കൂടുതല്‍ മദ്യം ഉല്‍പാദിപ്പിക്കാനൊരുങ്ങി സംസ്ഥാന സർക്കാർ; മദ്യപാനികൾക്കായി സർക്കാർ ഒരുക്കുന്നത് സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള മലബാര്‍ ബ്രാന്‍ഡി! ജവാന്‍ റമ്മിന്‍റെ ഉല്‍പാദനം ഇരട്ടിയാക്കാനും തീരുമാനം...

കൂടുതല്‍ മദ്യം ഉല്‍പാദിപ്പിക്കാൻ സംസ്ഥാന സർക്കാർ ഒരുങ്ങുന്നതായുള്ള റിപ്പോർട്ടുകളാണ് പുറത്ത് വരുന്നത്. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള മലബാര്‍ ബ്രാന്‍ഡിയാണ് മദ്യപാനികൾക്കായി സർക്കാർ നിലവിൽ ഒരുക്കുന്നത്. ജവാന്‍ റമ്മിന്‍റെ ഉല്‍പാദനം ഇരട്ടിയാക്കാനും തീരുമാനിച്ചിട്ടുണ്ട്. ബവ്കോയിലെ മദ്യകമ്പനികളുടെ കുത്തക തകര്‍ക്കാനാണ് ബ്രാന്‍ഡി ഉല്‍പാദനം ആരംഭിക്കുന്നതിനും റമ്മിന്‍റെ ഉല്‍പാദനം കൂട്ടുന്നതിനും തീരുമാനിച്ചിരിക്കുന്നത്.
അതോടൊപ്പം തന്നെ തിരുവല്ല ട്രാവന്‍കൂര്‍ ഷുഗേഴ്സില്‍ 63000 ലീറ്റര്‍ ജവാന്‍ മദ്യമാണ് നിലവില്‍ ഉല്‍പാദിപ്പിക്കുന്നത്. ഇതു ഒരു ലക്ഷത്തി നാല്‍പത്തിനാലായിരം ലീറ്റര്‍ ആയി ഉയര്‍ത്താനാണ് ഇപ്പോഴത്തെ ശ്രമം. വിലകുറഞ്ഞ മദ്യത്തിന്‍റെ ക്ഷാമം പരിഹരിക്കാനാണ് സര്‍ക്കാര്‍ കൂടുതല്‍ മദ്യം ഉല്‍പാദിപ്പിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. പുതിയ എം.ഡി ചുമതലയേറ്റെടുത്തതിനു പിന്നാലെയായിരുന്നു ചര്‍ച്ച. വര്‍ഷങ്ങളായി പൂട്ടികിടക്കുന്ന മലബാര്‍ ഡിസ്റ്റിലറിയില്‍ നിന്നുമാണ് ബ്രാന്‍ഡി ഉല്‍പാദനം ആരംഭിക്കുന്നത്.
കൂടാതെ ഒരു മാസത്തിനുള്ളില്‍ തറക്കല്ലിട്ട് ആറുമാസത്തിനകം ഉല്‍പാദനം ആരംഭിക്കാനാണ് തീരുമാനം. പരമാവധി ശേഷിയോടെയായിരിക്കും ഉല്‍പാദനം നടക്കുക. മാത്രമല്ല ജവാന്‍റെ ഉല്‍പാദനം കൂട്ടാനും തീരുമാനിച്ചിട്ടുണ്ട്.
നിലവില്‍, നാലു ബോട്ട്ലിങ്ങ് ലൈനുകളാണ് ഇതിൽ ഉള്ളത്. ഇതു ആറു ലൈനുകളുമായി ചേര്‍ത്ത് പത്തു ലൈനുകളാക്കി മാറ്റുന്നതാണ്. നിലവില്‍ രണ്ടുലൈനുകള്‍ക്കു കൂടി അംഗീകാരം ലഭിച്ചിട്ടുമുണ്ട്. എന്നാല്‍, കൂടുതല്‍ ലൈനുകള്‍ക്ക് അംഗീകാരം ലഭിച്ചില്ലെങ്കില്‍ തന്നെ നഷ്ടം വരുമെന്നു ബവ്കോ സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ട്. അംഗീകാരം ലഭിച്ചാല്‍ നാലുമാസത്തിനുള്ളില്‍ പ്രവര്‍ത്തനം ഇരട്ടിയാക്കാമെന്നും ലക്ഷ്യമിടുകയാണ്. ഇതോടെ മദ്യകമ്പനികളുടെ വിലപേശലിനു അറുതി വരുത്താന്‍ കഴിയുമെന്നാണു ബെവ്കോ കരുതുന്നത്.
https://www.facebook.com/Malayalivartha






















