Widgets Magazine
06
Dec / 2025
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


23 കാരിയെ ബലാത്സംഗം ചെയ്തെന്ന രണ്ടാമത്തെ കേസ്: മുൻകൂർ‌ ജാമ്യാപേക്ഷയിൽ വിശദമായ വാദം തിങ്കളാഴ്ച: അറസ്റ്റ് തടയാതെ കോടതി...


രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റ് തടഞ്ഞ് കോടതി....രാഹുൽ മാങ്കൂട്ടത്തിൽ നൽകിയ മുൻകൂർ ജാമ്യഹർജിയിലാണ് കോടതിയുടെ നിർദേശം, കേസ് ഇനി പരി​ഗണിക്കുക തെരഞ്ഞെടുപ്പിനു ശേഷം 


എല്ലാം മാറി മറിയുന്നു... രാഹുല്‍ മാങ്കൂട്ടത്തിലെ രണ്ട് ദിവസത്തിനകം അന്വേഷണ സംഘം പിടികൂടാന്‍ സാധ്യത. മുൻകൂർ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കാൻ ഹൈക്കോടതി, 10-ാം ദിവസവും ഒളിവിൽ തുടർന്ന് രാഹുൽ മാങ്കൂട്ടത്തിൽ


രാഹുൽ ഒളിവിലായിട്ട് ഇന്നേക്ക് 10-ാം ദിവസമാകുന്നു.... രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ ഇന്ന് ഹൈക്കോടതി പരിഗണിക്കും....


നിയമപരമായി നിലനിൽക്കാത്ത കുറ്റമാണ് രാഹുലിനെതിരേ ആരോപിക്കപ്പെട്ടത്; പ്രമുഖ ക്രിമിനൽ അഭിഭാഷകൻ എസ്. രാജീവ് ഹൈക്കോടതിയിൽ കത്തിക്കയറി: നാളെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കും...

ഇതാണ് നേതാവ്....വെല്‍ഡണ്‍ വി.ഡി സതീശന്‍ വെല്‍ ഡണ്‍, സതീശന്റെ വാക്കുകള്‍ വ്യക്തവും സുദൃഢവും, ശിബിരത്തില്‍ ഏതെങ്കിലും പെണ്‍കുട്ടി അപമാനിക്കപ്പെട്ടിട്ടുണ്ടെങ്കില്‍ അത് സംഘടനയുടെ ആഭ്യന്തര പ്രശ്‌നമായി ഒതുക്കാതെ പരാതി പോലീസിന് കൈമാറും, വാക്കുകൊണ്ടോ പ്രവര്‍ത്തികൊണ്ടോ നോക്കുകൊണ്ടോ ഏതെങ്കിലും പെണ്‍കുട്ടി അപമാനിക്കപ്പെട്ടിട്ടുണ്ടെങ്കില്‍ പരാതി എഴുതി വാങ്ങും ,ആരോപണ വിധേയനെതിരെ സംഘടനാ നടപടി വേറെ എന്ന് വി.ഡി.സതീശന്‍

09 JULY 2022 04:10 PM IST
മലയാളി വാര്‍ത്ത

More Stories...

രാഹുല്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യഹര്‍ജി വിശദമായ വാദം കേള്‍ക്കാന്‍ തിങ്കളാഴ്ചത്തേക്ക് മാറ്റി

കാര്‍ നിയന്ത്രണം വിട്ട് അയ്യപ്പ ഭക്തരുടെ കാറിലിടിച്ച് നാല് അയ്യപ്പഭക്തര്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ക്ക് ദാരുണാന്ത്യം

വര്‍ക്കലയില്‍ പ്രിന്റിംഗ് മെഷീനില്‍ അബദ്ധത്തില്‍ സാരി കുടുങ്ങി ജീവനക്കാരിക്ക് ദാരുണാന്ത്യം

23 കാരിയെ ബലാത്സംഗം ചെയ്തെന്ന രണ്ടാമത്തെ കേസ്: മുൻകൂർ‌ ജാമ്യാപേക്ഷയിൽ വിശദമായ വാദം തിങ്കളാഴ്ച: അറസ്റ്റ് തടയാതെ കോടതി...

ബലാത്സംഗ കേസിലെ പരാതിക്കാരിയുടെ വിവരങ്ങൾ വെളിപ്പെടുത്തിയ കേസിൽ രാഹുൽ ഈശ്വർ ജില്ലാ സെഷൻസ് കോടതിയിൽ നൽകിയ ജാമ്യ ഹർജി പിൻവലിച്ചു

രണ്ടു മൂന്നു ദിവസം മുമ്പാണ് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ പറഞ്ഞത്. 'ഉമ്മന്‍ചാണ്ടിയെപ്പോലെ ജനകീയനാവാന്‍ എനിക്കു കഴിയില്ല. കെ.സുധാകരനേപ്പോലെ ചടുലമായ നീക്കള്‍ക്കും പറ്റില്ല. എന്തു പറയുമ്പോഴും ചെയ്യുമ്പോഴും ഞാന്‍ പത്തു വട്ടം ചിന്തിക്കും' ജനങ്ങളെ നയിക്കാന്‍ വേണ്ടത് ചെപ്പടി വിദ്യകളല്ല. ആര്‍ജ്ജവമുള്ള നിലപാടുകളാണെന്ന് പറയാതെ പറയുകയായിരുന്നു സതീശന്‍.

നമ്മുടെ മുന്‍ മുഖ്യമന്ത്രി സി.അച്യുതമേനോനെ അറിയുന്നവര്‍ക്ക് ഈ വാക്കുകള്‍ വ്യാഖ്യാനിച്ചു കൊടുക്കേണ്ടതില്ല. അദ്ദേഹം ജനകീയനായതു കൊണ്ടോ മുന്‍പിന്‍ നോക്കാതെ ചടുലമായ നീക്കങ്ങള്‍ നടത്തിയതു കൊണ്ടോ അല്ല ഇപ്പോഴും കേരളീയരുടെ മനസില്‍ ജീവിക്കുന്നത്. നിപാടുകളിലെ ആര്‍ജ്ജവവും രാഷ്ട്രീയ സത്യസന്ധതയും ഇച്ഛാശക്തയും കൊണ്ടാണ്. അദ്ദേഹം ചിരിക്കുന്നതു പോലും അപൂര്‍വമായിരുന്നു. അദ്ദേഹത്തെ ഓര്‍മിപ്പിക്കുന്നു സതീശന്റെ വാക്കുകള്‍.

എന്തായാലും സതീശന്‍ തനിക്കുതന്നെ നല്‍കിയ നിര്‍വചനത്തെ നൂറുശതമാനവും ശരിവയ്ക്കുന്നതായി പാലക്കാട്ടെ സംഭവവുമായി ബന്ധപ്പെട്ട് അദ്ദേഹം എടുത്ത നിലപാട്. പാലക്കാട്ടു നടന്ന യുവ ചിന്തന്‍ ശിബിരത്തിനിടയിലുണ്ടായ പീഡന പരാതി കേരളം ഇപ്പോള്‍ ചര്‍ച്ചചെയ്യുന്നൊരു വിഷയമാണ്. ഉള്ളടക്കത്തിന്റെ വാസ്തവം എന്താണെന്ന് ഇനിയും വ്യക്തമല്ല. ശിബിരത്തിനിടയില്‍ മുതിര്‍ന്ന നേതാക്കളോട് മോശമായിപ്പെരുമാറി എന്ന കാണിച്ച് സംസ്ഥാന നിര്‍വാഹക സമിതി അംഗമായ വിവേക് എച്ച് നായരെ പുറത്താക്കിയതോടെയാണ് വിവാദം തുടങ്ങുന്നത്.

എന്നാല്‍ ഇതല്ല വനിതാ നേതാവിനെ പീഡിപ്പിക്കാന്‍ ശ്രമിച്ചതിനാണ് വിവേകിനെ പുറത്താക്കിയതെന്ന് പ്രചരിച്ചതോടെ കോണ്‍ഗ്രസ് നേതൃത്വവും യൂത്ത് കോണ്‍ഗ്രസും വെട്ടിലായി. പ്രശ്‌നം സി.പി.എമ്മും ഡി.വൈ.എഫ്.ഐ യും ഏറ്റെടുത്തു. ശിബിരത്തിനിടയില്‍ ഉണ്ടായെന്നു പറയുന്ന പീഡന വാര്‍ത്ത ശരിയാണെങ്കില്‍ ഗൗരവമുള്ളതാണെന്നായിരുന്നു കോടിയേരിയുടെ പ്രതികരണം.യൂത്ത് കോണ്‍ഗ്രസ് ദേശീയ സെക്രട്ടറി പുഷ്പലതയ്ക്ക് പരാതിക്കാരി എഴുതിയതെന്ന പേരില്‍ ഒരു കത്തിപ്പോള്‍ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.

എന്നാല്‍ തിക്കെതിരെ ഉയര്‍ന്ന പീഡന പരാതി അസത്യമാണെന്ന് വിവേക് നായരും പറയുന്നു. കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരന്‍ യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷനായ ഷാഫി പറമ്പിലിലോട് വിശദീകരണം ചോദിച്ചിട്ടുണ്ട്. താന്‍ ഗൗരവമായിത്തന്നെയാണ് വിഷയത്തെ കാണുന്നതെന്ന് സുധാകരന്‍ വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ പരാതിയൊന്നും വനിതാ പ്രവര്‍ത്തകയില്‍ നിന്നു ലഭിച്ചിട്ടില്ലെന്നാണ് ഷാഫി പറയുന്നത്. ഷാഫിയുടെ ഈ വാക്കുകള്‍ വിഷയം ഒതുക്കിത്തീര്‍ത്തതിന്റെ ബാക്കി പത്രമാണെന്ന് എതിരാളികളും പറയുന്നു.

യൂത്തുകോണ്‍ഗ്രസിനുള്ളില്‍ത്തന്നെയുള്ള ചിലരാണ് വിവാദത്തിന് പിന്നിലെന്നും വിവേക് പറയുന്നുണ്ട്. അതൊക്കെ കേരളത്തില്‍ സ്ഥിരമായി നടക്കുന്ന കാര്യങ്ങളാണെന്നും നമുക്കറിയാം. അതെന്തുമാകട്ടെ അടുത്ത ദിവസങ്ങളില്‍ യഥാര്‍ഥ്യമെന്തെന്ന് പുറത്തുവന്നേക്കാം. അതു നില്‍ക്കട്ടെ. ഈ വിഷയത്തില്‍ സതീശന്റെ നിലപാടാണ് ഇവിടെ പ്രസക്തം.സതീശന്റെ വാക്കുകള്‍ വ്യക്തവും സുദൃഢവുമായിരുന്നു. ശിബിരത്തില്‍ ഏതെങ്കിലും പെണ്‍കുട്ടി അപമാനിക്കപ്പെട്ടിട്ടുണ്ടെങ്കില്‍ അത് സംഘടനയുടെ ആഭ്യന്തര പ്രശ്‌നമായി ഒതുക്കില്ലെന്നും പരാതി പോലീസിന് കൈമാറുമെന്നാണ് ഉറച്ച ശബ്ദത്തില്‍ അദ്ദേഹം പറഞ്ഞത്.

ആരോപണ വിധേയനെതിരെ സംഘടനാ നടപടിയുമുണ്ടാകും. പരാതി പാര്‍ട്ടി സമിതി അന്വേഷിച്ച് ഒതുക്കിത്തീര്‍ക്കുന്ന പ്രശ്‌നമുണ്ടാകില്ല വാക്കുകൊണ്ടോ പ്രവര്‍ത്തികൊണ്ടോ നോക്കുകൊണ്ടോ ഏതെങ്കിലും പെണ്‍കുട്ടി അപമാനിക്കപ്പെട്ടിട്ടുണ്ടെങ്കില്‍ പരാതി എഴുതി വാങ്ങി പോലീസിനെ ഏല്‍പ്പിക്കും. പങ്കെടുത്ത എല്ലാ പെണ്‍കുട്ടികളോടും സംസ്സാരിക്കാന്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷനോട് പറഞ്ഞിട്ടുണ്ട്. എത്ര സമ്മര്‍ദമുണ്ടായാലും പരാതി കൊടുക്കാന്‍ മടിക്കരുതെന്നും സതീശന്‍ പറയുന്നു.

ഇങ്ങനെ ആര്‍ജ്ജവമുള്ള വളച്ചു കെട്ടില്ലാത്ത വാക്കുകളാണ് നേതാക്കളില്‍നിന്നുണ്ടാകേണ്ടത്. കേരളം ഒരു ഉത്തരവാദിത്വമുള്ള നേതാവില്‍ നിന്ന് കേള്‍ക്കാന്‍ ആഗ്രഹിക്കുന്ന വാക്കുകളാണിത്. സതീശന്റേയും പാര്‍ട്ടിയുടേയും മാറ്റ് കൂടുകയോയുള്ള കുറയുകയില്ല. പാര്‍ട്ടി നേതൃത്വത്തോട് ആലോചിച്ചിട്ടല്ല ഇത്തരം കുല്‍സികര്‍മങ്ങള്‍ക്ക് ആരും ഇറങ്ങുന്നത്.

കുറ്റം ചെയ്താല്‍ പാര്‍ട്ടി സംരക്ഷിക്കില്ലെന്നുറപ്പുണ്ടെങ്കില്‍ ആരും ഇതിന് തുനിയില്ല. ഇവിടെ എല്ലാപാര്‍ട്ടിക്കുള്ളിലും ഇത്തരം വൃത്തികേടുകള്‍ നടക്കുന്നുണ്ടെന്ന കാര്യം അറിഞ്ഞു കൂടാത്തതല്ല. ഇതൊക്കെ ആവര്‍ത്തിക്കപ്പെടാന്‍ കാരണം പാര്‍ട്ടി സംരക്ഷിച്ചു കൊള്ളുമെന്ന വിശ്വാസമാണ്. ആ വിശ്വാസത്തേയാണ് മടികൂടാതെ ഇവിടെ സതീശന്‍ മുറിച്ചിരിക്കുന്നത്.

ഇതുപോലുള്ള നേതാക്കള്‍ പ്രസ്ഥാനങ്ങളിലുണ്ടെങ്കില്‍ ഇത്തരം പരാതികള്‍ ഉണ്ടാകില്ല. ഇതൊക്കെ ഒരു വ്യക്തിയുടെ വ്യതചലനമാണ്. പാര്‍ട്ടി കുറ്റക്കാരാകുന്നില്ല. ഏതെങ്കിലും ഒരു അംഗം തെറ്റു ചെയ്താല്‍ സംഘനയ്ക്ക് എന്തോ കുഴപ്പമുണ്ടാകുമെന്ന പേടിയാണ് എല്ലാവര്‍ക്കും. ആ ഭയം സംഘടനകള്‍ ഉപേക്ഷിക്കേണ്ട കാലമായി.അതിന്റെ ശുഭകരമായ തുടക്കമാകട്ടെ സതീശന്റെ വാക്കുകള്‍. ഇതുകൊണ്ടാണ് സതീശനെ കേരളം പ്രതീക്ഷയോടെ ഉറ്റുനോക്കുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

രാഹുല്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യഹര്‍ജി വിശദമായ വാദം കേള്‍ക്കാന്‍ തിങ്കളാഴ്ചത്തേക്ക് മാറ്റി  (23 minutes ago)

കാര്‍ നിയന്ത്രണം വിട്ട് അയ്യപ്പ ഭക്തരുടെ കാറിലിടിച്ച് നാല് അയ്യപ്പഭക്തര്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ക്ക് ദാരുണാന്ത്യം  (45 minutes ago)

വര്‍ക്കലയില്‍ പ്രിന്റിംഗ് മെഷീനില്‍ അബദ്ധത്തില്‍ സാരി കുടുങ്ങി ജീവനക്കാരിക്ക് ദാരുണാന്ത്യം  (1 hour ago)

23 കാരിയെ ബലാത്സംഗം ചെയ്തെന്ന രണ്ടാമത്തെ കേസ്: മുൻകൂർ‌ ജാമ്യാപേക്ഷയിൽ വിശദമായ വാദം തിങ്കളാഴ്ച: അറസ്റ്റ് തടയാതെ കോടതി...  (1 hour ago)

ബലാത്സംഗ കേസിലെ പരാതിക്കാരിയുടെ വിവരങ്ങൾ വെളിപ്പെടുത്തിയ കേസിൽ രാഹുൽ ഈശ്വർ ജില്ലാ സെഷൻസ് കോടതിയിൽ നൽകിയ ജാമ്യ ഹർജി പിൻവലിച്ചു  (1 hour ago)

ജില്ലാ സെഷന്‍സ് കോടതിയില്‍ നല്‍കിയ ജാമ്യഹര്‍ജി പിന്‍വലിച്ച് രാഹുല്‍ ഈശ്വര്‍  (1 hour ago)

ചത്തിട്ടില്ലെടാ...! രാഹുൽ പുറത്തേയ്ക്ക്...! പ്രോസിക്യൂട്ടർ തയ്യാറാണോ..? ഹൈക്കോടതി ഞെട്ടിയ 5 കാര്യങ്ങൾ ഇത്  (1 hour ago)

അല്ല വാദം എന്തായിരുന്നു.. രാഹുലെവിടെ..! തരത്തിൽ പോയി കളിക്ക് പെണ്ണെ...സുജയ പാർവതിയെ മാന്തി പൊളിച്ച് എസ് രാജീവ്  (2 hours ago)

ടോസ് നേടി ഇന്ത്യ ദക്ഷിണാഫ്രിക്കയെ ബാറ്റിങിനയച്ചു  (3 hours ago)

പിഎം ഇ-ഡ്രൈവ് പദ്ധതിയില്‍ കേരളത്തില്‍ 340 സ്ഥലങ്ങള്‍ കണ്ടെത്തി കെഎസ്ഇബി...  (3 hours ago)

ബന്ധുവിന്റെ വീട്ടില്‍പോയി മടങ്ങിവരുന്നതിനിടയില്‍ സ്വന്തം വീടിന് സമീപമാണ് അപകടം...  (4 hours ago)

രാഹുലിനെ തൊട്ടാൽ നിന്നെ കൊന്ന് തള്ളും..! കേട്ടോ ടീ ....!റിനിയെ കൊല്ലാൻ കാലന്മാർ!AKG സെന്റർ ഇറക്കിയത്..  (4 hours ago)

പ്രോസിക്യൂട്ടർ തയ്യാറാണോ..? ഹൈക്കോടതിയിൽ എസ് രാജീവിന്റെ ഒറ്റ ചോദ്യം.! അറസ്റ്റ് തടഞ്ഞ 5 കാരണങ്ങൾ.  (4 hours ago)

സംസ്ഥാന സര്‍ക്കാരിന് ഒന്നും ചെയ്യാന്‍ കഴിയില്ലെന്ന്.....  (4 hours ago)

ഉത്തര്‍പ്രദേശ് സ്വദേശിക്ക് ദാരുണാന്ത്യം  (5 hours ago)

Malayali Vartha Recommends