പ്രവാചക നിന്ദ നടത്തിയ നുപൂർ ശർമ്മ രാജ്യത്തോട് മാപ്പ് പറയണമെന്ന് പരമോന്നത നീതി പീഢം പറഞ്ഞതിനെ സ്വാഗതം ചെയ്യുന്നു; പക്ഷേ ഗുരുതരമായ മറ്റൊരു പ്രശ്നമുണ്ട്; അപകടകരമായ അവരുടെ പ്രസ്താവനയിൽ മതി മറന്ന് വിദ്വേഷ പ്രചരണം നടത്തുന്ന എല്ലാ സംഘികൂട്ടങ്ങൾക്കും കൂടെ മൂക്കുകയറിടേണ്ടതുണ്ട്; പ്രതികരിച്ച് ഫാത്തിമ താഹിലിയ
പ്രവാചക നിന്ദ നടത്തിയ നുപൂർ ശർമ്മ രാജ്യത്തോട് മാപ്പ് പറയണമെന്ന് പരമോന്നത നീതി പീഢം പറഞ്ഞതിനെ സ്വാഗതം ചെയ്യുന്നു. പക്ഷേ ഗുരുതരമായ മറ്റൊരു പ്രശ്നമുണ്ട്. അത് എന്തെന്ന് ചൂണ്ടിക്കാണിച്ച് രംഗത്ത് വന്നിരിക്കുകയാണ് ഫാത്തിമ താഹിലിയ. ഫാത്തിമയുടെ കുറിപ്പ് ഇങ്ങനെ; പ്രവാചക നിന്ദ നടത്തിയ നുപൂർ ശർമ്മ രാജ്യത്തോട് മാപ്പ് പറയണമെന്ന് പരമോന്നത നീതി പീഢം പറഞ്ഞതിനെ സ്വാഗതം ചെയ്യുന്നു.
പക്ഷേ അവർ ഗുരുതരമായ ഒരു പ്രസ്താവന നടത്തി ഇത്രയും ദിവസം കഴിഞ്ഞുള്ള ഈ നടപടി താൽക്കാലിക പരിഹാരം മാത്രമേ ആവൂ. പേരിന് ബി.ജെ.പി അവരെ സസ്പെൻറ് ചെയ്തെങ്കിലും, അധികാരത്തിന്റെ എല്ലാ സഹായവും അവർക്ക് ലഭ്യമാവുന്നുണ്ട്. അത് കൊണ്ട് തന്നെ അപകടകരമായ അവരുടെ പ്രസ്താവനയിൽ മതി മറന്ന് വിദ്വേഷ പ്രചരണം നടത്തുന്ന എല്ലാ സംഘികൂട്ടങ്ങൾക്കും കൂടെ മൂക്കുകയറിടേണ്ടതുണ്ട് എന്ന് പറഞ്ഞാണ് കുറിപ്പ് അവസാനിപ്പിച്ചിരിക്കുന്നത്.
അതേസമയം പ്രവാചകന്‍ മുഹമ്മദ് നബിയെക്കുറിച്ചുള്ള പരാമര്‍ശം മൂലം രാജ്യത്തുണ്ടായ ദുരന്തങ്ങള്‍ക്കെല്ലാം ഉത്തരവാദി നൂപുര്‍ ശര്‍മയാണെന്നാണ് സുപ്രീം കോടതിയുടെ നിരീക്ഷണം. വിവാദമായ ചര്‍ച്ച ഞങ്ങള്‍ കണ്ടിരുന്നു. നൂപുര്‍ശര്‍മ പറഞ്ഞ രീതിയും ശരീരഭാഷയും പിന്നീട് താനൊരു അഭിഭാഷകയാണെന്നു പറയുന്നതും ലജ്ജാകരമായിത്തോന്നി. രാജ്യത്ത് ഇതേച്ചൊല്ലി നിരവധി അക്രമങ്ങള്‍ നടന്നു.
ഏറ്റവും ഒടുവില്‍ രാജസ്ഥാനിലെ ഉദയ്പൂരിലും ഒരാളുടെ ജീവന്‍പോയി. അവര്‍ രാജ്യത്തോട് മാപ്പു പറയേണ്ടതാണെന്നും ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് പര്‍ദിവാല എന്നിവര്‍ പറഞ്ഞു. തനിക്കെതിരെയുള്ള എല്ലാ എഫ്.ഐ.ആറുകളും ദല്‍ഹിയിലേക്ക് മാറ്റണമെന്ന നൂപുര്‍ശര്‍മയുടെ ഹര്‍ജിയോട് പ്രതികരിക്കുകയായിരുന്നു സുപ്രീം കോടതി.
https://www.facebook.com/Malayalivartha