കഴിഞ്ഞ വർഷത്തെ എസ്എസ്എൽസി എ-പ്ലസുകളുടെ എണ്ണം ദേശീയ തലത്തിൽ തമാശയായിരുന്നു; പ്രസ്താവന തിരുത്തി വി. ശിവൻകുട്ടി
കഴിഞ്ഞ വർഷത്തെ എസ്എസ്എൽസി എ-പ്ലസുകളുടെ എണ്ണം ദേശീയ തലത്തിൽ തമാശയായിരുന്നുവെന്ന പ്രസ്താവന തിരുത്തിയിരിക്കുകയാണ് വി. ശിവൻകുട്ടി. കുട്ടികളുടേയും അദ്ധ്യാപകരുടേയും കഠിനാധ്വാനത്തിന്റെ ഫലമാണ് വിജയമെന്ന് വി.ശിവൻകുട്ടി ചൂണ്ടിക്കാണിക്കുകയുണ്ടായി. തന്റെ പ്രസംഗം മാദ്ധ്യമങ്ങൾ വളച്ചൊടിച്ചുവെന്നും അദ്ദേഹം വ്യക്തമാക്കി.
അതോടൊപ്പം തന്നെ കഴിഞ്ഞ വർഷം കേരളത്തിലെ എസ്എസ്എൽസി എ-പ്ലസുകളുടെ എണ്ണം ദേശീയ തലത്തിൽ തമശയായിരുന്നു. ഇത്തവണയാണ് എപ്ലസുകളുടെ നിലവാരം വീണ്ടെടുത്തത് എന്നായിരുന്നു മന്ത്രിയുടെ പരാമർശം എന്നത്. സ്‌കൂൾ വിക്ക് അവാർഡ് വിതരണ വേദിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മന്ത്രിയുടെ പരാമർശം വിവാദമായതിന് പിന്നാലെയാണ് വിശദീകരണവുമായി എത്തിയിരിക്കുന്നത്.
കഴിഞ്ഞ വര്‍ഷം എസ്എസ്എല്‍സി പരീക്ഷയ്ക്ക് എ പ്ലസ് കിട്ടിയത് 1,25,509 കുട്ടികള്‍ക്കാണ്. നമ്മുടെ ഈ പരീക്ഷാ ഫലം ദേശീയ തലത്തില്‍ വലിയ തമാശയായിരുന്നു. എന്നാല്‍ ഇപ്രാവശ്യം എസ്എസ്എല്‍സിക്ക് 99 ശതമാനം വിജയമാണെങ്കില്‍ പോലും എ പ്ലസിന്റെ കാര്യത്തിലെല്ലാം നിലവാരമുള്ള ഫലമായിരുന്നുവെന്ന കാര്യത്തില്‍ യാതൊരു തര്‍ക്കവുമില്ല. ഹയര്‍സെക്കന്‍ഡറിക്കും ഇതേ നിലവാരമുണ്ട്', - മന്ത്രിയുടെ വാക്കുകള്‍ ഇങ്ങനെ.
ദേശീയ തലത്തില്‍ തന്നെ അംഗീകാരമുള്ള പരീക്ഷ ഫലമാക്കി മാറ്റാന്‍ ഈ വര്‍ഷത്തെ എസ്എസ്എല്‍സി, ഹയര്‍ സെക്കന്‍ഡറി പരീക്ഷ ഫല പ്രഖ്യാപനത്തില്‍ വിദ്യാഭ്യാസ വകുപ്പ് ജാഗ്രത പാലിച്ചിട്ടുണ്ടെന്നും പൊതുവിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി പറയുകയാണ് ചെയ്തത്.
https://www.facebook.com/Malayalivartha