സംഗീത സംവിധായകന്‍ ബാലഭാസ്‌ക്കറിന്റെ അപകടമരണം: തുടരന്വേഷണം വേണമെന്ന ഹര്‍ജിയില്‍ വിധി ഈ മാസം 22 ന്

സംഗീത സംവിധായകന്‍ ബാലഭാസ്‌ക്കറിന്റെ അപകടമരണത്തില്‍ തുടരന്വേഷണം വേണമെന്ന ഹര്‍ജിയില്‍ ഈ മാസം 22ന് കോടതി വിധി പറയും. ബാലഭാസ്‌ക്കറിന്റെ അപകടമരണത്തിന് പിന്നില്‍ സ്വര്‍ണക്കടത്ത് സംഘത്തിന് പങ്കില്ലെന്നും ഡ്രൈവര്‍ അശ്രദ്ധമായും അമിത വേഗത്തിലും വാഹനമോടിച്ചതുകൊണ്ടുണ്ടായ അപകടമാണെന്നുമാണ് സിബിഐയുടെ കണ്ടെത്തല്‍. ഈ റിപ്പോര്‍ട്ട് തള്ളണമെന്നാവശ്യപ്പെട്ടാണ് ബാലഭാസ്‌ക്കറിന്റം അച്ഛന്‍ ഉണ്ണി സിജെഎം കോടതിയെ സമീപിച്ചത്.
അപകടത്തില്‍പ്പെട്ട വാഹനത്തില്‍ നിന്നും കണ്ടെത്തിയ ബാലഭാസ്‌ക്കറിന്റെ മൊബൈല്‍ സിബിഐ പരിശോധിച്ചിരുന്നില്ലെന്നായിരുന്നു ബാലഭാസ്‌ക്കറിന്റെ അച്ഛന്റെ പ്രധാന ആരോപണം. ബാലഭാസ്‌ക്കറിന്റെ മരണ ശേഷം ഈ ഫോണ്‍ ഉപയോഗിച്ചിരുന്നത് സുഹൃത്തായ പ്രകാശന്‍ തമ്ബിയായിരുന്നു. സ്വര്‍ണ കള്ളക്കടത്ത് കേസില്‍ പ്രതിയായ തമ്ബിയ്ക്ക് അപകടത്തിന് പിന്നില്‍ പങ്കുണ്ടെന്നാണ് മറ്റൊരു ആരോപണം. എന്നാല്‍ ഈ ഫോണുകള്‍ വിശദമായി പരിശോധിച്ചതാണെന്ന് സിബിഐ കോടതിയെ അറിയിച്ചു. ഇതേ തുടര്‍ന്നാണ് ഹര്‍ജിയില്‍ വിധി പറയാന്‍ മാറ്റിയത്.
2018 സെപ്റ്റംബര് 25 ന് പുലര്‌ച്ചെ കഴക്കൂട്ടം പള്ളിപ്പുറം ദേശീയ പാതയില് വച്ചാണ് കാര് അപകടം നടന്നത്. തൃശൂരില് ക്ഷേത്ര ദര്ശനം കഴിഞ്ഞ് വരവേയായിരുന്നു ബാലഭാസ്‌ക്കറിന്റെ കാര് മരത്തില് ഇടിച്ച് തകര്ന്നത്. െ്രെഡവര് അര്ജുന് , ബാലഭാസ്‌ക്കറിന്റെ ഭാര്യ ലക്ഷ്മി , മകള് തേജസ്വിനി ബാല എന്നിവരും കാറില് ഉണ്ടായിരുന്നു. മകള് സംഭവസ്ഥലത്തും ബാലഭാസ്‌കര് പിന്നീട് ചാക്ക അനന്തപുരി ആശുപത്രിയിലും വച്ച് രണ്ടാം തീയതി അര്ദ്ധരാത്രി 12.56 ന് അന്ത്യശ്വാസം വലിച്ചു. ഐ സി യു വില് പ്രകാശന് തമ്പിയും സംഗീത സംവിധായകന് സ്റ്റീഫന് ദേവസ്യയും സുഹൃത്തായ അനന്തപുരി ആശുപത്രിയിലെ ഡോക്ടറെ സ്വാധീനിച്ച് രഹസ്യ സന്ദര്ശനം നടത്തിയിരുന്നു. വാര്ഡിലേക്ക് മാറ്റാനിരിക്കവേയായിരുന്നു രഹസ്യ സന്ദര്ശനം. സ്റ്റീഫന് ചുംബനം നല്കിയതിന് പിന്നാലെയാണ് ശ്വാസ തടസ്സമുണ്ടായി മരണപ്പെട്ടത്. ബാലുവിന്റെ മൃതദേഹത്തിന്റെ പോസ്റ്റ്‌മോര്ട്ടം സര്ട്ടിഫിക്കറ്റില് തലക്കുണ്ടായ പരിക്കും ഹൃദയത്തിനുണ്ടായ കാര്ഡിയാക് അറസ്റ്റുമാണ് മരണകാരണമായി കണ്ടെത്തിയിട്ടുള്ളത്. മകള് തേജസ്വിനിയുടെ മരണ കാരണമായി പറയുന്നത് തലക്കേറ്റ ക്ഷതവുമാണ്.
അതേ സമയം കൃത്യ സമയം വാഹനമോടിച്ചത് താനല്ലെന്നും ബാലുവാണെന്നുമാണ് െ്രെഡവര് അര്ജുന് അവകാശവാദമുന്നയിച്ചത്. എന്നാല് ബാലഭാസ്‌ക്കറിന്റെ ഭാര്യ ലക്ഷ്മിയുടെ മൊഴി അര്ജുനാണ് വാഹനമോടിച്ചതെന്നായിരുന്നു. വാഹന അപകടം നടന്ന സമയം കാറോടിച്ചത് ഡ്രൈവര് അര്ജുന് തന്നെയെന്ന് 2019 ഓഗസ്റ്റ് 24 ന് ഫോറന്‌സിക് പരിശോധനാ റിപ്പോര്ട്ട് വന്നിട്ടുണ്ട്. വിവാദം ഉയര്ന്നതോടെയാണ് ഫോറന്‌സിക് സംഘം വീണ്ടും കാറില് വിശദമായ പരിശോധന നടത്തിയത്. കാറിന്റെ സ്റ്റിയറിംഗിലെയും സീറ്റ് ബെല്റ്റിലെയും വിരലടയാളം , െ്രെഡവിങ് സീറ്റിലുണ്ടായിരുന്ന മുടിയിഴകള് , രക്തം എന്നിവ പരിശോധിച്ചാണ് കാറോടിച്ചയാളെ കണ്ടെത്തിയത്. ബാലുവിന്റെ ഭാര്യ ലക്ഷ്മി മാത്രമാണ് അപകടസമയത്ത് സീറ്റ് ബെല്റ്റ് ധരിച്ചിരുന്നതെന്നും കണ്ടെത്തിയിട്ടുണ്ട്. മുന് സീറ്റിലാണ് ലക്ഷ്മി ഇരുന്നിരുന്നത്. ബാലു പിന്നിലെ സീറ്റിലായിരുന്നുവെന്നും ഫോറന്‌സിക് പരിശോധനാ ഫലങ്ങള് തെളിയിക്കുന്നുണ്ട്. അര്ജുന്റെ തലയിലും കാലിലുമുണ്ടായ പരിക്കുകള് സൂചിപ്പിക്കുന്നത് കൃത്യസമയം അര്ജുന് െ്രെഡവിങ് സീറ്റിലായിരുന്നുവെന്നാണ്. വാഹനമോടിച്ചതാരാണെന്ന് കണ്ടെത്തിയതോടെ അര്ജുനെതിരെ കൊലപാതകമല്ലാത്ത നരഹത്യക്കുറ്റം ചുമത്തി കേസെടുത്തിരുന്നു. അതേ സമയം താനല്ല ബാലുവാണ് കൃത്യസമയം വാഹനം ഓടിച്ചിരുന്നതെന്ന് കാണിച്ച് അര്ജുന് മോട്ടോര് വാഹന അപകട ട്രിബ്യൂണലില് നഷ്ട പരിഹാരക്കേസ് ഫയല് ചെയ്തിട്ടുമുണ്ട്.
അപകടസമയത്ത് അമിത വേഗതയിലായിരുന്ന കാര് നിയന്ത്രണം വിട്ട് റോഡരികിലെ മരത്തിലേക്ക് ഇടിച്ചു കയറിയെന്നാണ് ക്രൈംബ്രാഞ്ച് പറയുന്നത്. അപ്രകാരം സ്വാഭാവിക വാഹന അപകട മരണമെന്ന് വിധിയെഴുതി ക്രൈംബ്രാഞ്ച് കേസ് എഴുതിതള്ളുകയായിരുന്നു. അപകട സമയത്ത് സ്വര്ണ്ണക്കടത്ത് കേസിലെ പ്രതികളായ പ്രകാശന് തമ്പി , വിഷ്ണു സോമസുന്ദരം , യു എ ഇ കോണ്‌സുലേറ്റ് നയതന്ത്ര ചാനല് സ്വര്ണ്ണക്കടത്ത് കേസിലെ പ്രതിയായ സ്വപ്ന സുരേഷിന്റെ കൂട്ടുപ്രതി എസ്. സരിത്തിന്റെ മുഖ സാദൃശ്യമുള്ളയാളടക്കമുള്ളവരെ കണ്ടതായും കലാഭവന് സോബി ജോര്ജ് വെളിപ്പെടുത്തിയിട്ടുണ്ട്. അപകടത്തിന് തൊട്ടുമുമ്പ് ബാലുവിന്റെ കാര് ആക്രമിച്ചത് കണ്ടതായും സോബി സി ബി ഐ ക്ക് മൊഴി നല്കിയിട്ടുണ്ട്.
https://www.facebook.com/Malayalivartha























