'പകച്ചുപോകുന്ന വേളകളിൽ നെറുകയിൽ നല്കുന്ന സ്നേഹത്തോടെയുള്ള ഒരു തലോടൽ, നോവരിക്കുന്ന നിമിഷങ്ങളിൽ കിടന്ന് പിടയുമ്പോൾ മറ്റൊരാളുടെ കൈക്കുമ്പിളിനുള്ളിൽ നിന്നും നമുക്ക് കിട്ടുന്ന ഒരു കരുതൽ, ഇതൊക്കെ മാത്രം മതിയാകും നമുക്ക് കരുത്ത് പകരാൻ...' വൈറലായി കുറിപ്പ്

നെയ്യാറ്റിന്‍കരയില്‍ തമിഴ്‌നാട് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പറേഷന്റെ ബസ് യുവതിയുടെ കാലില്‍ കയറിയിറങ്ങി....വലതു കാലിലെ എല്ലുകള്‍ നുറുങ്ങിപ്പോയി,ഇടതു കാലിലെ എല്ലിനും പൊട്ടല്‍, അടിയന്തര ശസ്ത്രക്രിയയ്ക്കു വിധേയയാക്കിയ യുവതി നിരീക്ഷണത്തിലാണ്.
ഗുരുതരമായി പരുക്കേറ്റ പൂവാര്‍ പള്ളം പുരയിടത്തില്‍ സില്‍വയ്യന്റെ ഭാര്യ ജെ.എസ്. അജിതയെ (26) തലസ്ഥാനത്തെ സ്വകാര്യ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. ഇപ്പോഴിതാ വിദ്യാർത്ഥിയുടെ കൂടെയുണ്ടായിരുന്ന പോലീസ് ഓഫീസറെ പ്രശംസിച്ച് കുറിപ്പ് പങ്കുവച്ചിരിക്കുകയാണ് അഞ്ചു പാർവതി പ്രഭീഷ്.
ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ;
അപ്രതീക്ഷിതമായി ജീവിതത്തിൽ വീണു പോകുന്ന വേളകളിൽ ഏതൊരു മനുഷ്യനും ആശ്വാസമാകുന്നത് ഇതുപോലുള്ള ചേർത്തുപ്പിടിക്കലുകളാണ്. പകച്ചുപോകുന്ന വേളകളിൽ നെറുകയിൽ നല്കുന്ന സ്നേഹത്തോടെയുള്ള ഒരു തലോടൽ, നോവരിക്കുന്ന നിമിഷങ്ങളിൽ കിടന്ന് പിടയുമ്പോൾ മറ്റൊരാളുടെ കൈക്കുമ്പിളിനുള്ളിൽ നിന്നും നമുക്ക് കിട്ടുന്ന ഒരു കരുതൽ, ഇതൊക്കെ മാത്രം മതിയാകും നമുക്ക് കരുത്ത് പകരാൻ. ഇന്ന് ഈ ചിത്രം കണ്ടപ്പോൾ മനസ്സിനുണ്ടാവുന്ന ഒരു സുഖം അത് എത്രത്തോളമെന്നു കോറിയിടാൻ കഴിയുന്നില്ല.
പണ്ടൊരിക്കൽ മാലദ്വീപിലെ ഏകാന്തതയിൽ ഒറ്റയ്ക്ക് പനിച്ചു കിടന്നപ്പോൾ ഞാൻ വല്ലാതെ കൊതിച്ചിട്ടുണ്ട് എൻ്റെ അമ്മയുടെ ആ ചേർത്തുപ്പിടിക്കലിനെ. ഏതൊരു പനിച്ചൂടിനെയും ആവോളം തണുവിക്കാൻ പോന്ന മാന്ത്രികതയുണ്ട് ആ ഒരു സ്പർശത്തിന്. ഇന്നിപ്പോൾ ഈ ചിത്രം കാണുമ്പോൾ തോന്നുന്നുണ്ട് ആ പെൺകുട്ടിയുടെ നോവിനെ കുറച്ചുനേരത്തേയ്ക്കെങ്കിലും പിടിച്ചുകെട്ടാൻ ഈ പോലീസ് ഓഫീസറുടെ ഒരു തലോടലിന് കഴിഞ്ഞിട്ടുണ്ടാവുമെന്ന്! ഒപ്പം അരിച്ചിറങ്ങുന്ന അവളുടെ വേദനയെ തൻ്റെ ഉറച്ച കൈക്കുമ്പിളിനുള്ളിൽ തളച്ചിടാനും.
ബിഗ് സല്യൂട്ട് സാർ !
https://www.facebook.com/Malayalivartha






















