Widgets Magazine
13
Jul / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സ്വകാര്യ ബസ് ഉടമകളുമായി സർക്കാർ ചർച്ച ഇന്ന് ...


നെന്മാറ ഇരട്ടക്കൊലക്കേസിൽ പ്രതി പോത്തുണ്ടി തിരുത്തംപാടം ചെന്താമര കുറ്റക്കാരൻ... വിധി പ്രസ്താവിച്ച് പാലക്കാട് ജില്ലാ അഡീഷണൽ ജഡ്ജി കൊന്നത്ത് ജോർജ്, ശിക്ഷാവിധി പിന്നീട്


ഒരിടവേളയ്ക്ക് ശേഷം വീണ്ടും യുദ്ധഭീതിയിൽ... ഇറാനിൽ വ്യോമാക്രമണം ശക്തം, പിതാവിനെ വധിച്ചവരോട് പ്രതികാരം ചെയ്യുമെന്ന് ഇറാന്റെ പരമോന്നത നേതാവ്


വിയറ്റ്‌നാമിലുണ്ടായ ബോട്ട് അപകടത്തിൽ മരിച്ച കൊട്ടാരക്കര സ്വദേശികളുടെ മൃതദേഹങ്ങൾ ഇന്ന് മുബൈ വിമാനത്താവളത്തിലെത്തിക്കും...


തെന്നിന്ത്യൻ വാനമ്പാടിക്ക് വിട.... മൈസൂരുവിൽ പൂർണ ഔദ്യോഗിക ബഹുമതികളോടെ ഗാനലോകത്തിൻറെ ജാനകിയമ്മക്ക് ആദരവേകിയ ശേഷമായിരുന്നു സംസ്കാരം... എസ് ജാനകി ഇനി ഓർമ

പിണറായിയെ വട്ടം കറക്കി 3 പെണ്ണുങ്ങള്‍; അനിതയെ സഹായിച്ച കമ്പനിയുടെ ആപ്പീസ് പൂട്ടിച്ച് സര്‍ക്കാര്‍ പുതിയ സംഭവ വികാസങ്ങള്‍

23 JUNE 2022 10:40 AM IST
മലയാളി വാര്‍ത്ത

പിണറായിക്ക് ഇപ്പോള്‍ കഷ്ടകാലമാണ്. ഒരു പണി തീരും മുമ്പ് തന്നെ അടുത്ത പണി കിട്ടിക്കൊണ്ടിരിക്കുന്നു. ആദ്യം സ്വപ്‌ന. പിന്നെ സരിത. സരിത പിണറായിയെ രക്ഷിക്കാനാണ് എത്തിയതെങ്കിലും. പ്രതിപക്ഷം ഇപ്പോള്‍ അതെടുത്തിട്ട് അലക്കുകയാണ്. സ്വപ്‌നയുടെ വെളിപ്പെടുത്തലില്‍ തല കറങ്ങിയിരുന്ന പിണറായിയെ രക്ഷിക്കാന്‍ അവതാരപ്പിറവിയെടുത്തായിരുന്നു സരിത. ഒടുവില്‍ സരിതയെ കൊണ്ടു തന്നെ പറയിച്ചു ഞാന്‍ ആരുടെയും വക്കാലത്ത് എടുക്കാന്‍ വന്നതല്ല. ഇതില്‍ മുഖ്യമന്ത്രിയെ അനാവശ്യമായി വലിച്ചിഴയ്ക്കരുതെന്ന്. ഇനി എത്രനാള്‍ ഈ നാടകം എന്ന് പറഞ്ഞിരിക്കുമ്പോഴാണ്. അല്‍പ്പം മങ്ങി നിന്ന അനിതാ പുല്ലയിലിന്റെ വരവ്. ലോക കേരളാ സഭയിലായിരുന്നു അവരുടെ എഴുന്നെള്ളത്ത്. നിയമസഭയിലെല്ലാം കയറി ഇറങ്ങി നടന്നു. ആരും കണ്ടില്ല മാധ്യമങ്ങളാണ് ആ കള്ളി വെളിച്ചത്തുകൊണ്ടുവന്നത് ഇതോടെ വെട്ടിലായ പിണറായി പല വെട്ടലുകളും ആരംഭിച്ചിട്ടുണ്ട്.

മോന്‍സണ്‍ മാവുങ്കല്‍ നടത്തിയ പുരാവസ്തുതട്ടിപ്പുകേസിലെ ഇടനിലക്കാരിയായ അനിത പുല്ലയിലിനെ നിയമസഭാ സമുച്ചയത്തില്‍ കയറാന്‍ സഹായിച്ച സഭാ ടി.വി.യെ സഹായിക്കുന്ന കമ്പനിയുടെ കരാര്‍ റദ്ദാക്കാനുള്ള നീക്കമാണ് സര്‍ക്കാരിന്റെ ഭാഗത്തുനിന്നും നടക്കുന്നത്. ഈ കമ്പനിയുടെ പ്രതിനിധിയുടെ സഹായത്തോടെയാണ് അനിത നിയമസഭാ സമുച്ചയത്തില്‍ പ്രവേശിച്ചതെന്ന് കണ്ടെത്തിയതോടെയാണ് ഈ വെട്ടി നിരത്തല്‍. എന്തു സംഭവിച്ചാലും കൂടെയുണ്ടാകുമെന്ന് ഉറപ്പ് നല്‍കുന്ന പാര്‍ട്ടി. ഏന്തെങ്കിലും കേസില്‍ പെട്ടാല്‍ എല്ലാ തരത്തിലും അവരെ വെട്ടിപ്പുറത്താക്കുന്ന അതേ നയം തന്നെയാണ് ഇവിടെ തുടരുന്നതും.

ഇതേക്കുറിച്ചുള്ള റിപ്പോര്‍ട്ട് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ സ്പീക്കര്‍ എം.ബി. രാജേഷിന്റെ പരിഗണനയ്ക്ക് സമര്‍പ്പിച്ചിട്ടുണ്ടെന്നാണ് അറിയാന്‍ കഴിയുന്നത്. എന്നാല്‍, സ്പീക്കര്‍ വ്യാഴാഴ്ച തിരുവനന്തപുരത്തെത്തിയശേഷമേ ഇക്കാര്യത്തില്‍ തീരുമാനമെടുക്കൂ. സഭാ ടി.വി.ക്ക് സാങ്കേതികസഹായം നല്‍കുന്നതാണ് കമ്പനി. സഭാ ടി.വി.യുടെ ഒ.ടി.ടി. പ്ലാറ്റ്‌ഫോമില്‍ അനിത പുല്ലയിലുമായുള്ള അഭിമുഖം സംപ്രേഷണംചെയ്തതും വിവാദമായി. കരാര്‍ അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്നതാണ് ഈ കമ്പനി.

സ്വപ്‌ന മറച്ചുവെക്കുന്ന പലകാര്യങ്ങളും അറിയാമെന്ന് സരിത എസ്.നായര്‍. രഹസ്യമൊഴി നല്‍കിയ ശേഷം അത് പുറത്തുപറയും. സ്വര്‍ണം ആര്‍ക്കുവേണ്ടി എത്തിച്ചതാണെന്ന് തനിക്കറിയാമെന്നും ഇത് കോടതിക്ക് മുന്നില്‍ രഹസ്യമൊഴിയായി പറയുമെന്നും അത് പോലീസ് അന്വേഷിക്കട്ടെയെന്നും സരിത പറഞ്ഞു. വിവാദങ്ങള്‍ക്ക് പിന്നില്‍ പി.സി. ജോര്‍ജും ക്രൈം നന്ദകുമാറും എച്ച്.ആര്‍.ഡി.എസിലെ ഉദ്യോഗസ്ഥരും ആണെന്നും സരിത ആരോപിച്ചു.

മുഖ്യമന്ത്രി ഇതിനകത്തില്ലെന്നും അവര്‍ അനാവശ്യ വിവാദങ്ങളുണ്ടാക്കുകയാണെന്നും അതുകൊണ്ട് ജാമ്യം കിട്ടുന്നില്ലെന്നുമാണ് ജയിലില്‍വെച്ച് സ്വപ്‌ന പറഞ്ഞത്. ജയിലില്‍ സ്വപ്‌ന പറഞ്ഞതുപോലെയുള്ള പീഡനങ്ങളൊന്നും തങ്ങളാരും കണ്ടില്ല. അത് എപ്പോഴാണ് സംഭവിച്ചതെന്നും അറിയില്ല. താന്‍ വളരെക്കുറച്ച് കാലമേ അവിടെ ഉണ്ടായിരുന്നുള്ളൂ.

തന്നെപ്പോലെ പരാതിയുള്ള സ്ത്രീയാണ് സ്വപ്‌ന, സത്യമുണ്ടെങ്കില്‍ അവരുടെ കൂടെ നില്‍ക്കാന്‍ താന്‍ തയ്യാറാണ്. അവരുടെ കൈയില്‍ ഒരു തെളിവുമില്ല, ഒരു പേപ്പര്‍ പോലുമില്ല. ക്രൈം നന്ദകുമാറാണ് ഇത് കൊണ്ടുവരുന്നതെന്നും നന്ദകുമാറിന്റെ ഓഫീസിലാണ് ആദ്യ കൂടിക്കാഴ്ച നടന്നതെന്നും പറഞ്ഞിരുന്നു.

പി.സി. ജോര്‍ജ് സാറുമായി താന്‍ സംസാരിക്കാറുണ്ട്. ഇടയ്ക്കിടെ ഫോണ്‍ വിളിക്കുന്നത് പതിവായിരുന്നു. ഇതിനിടെയാണ് പെട്ടെന്ന് സ്വപ്നയെ അറിയാമോ എന്ന ചോദ്യം ചോദിച്ചത്. അന്ന് ചോദിച്ച ചോദ്യത്തില്‍ എനിക്ക് വന്ന സംശയത്തിലാണ് ഇവരുടെ പശ്ചാത്തലം അന്വേഷിച്ചത്.സ്വപ്‌ന തന്റെയടുത്ത് ആദ്യം പറഞ്ഞത് മുഖ്യമന്ത്രി ഇതിലൊന്നും ഇല്ലെന്നാണ്. പിന്നെ എന്തിനാണ് മുഖ്യമന്ത്രിയുടെ ഡോളര്‍ കടത്തിനെക്കുറിച്ച് മാത്രം പറഞ്ഞത്. അവര്‍ രഹസ്യമൊഴി നല്‍കിയ ശേഷം ബിരിയാണി ചെമ്പ് അടക്കമുള്ള കാര്യങ്ങള്‍ വന്നു. എന്റെ പേര് വരുന്നുവെന്ന് പറയുന്നു. ചില ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ സീരിസായി അത് വരുന്നു. അതുകൊണ്ടാണ് കോടതിയെ സമീപിച്ചതെന്നും സരിത പറഞ്ഞു.

എന്തുകൊണ്ടാണ് തന്റെ പേര് ഇതിലേക്ക് കൊണ്ടുവരുന്നതെന്നും അവരുടെ ഉദ്ദേശ്യം എന്താണെന്ന് അറിയില്ലെന്നും സരിത പ്രതികരിച്ചു. ഒന്നുകില്‍ മറ്റുള്ളവരെ തെറ്റിദ്ധരിപ്പിക്കാനായിരിക്കാം, അല്ലെങ്കില്‍ അവര്‍ക്ക് എന്തെങ്കിലും പ്രയോജനം ലഭിക്കുമെന്ന് കരുതിയാകാമെന്നും സരിത പറഞ്ഞു.

നേരത്തെ സ്വപ്‌ന സുരേഷിന്റെ രഹസ്യമൊഴിയുടെ പകര്‍പ്പ് ആവശ്യപ്പെട്ട് സരിത നല്‍കിയ ഹര്‍ജി കോടതി തള്ളിയിരുന്നു. അന്വേഷണ ഏജന്‍സിക്ക് അല്ലാതെ ആര്‍ക്കും പകര്‍പ്പ് നല്‍കാനാവില്ലെന്ന് വ്യക്തമാക്കിയാണ് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ഹര്‍ജി തള്ളിയത്. കഴിഞ്ഞദിവസം സമാന ആവശ്യം ഉന്നയിച്ച് ക്രൈംബ്രാഞ്ച് നല്‍കിയ ഹര്‍ജിയും കോടതി തള്ളിയിരുന്നു. അതേസമയം, കീഴ്‌ക്കോടതി വിധിക്കെതിരേ ഹൈക്കോടതിയെ സമീപിക്കുമെന്നാണ് സരിതയുടെ പ്രതികരണം..

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സങ്കടക്കാഴ്ചയായി... നിർത്തിയിട്ട ലോറിയിൽ കാറിടിച്ച് ഒരു കുടുംബത്തിലെ മൂന്നുപേർക്ക് ദാരുണാന്ത്യം  (15 minutes ago)

സ്വകാര്യ ബസ് ഉടമകളുമായി സർക്കാർ ചർച്ച ഇന്ന് ...  (36 minutes ago)

നെന്മാറ ഇരട്ടക്കൊലക്കേസിൽ പ്രതി പോത്തുണ്ടി തിരുത്തംപാടം ചെന്താമര കുറ്റക്കാരൻ... വിധി പ്രസ്താവിച്ച് പാലക്കാട് ജില്ലാ അഡീഷണൽ ജഡ്ജി കൊന്നത്ത് ജോർജ്, ശിക്ഷാവിധി പിന്നീട്  (41 minutes ago)

പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് മലപ്പുറത്ത് നിന്ന് വധഭീഷണി; സൈബർ പട്രോളിംഗിനിടെയാണ് പോസ്റ്റ് ശ്രദ്ധയിൽപ്പെട്ടത്  (1 hour ago)

ട്രെയിൻ യാത്രക്കാർക്കായി പുതിയ ടിക്കറ്റ് പരിശോധനാ നിർദ്ദേശങ്ങളുമായി ഇന്ത്യൻ റെയിൽവേ....  (1 hour ago)

ഇറാൻ മുൻ പരമോന്നത നേതാവായിരുന്ന ആയത്തുല്ല അലി ഖമനയിയുടെ സംസ്കാര ചടങ്ങിൽ മുഖം മറച്ച് എത്തിയത് 'ആ വ്യക്തി'? ആളെ തിരിച്ചറിഞ്ഞതായി റിപ്പോർട്ട്  (1 hour ago)

സംസ്ഥാനത്ത് സ്വര്‍ണവിലയിൽ ഇടിവ് തുടരുന്നു... പവന് 1,104രൂപയുടെ കുറവ്  (1 hour ago)

ബന്ധുവീട്ടിൽ വിരുന്നിനെത്തിയ യുവതി മുങ്ങി മരിച്ചു....  (2 hours ago)

പണം, ആരോഗ്യം, കുടുംബം: (ജൂലൈ 13 സമ്പൂർണ്ണ രാശിഫലം)  (2 hours ago)

തൃശ്ശൂർ കുന്നംകുളത്ത് കൂട്ട ആത്മഹത്യാശ്രമം... നാലംഗ കുടുംബമാണ് ആത്മഹത്യക്ക് ശ്രമിച്ചത്, സംഭവത്തിൽ അച്ഛനും മകളും മരിച്ചു  (2 hours ago)

​ഗർഭിണിയായ ഭാര്യ ജീവനൊടുക്കി... നാട്ടിലേക്ക് പുറപ്പെട്ട യുവാവിനെ ബംഗളൂരുവിൽ ലോഡ്‌ജിൽ തൂങ്ങിമരിച്ചതായി കണ്ടെത്തി...  (2 hours ago)

കേരളത്തെ നടുക്കിയ നെന്മാറ പോത്തുണ്ടി ഇരട്ടക്കൊലക്കേസ്.... പ്രതി ചെന്താമരയുടെ വിധി ഇന്ന്...  (3 hours ago)

ജോലി കഴിഞ്ഞ് സുഹൃത്തിനോടൊപ്പം വീട്ടിലേക്ക് നടക്കുകയായിരുന്ന നാൽപ്പത്തിയഞ്ചുകാരന് ദാരുണാന്ത്യം  (3 hours ago)

യുവതിയെ ഭർതൃവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി....പൊലീസ് അന്വേഷണം ഊർജ്ജിതമാക്കി  (3 hours ago)

തെക്കുകിഴക്കൻ സ്പെയിനിലെ അൽമേരിയ പ്രവിശ്യയിലുണ്ടായ ശക്തമായ കാട്ടുതീയിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ബ്രിട്ടീഷ് സ്വദേശിനി മരിച്ചു... ദുരന്തത്തിൽ മരിച്ചവരുടെ ആകെ എണ്ണം 13 ആയി  (3 hours ago)

Malayali Vartha Recommends