഫ് ബറോഡയുടെ മൂവാറ്റുപുഴ ശാഖയിലേക്ക് കൂട്ടിക്കൊണ്ടുപോയിരുന്നു. മാനേജർ ബിജോമോനോട് കാര്യങ്ങൾ വിശദീകരിക്കുകയും ചെയ്തു. അപ്പോൾതന്നെ ലോട്ടറി കൈപ്പറ്റി മാനേജർ രസീത് നൽകുകയുണ്ടായി. വ്യാഴാഴ്ച മൂവാറ്റുപുഴ ശാഖയിൽ മാനേജരായി ചുമതല എടുത്തതേയുണ്ടായിരുന്നുള്ളു ബിജോ. ഇദ്ദേഹത്തിനും തന്റെ ആദ്യ ദിനം അവിസ്മരണീയമായി. വെള്ളിയാഴ്ച രാവിലെ ബാക്കി നടപടികൾ പൂർത്തിയാക്കുന്നതാണ്.
എന്നാൽ തന്റെ ഔദ്യോഗിക ജീവിതത്തിലെ അപൂർവ സംഭവമാണിതെന്ന് പി.ആർ.ഒ. എസ്.ഐ. അനിൽകുമാർ ഒരു പ്രമുഖ മാധ്യമത്തോട് പറയുകയുണ്ടായി. അസം നഗോൺ സ്വദേശിയായ അലാലുദ്ദീൻ 15 വർഷത്തോളമായി കേരളത്തിൽ തന്നെയാണ് ഉള്ളത്. മൂവാറ്റുപുഴ പേഴയ്ക്കാപ്പിള്ളിയിൽ താമസിച്ച് തടിപ്പണി ചെയ്യുന്നു. രണ്ട് മക്കളും ഭാര്യയും അടങ്ങുന്ന കുടുംബം നാട്ടിലാണ്. അവരെ വിളിച്ച് സന്തോഷ വിവരം അറിയിക്കുകയുണ്ടായി. നടന്നു വിൽക്കുന്ന ആളിൽ നിന്നാണ് ഇദ്ദഹം ലോട്ടറി വാങ്ങിയത്.
https://www.facebook.com/Malayalivartha






















