‘ഞാൻ സേഫ് ’എന്ന കിരണിന്റെ മറുപടി ഓടിപ്പോയതിന് ശേഷമെന്ന് പൊലീസ്.. എന്ത് സംഭവിച്ചതെന്നറിയാതെ കുടുംബം!! മകനെ അപായപ്പെടുത്തിയെന്ന് പിതാവ്..

സമൂഹ മാധ്യമത്തിലൂടെ പരിചയപ്പെട്ട പെൺകുട്ടിയെത്തേടി ആഴിമലയിൽ എത്തി ദുരൂഹ സാഹചര്യത്തിൽ കാണാതായ കിരണിന്റേതെന്നു സംശയിക്കുന്ന മൃതദേഹം തമിഴ്നാട് കൊല്ലങ്കോടിനു സമീപം ഇരയിമ്മൻതുറ തീരത്തു കണ്ടെത്തി. ബന്ധുക്കൾ തിരിച്ചറിഞ്ഞെങ്കിലും ജീർണിച്ച് അഴുകിയ നിലയിലായതിനാൽ ഡിഎൻഎ പരിശോധനയ്ക്കു ശേഷമേ സ്ഥിരീകരിക്കാനാകൂവെന്നു വിഴിഞ്ഞം പൊലീസ് അറിയിച്ചു. കിരണിന്റെ തിരോധാനത്തിന് അതോടെ ഉത്തരമാകുമെങ്കിലും അപകടമാണോ അപായപ്പെടുത്തിയതാണോ എന്നു കണ്ടെത്തേണ്ടതുണ്ട്. കിരണിനെ തട്ടിക്കൊണ്ടു പോയി മർദിച്ചതായി പെൺകുട്ടിയുടെ ബന്ധുക്കൾക്കെതിരെ കേസ് എടുത്തിരുന്നു.
അതേസമയം സുഹൃത്തുക്കളുടെ വാട്സ് ആപ് കോളിന് ‘താൻ സേഫ് ആണ് ’ എന്ന മറുപടി കിരൺ നൽകുന്നത് കിരൺ കടലിനു സമീപത്തെ റോഡിലേക്ക് ഓടിപ്പോകുന്ന വിഡിയോ ദൃശ്യത്തിനു ശേഷമുള്ള സമയത്താകാമെന്ന് വിഴിഞ്ഞം പൊലീസ്. അങ്ങിനെയെങ്കിൽ ഓടി മറഞ്ഞതിനു ശേഷം കിരണിന് എന്തു സംഭവിച്ചു എന്ന കാര്യത്തിൽ ദുരൂഹത ഏറുകയും ചെയ്യുന്നു.. സുഹൃത്തുക്കളിൽ നിന്നു വേർപെട്ട് ആക്രമികളിലൊൾ ബൈക്കിൽ കയറ്റി കൊണ്ടുപോയ കിരൺ പിന്നീട് ഓടി മറയുന്നതും വാട്സ് ആപ് കോൾ മറുപടിയും തമ്മിൽ ഏകദേശം 5 മിനുട്ടുകളുടെ വ്യത്യാസം മാത്രമാണെന്നാണ് പൊലീസ് കരുതുന്നത്.
ഫോണിലെ സാങ്കേതിക തടസ്സം കാരണം കോൾ സമയം കൃത്യമായി കണ്ടെടുക്കാനാകുന്നില്ലെന്നും പൊലീസ് പറഞ്ഞു. ഈ കോളിനു ശേഷം എന്തു സംഭവിച്ചു എന്നതിലാണ് പ്രധാനമായും വ്യക്ത വരേണ്ടത്. ഇതു തെളിയുന്നതോടെ സംഭവത്തിന്റെ പൂർണ ചുരുൾ നിവരും എന്നാണ് പൊലീസ് കരുതുന്നത്. കിരൺ ഓടിപ്പോകുന്ന കോൺക്രീറ്റ് റോഡ് കടൽ തീരം വരെ ഇല്ല. ഏകദേശം 100 മീറ്റർ മുൻപ് അവസാനിക്കുകയാണ്. തുടർന്ന് ചെറിയ നടവഴിയും പാറക്കെട്ടു നിറഞ്ഞ ഭാഗവുമാണ്. ഇതിനു ശേഷമാണ് കടൽ. ഓടി വന്നു കടലിൽ വീഴാനുള്ള സാധ്യത വിരളം.
https://www.facebook.com/Malayalivartha


























