ജീവനെടുക്കുന്ന റോഡുകൾ; പാലക്കാട്– കോഴിക്കോട് ദേശീയപാതയിൽ കല്ലടിക്കോട്ട് നിയന്ത്രണം വിട്ട ലോറി ഇടിച്ച് ബൈക്ക് യാത്രികരായ 2 പേർ മരിച്ചു, ദേശീയപാത നവീകരണത്തിനു ശേഷം ബസ് കാത്തിരിപ്പുകേന്ദ്രം മറ്റൊരു സ്ഥലത്തേക്കു മാറ്റിയെങ്കിലും ബസ് നിർത്തുന്നത് പഴയ സ്ഥലത്ത് തന്നെ....

പാലക്കാട്– കോഴിക്കോട് ദേശീയപാതയിൽ കല്ലടിക്കോട്ട് നിയന്ത്രണം വിട്ട ലോറി ഇടിച്ച് ബൈക്ക് യാത്രികരായ 2 പേർ മരിച്ചതായി റിപ്പോർട്ട്. മണ്ണാർക്കാട് ശിവൻകുന്ന് ചുങ്കത്ത് ഡേവിഡിന്റെ മകൻ ജോസ് (52), പയ്യനെടം കൊഴിക്കാട്ടുതൊടി ഗോപാലകൃഷ്ണൻ നായരുടെ മകൻ രാജീവ് കുമാർ (49) എന്നിവരാണു അപകടത്തിൽ മരിച്ചത്. ഇന്നലെ രാവിലെ ഏഴോടെ കല്ലടിക്കോട് ടിബി കവലയിൽ പൊലീസ് സ്റ്റേഷനു സമീപമായിരുന്നു അപകടം നടന്നത്. പാചകവാതക സിലിണ്ടർ കയറ്റി പാലക്കാടു ഭാഗത്തുനിന്നു വന്ന ലോറിയാണ് ഇത്തരത്തിൽ ഇടിച്ചത്. മുന്നിൽ പോയ പിക്കപ് വാൻ പെട്ടെന്ന് ബ്രേക്കിട്ടതോടെ ഇടിക്കാതിരിക്കാൻ വെട്ടിച്ച ലോറി ബൈക്കിൽ ഇടിച്ചാണ് അപകടം ഉണ്ടായത്.
അതോടൊപ്പം തന്നെ യാത്രക്കാരെ കയറ്റാൻ പൊടുന്നനെ നിർത്തിയ സ്വകാര്യ ബസിനു പിന്നിൽ ഇടിക്കാതിരിക്കാനാണു പിക്കപ് വാൻ പെട്ടെന്നു ബ്രേക്കിട്ടതെന്നു പൊലീസ് വ്യക്തമാക്കി. മലമ്പുഴ ഹോർട്ടികൾചർ ഫാമിലെ ജീവനക്കാരായ ജോസും രാജീവ് കുമാറും ജോലിക്കു പോകുകയായിരുന്നു. കൂടാതെ ബൈക്കിൽ നിന്നു തെറിച്ചുവീണ ജോസ് തൽക്ഷണം മരിച്ചു. രാജീവ് കുമാർ ആശുപത്രിയിലേക്കു കൊണ്ടുപോകുംവഴി മരിക്കുകയുണ്ടായി. ബൈക്കിലിടിച്ച ശേഷം ലോറി പൊലീസ് സ്റ്റേഷന്റെ മതിൽ തകർത്തു മരത്തിലിടിച്ചു നിൽക്കുകയാണ് ഉണ്ടായത.
കൂടാതെ ലോറി ഡ്രൈവർ കെ.സുഭാഷിനെതിരെ പൊലീസ് കേസെടുത്തു. ദേശീയപാത നവീകരണത്തിനു ശേഷം ബസ് കാത്തിരിപ്പുകേന്ദ്രം മറ്റൊരു സ്ഥലത്തേക്കു മാറ്റിയെങ്കിലും പഴയ സ്ഥലത്താണു ബസ് നിർത്തുന്നതെന്നും ഇത് അപകടത്തിനു കാരണമാകുന്നെന്നും നാട്ടുകാർ വ്യക്തമാക്കി. സബിതയാണ് മരിച്ച രാജീവ് കുമാറിന്റെ ഭാര്യ. മക്കൾ: സജീവ്, സജിത. ജോസിന്റെ ഭാര്യ: ജാൻസി. മക്കൾ: അബിൻ, ആൽബിൻ.
https://www.facebook.com/Malayalivartha


























