Widgets Magazine
09
Apr / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കുടകിൽ ട്രെക്കിംഗിനിടെ വീണ്ടും മലയാളി പെൺകുട്ടി അപ്രത്യക്ഷം...40-ഓളം ബന്ധുക്കൾ കൂടെ, എന്നിട്ടും.. കുട്ടി സംഘത്തില്‍ നിന്നും പെട്ടെന്ന് അപ്രത്യക്ഷയായത്..


സംസ്ഥാനത്ത് പോളിങ് നടക്കുന്നു.. സിപിഎമ്മുകാർ ബിജെപിയുടെ ബൂത്ത് ഏജന്റിനെ കല്ലെറിഞ്ഞതായി പരാതി.. തലശ്ശേരി ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു..


നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ വോട്ടെടുപ്പ് പകുതി പിന്നിടുമ്പോള്‍ മികച്ച പോളിങ്.... ഉച്ചയോടെ പോളിങ് 40ശതമാനം കടന്നു.. . എസ്ഐആറിനെ തുടര്‍ന്ന് ഇത്തവണ പോളിങ് 80ശതമാനം കടക്കുമെന്ന് സൂചന


ഇസ്രായേൽ യുദ്ധ കാഹളം തുടങ്ങി.. 10 മിനിറ്റിനുള്ളില്‍ 100 ഇടങ്ങളിലായിരുന്നു ഇസ്രയേല്‍ ആക്രമണം..മേഖലയെ വീണ്ടും ഒരു വന്‍യുദ്ധത്തിന്റെ നിഴലിലാഴ്ത്തിയിരിക്കുകയാണ്..


കേരളത്തിൽ എൽഡിഎഫിന്റെ മൂന്നാം തുടർഭരണം ജനങ്ങൾ ഉറപ്പാക്കുമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ മാസ്റ്റർ..

പിണറായിക്ക് ചങ്കിടിപ്പേറി! സരിത വീണ്ടും കത്തിച്ചു... സ്വപ്നയെ തിരിഞ്ഞ് കൊത്തി... പിസിക്ക് പിന്നിൽ തിമിം​ഗലങ്ങൾ... പിടിവിട്ട് സ്വപ്ന സുരേഷ്; പിണറായിക്ക് വേണ്ടി സരിതയും

24 JUNE 2022 12:51 AM IST
മലയാളി വാര്‍ത്ത

സ്വപ്ന സുരേഷ് പ്രതിയായ ഗൂഢാലോചനക്കേസിൽ സരിത എസ്. നായരുടെ രഹസ്യ മൊഴി ഇന്ന് രേഖപ്പെടുത്തി. അഥിനു ശേഷം പുറത്തെത്തി മാധ്യമങ്ങൾക്ക് മുന്നിൽ എന്തൊക്കെയാണ് എന്നുള്ലത് തുറന്ന് പറഞ്ഞിരിക്കുകയാമ്. തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിൽ വൈകിട്ട് മൂന്ന് മണിക്കാണ് മൊഴി നൽകിയത്. കേസിൽ സാക്ഷിയായിട്ടാണ് സരിതയെ ഉൾപ്പെടുത്തിയിരിക്കുന്നത്.

സരിത ഞെട്ടിക്കുന്ന വിവരങ്ങൾ മനസ്സിലാക്കിയെന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ്. രാഷ്ട്രീയക്കാർ ഇതിനുള്ളിൽ ഇല്ലെന്ന് സരിത. ക്രൈം നന്ദകുമാറിന്റെ ഓഫീസിൽ വച്ചാണ് പ്ലാനിം​ഗ്. ഒരു രാഷ്ട്രീയക്കാരൻ ഉണ്ട് പേര് വെളിപ്പെടുത്താൻ നിർബന്ധിക്കരുത്. 164ൽ അത് നൽകിയിട്ടുണ്ട്. വെറുതേ ഇരുന്ന എന്നെ മാന്തിവിടുകയാണ് ചെയ്തത്. സരിതയെ പിസി വിളിച്ച് ആവശ്യപ്പെട്ടു. കൃത്യമായ തെളിവുകളുണ്ടെന്നും മാനസികമായി വിഷമിപ്പിച്ച പല കാര്യങ്ങളും ഉണ്ടായി. പിസിയല്ല അതിലും വലിയ തിമിം​ഗലങ്ങൾ ഇതിന് പിന്നിൽ ഉണ്ടെന്ന് സരിത. അന്താരാഷ്ട്ര ശാഖകൾ ഉള്ള ഒരു ടീമാണ് ഇതിന് പിറകിൽ.

സാമ്പത്തിക തിരിമറിയാണ് ഈ കേസിന്റെ ആധാരമെന്ന് സരിത. കാശു മുടക്കിയവർക്ക് സ്വർണം കിട്ടാതെ വന്നപ്പോഴുള്ള സംഭവ വികാസങ്ങളാണ്. സ്വപ്നയ്ക്ക് ഇത് രാഷ്ട്രീയ പേരിതമല്ല, ഇത് നിലനിൽപ്പിന്റെ പോരാട്ടമാണെന്ന് സരിത. സ്വപ്നയ്ക്ക് മുന്നിൽ രണ്ട് വഴികളുണ്ട്, അതിൽ ഒന്ന് അവർ തെരഞ്ഞെടുത്തു. അടുത്തത് സ്വർണം തിരിച്ച് കൊടുക്കുക എന്നതാണ്. അത് കഴിയാത്തത് കൊണ്ട് ഇങ്ങനെ ചെയ്യുന്നു. ആരോപണങ്ങളിൽ അതുകൊണ്ട് കഴമ്പില്ല എന്നാണ് അവർ അവകാശപ്പെടുന്നത്.

സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രി പിണറായി വിജയന് പങ്കുണ്ടെന്ന് പറയണമെന്നാവശ്യപ്പെട്ട് പി. സി. ജോർജ്ജ് തന്നെ സമീപിച്ചതായി സരിത നേരത്തെ പ്രത്യേക അന്വേഷണ സംഘത്തിന് മൊഴി നൽകിയിരുന്നു. പി സി ജോർജ്ജിനൊപ്പം സ്വപ്നക്കും ക്രൈം നന്ദകുമാറിനും ഗൂഡാലോചനയിൽ പങ്കുണ്ടെന്നായിരുന്നു സരിതയുടെ മൊഴി. സരിതയുടെ രഹസ്യമൊഴി അനുസരിച്ച് ഗൂഡാലോചനാ കേസിൽ തുടരന്വേഷണം നടത്താനാണ് പ്രത്യേക സംംഘത്തിന്‍റെ തീരുമാനം.

സ്വപ്നയെ കൂടാതെ പിസി ജോർജ്ജിനെയും കേസിൽ പ്രതി ചേർത്തിട്ടുണ്ട്. മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരായ സ്വപ്നയുടെ വെളിപ്പെടുത്തലുകൾ രാഷ്‌ട്രീയ ഗൂഢാലോചനയെന്നാണ് കേസ്. സ്വപ്ന സുരേഷിന്റെ ആരോപണങ്ങളിൽ ഉൾപ്പെട്ട കെ.ടി ജലീലാണ് പരാതിക്കാരൻ. തിരുവനന്തപുരം ക്രൈംബ്രാഞ്ച് എസ്.പി മധുസൂദനന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്.

അതേസമയം, മറുഭാ​ഗത്ത് സ്വപ്ന നൽകിയ മൊഴിയെ ആസ്പദമാക്കി അന്വേഷണം പുരോ​​ഗമിക്കുകയാണ്. ഇ.ഡിയുടെ കേസില്‍ വസ്‌തുതകള്‍ ബോധ്യപ്പെടുന്നപക്ഷം, മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവരില്‍ നിന്നു മൊഴിയെടുക്കാന്‍ സാധ്യതയുണ്ട്‌. അതിനു കേന്ദ്രത്തിന്റെ രാഷ്‌ട്രീയ താത്‌പര്യവും പ്രധാനമാണ്‌. രാഹുല്‍ ഗാന്ധിയെ ഇ.ഡി. വിളിച്ചുവരുത്തി ദിവസങ്ങളായി ചോദ്യം ചെയ്യുകയാണ്‌. അതിനാല്‍, സ്വപ്‌നയുടെ ആരോപണങ്ങള്‍ക്കു മുഖ്യമന്ത്രിയില്‍ നിന്നു വിശദീകരണം തേടാനുള്ള സാധ്യത തള്ളിക്കളയാനാകില്ല.

അതേസമയം, സ്വപ്‌ന രഹസ്യമൊഴിയിലുള്ള കാര്യങ്ങള്‍ തങ്ങളുടെ മുന്നില്‍ ആവര്‍ത്തിക്കുമോ എന്നാണ്‌ ഇ.ഡി. ഉറ്റുനോക്കുന്നത്‌. ഡോളര്‍ കടത്തുകേസിലെ രഹസ്യമൊഴിയിലുള്ളതിനേക്കാള്‍ കൂടുതലായി എന്തെങ്കിലും കള്ളപ്പണം വെളുപ്പിക്കല്‍ കേസിലെ പുതിയ രഹസ്യമൊഴിയിലുണ്ടെങ്കില്‍ മാത്രമേ ഇ.ഡി. അന്വേഷണത്തിനു സാധ്യതയുള്ളൂ.

ഇന്നലെ സ്വര്‍ണക്കടത്തിന്റെ മറവിലെ കള്ളപ്പണ ഇടപാട്‌ കേസില്‍ സ്വപ്‌ന സുരേഷിനെ എന്‍ഫോഴ്‌സ്‌മെന്റ്‌ ഡയറക്‌ടറ്റേറ്‌ ചോദ്യംചെയ്‌തു. ചോദ്യംചെയ്യല്‍ ഇന്നും തുടരും. ഇന്നലെ 11 നു ആരംഭിച്ച ചോദ്യംചെയ്യല്‍ രണ്ടുമണിവരെ നീണ്ടു. അഭിഭാഷകനെ കണ്ടശേഷമായിരുന്നു സ്വപ്‌ന സുരേഷ്‌ കൊച്ചിയിലെ ഇ.ഡി. ഓഫീസിലെത്തിയത്‌. സ്വപ്ന മജിസ്‌ട്രേറ്റ് കോടതിയിൽ നൽകിയ രഹസ്യ മൊഴി സംബന്ധിച്ചാണ് മൊഴിയെടുക്കൽ.

രഹസ്യമൊഴി പകർപ്പ് ഇ ഡിക്ക് ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു ചോദ്യം ചെയ്യൽ. മുഖ്യമന്ത്രി, ഭാര്യ,മകൾ, മകൻ എന്നിവരുമായി ക്ലിഫ് ഹൗസിൽ കൂടിക്കാഴ്ചകൾ നടത്തി പല കാര്യങ്ങളും നടപ്പിലാക്കിയിട്ടുണ്ടെന്നും, ദുബായിലേക്ക് പോകുമ്പോൾ 2016ൽ മുഖ്യമന്ത്രി മറന്നു വച്ച ബാഗിൽ കറൻസിയായിരുന്നുവെന്നും സ്വപ്ന വെളിപ്പെടുത്തിയിരുന്നു. മുൻ മന്ത്രി കെ ടി ജലീൽ, മുൻ സ്പീക്കർ പി ശ്രീരാമകൃഷ്ണൻ, മുൻ ചീഫ് സെക്രട്ടറി നളിനി നെറ്റോ എന്നിവർക്കെതിരെയും സ്വപ്നയുടെ സത്യവാങ്മൂലത്തിലും വിവരങ്ങളുണ്ടായിരുന്നു. രഹസ്യമൊഴിയിലെ വെളിപ്പെടുത്തലുകളിൽ ഉറച്ചു നിന്ന സ്വപ്ന സത്യവാങ്മൂലത്തിൽ വ്യക്തമാക്കിയ കാര്യങ്ങളെ കുറിച്ചും ഇ ഡിക്ക് മുന്നിൽ വിശദീകരിച്ചു. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പൂഞ്ഞാറില്‍ പോലീസിനെ ഭീഷണിപ്പെടുത്തി എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി സെബാസ്റ്റ്യന്‍ കുളത്തൂങ്കല്‍  (4 minutes ago)

വയോധികയുടെ മരണം കൊലപാതകം; കൊല്ലപ്പെട്ടത് ബലാത്സംഗ ശ്രമത്തിനിടെയെന്ന് പൊലീസ്  (12 minutes ago)

ആറന്മുളയില്‍ ഡി വൈ എഫ് ഐ പ്രവര്‍ത്തകരുടെ ആക്രമണം  (18 minutes ago)

ഇരിങ്ങാലക്കുടയില്‍ ബിജെപി ബൂത്ത് പ്രസിഡന്റിന് കുത്തേറ്റു  (24 minutes ago)

വനിതാ ബൂത്ത് ഏജന്റുമാര്‍ക്കെതിരെ നായ്ക്കുരണ പൊടി പ്രയോഗമെന്ന് പരാതി  (40 minutes ago)

ലെബനനിലെ ഇസ്രയേല്‍ ആക്രമണത്തില്‍ മരണം 254 ആയി  (48 minutes ago)

ആറാം ക്ലാസ്സില്‍ മൂന്നാം ഭാഷ നിര്‍ബന്ധമാക്കി സി ബി എസ് ഇ  (59 minutes ago)

മണിക്കൂറുകള്‍ നീണ്ട കാത്തിരിപ്പിനൊടുവില്‍ അക്ഷയ വോട്ട് ചെയ്തു  (1 hour ago)

എന്തൊക്കെ സംഭവിച്ചാലും പറവൂരില്‍ മാറ്റമുണ്ടാകില്ലെന്ന് സലിം കുമാര്‍  (1 hour ago)

തമിഴ്‌നാട്ടില്‍ 234 മണ്ഡലങ്ങളിലായി മത്സരിക്കുന്നത് 4834 സ്ഥാനാര്‍ഥികള്‍  (1 hour ago)

തൃശൂരില്‍ വോട്ട് രേഖപ്പെടുത്തി മടങ്ങുന്നതിനിടെ 63കാരന്‍ കുഴഞ്ഞുവീണു മരിച്ചു  (1 hour ago)

പോളിംഗ് സമയം പൂര്‍ത്തിയായതിന് പിന്നാലെ വോട്ടര്‍മാര്‍ക്ക് നന്ദി അറിയിച്ച് മുഖ്യമന്ത്രി  (1 hour ago)

സംസ്ഥാനത്ത് പോളിംഗ് വൈകിട്ട് അഞ്ചുവരെ 75.10 ശതമാനം  (1 hour ago)

ജ്വല്ലറി കവര്‍ച്ചാ ശ്രമത്തില്‍ മൂന്നുപേര്‍ അറസ്റ്റില്‍; അറസ്റ്റിലായവരില്‍ ഒരാള്‍ എയ്‌റോനോട്ടിക്കല്‍ എന്‍ജിനീയര്‍ ബിരുദധാരി  (1 hour ago)

സംവിധായകന്‍ രഞ്ജിത്ത് അറസ്റ്റിലായ സംഭവത്തില്‍ നിലപാട് വ്യക്തമാക്കി നടിയും ഡബ്ബിങ് ആര്‍ടിസ്റ്റുമായ ഭാഗ്യലക്ഷ്മി  (2 hours ago)

Malayali Vartha Recommends