Widgets Magazine
11
Mar / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാനത്ത് സമ്മിശ്ര കാലാവസ്ഥ..മാർച്ച് മാസം എത്തിയതോടെ ചൂടിൻ്റെ കാഠിന്യം വർദ്ധിക്കുകയാണ്... ഇന്ന് ഇടിമിന്നലോടുകൂടി...നേരിയ മഴയ്ക്ക് സാധ്യത..


ഏഴാം നാൾ മരണം വിളിച്ചു; പൊൻകുന്നത്തെ വാടകവീട്ടിൽ ദമ്പതികൾക്ക് സംഭവിച്ചത്....ചോര നിറഞ്ഞ മുറിയിൽ രണ്ടര വയസുകാരിയായ മകൾ...


ഗണേഷ് കുമാറിനെതിരായ ആരോപണം: ഇടപെടാതിരുന്നത് ‘കുടുംബ വഴക്കായതിനാൽ’, വിശദീകരണവുമായി പോലീസ്; ഒടുവിൽ മാപ്പ് പറഞ്ഞ് മന്ത്രി...


അപൂർവയിനം മീൻ തീരത്തടിഞ്ഞത് ആശങ്കയാകുന്നു... 'ഡൂംസ്‌ഡേ ഫിഷ്'.. ഇവ പ്രകൃതി ദുരന്തസമയങ്ങളിൽ മാത്രമാണ് പുറത്തേയ്ക്ക് വരുന്നതെന്നാണ് വിശ്വാസം..


മോദിയുടെ ഒരു കോള്‍ മതി ഇസ്രയേലിലേക്കും ഇറാനിലേക്കും, യുദ്ധം അവിടെ തീരും..യുഎഇ സ്ഥാനപതി ഹുസൈന്‍ ഹസ്സന്‍ മിര്‍സ..10 ദിവസങ്ങള്‍ക്ക് മുന്‍പ് മോദി ഇസ്രയേലിലെത്തി, ഇറാനുമായി മികച്ച സൗഹൃദമുണ്ട് മോദിക്ക്..

ഇടതുപക്ഷത്തില്‍ കൂട്ടയടി പരസ്യ പോരില്‍ നേതാക്കള്‍ ആനി രാജയെ നിര്‍ത്തി അപമാനിച്ച് വീണ്ടും മണി കാര്യങ്ങള്‍ പൊട്ടിത്തെറിയിലേയ്ക്ക്

17 JULY 2022 12:34 PM IST
മലയാളി വാര്‍ത്ത

എംഎം മണിയുടെ പ്രസ്ഥാവനകള്‍ കാരണം ദിവസം കഴിയും തോറും ഇടതു പക്ഷത്തിനുള്ളില്‍ കൂടുതല്‍ പൊട്ടിത്തെറികള്‍ ഉണ്ടാവുകയാണ്. ആനി രാജയ്‌ക്കെതിരെ എംഎം മണി വീണ്ടും നടത്തിയ പരാമര്‍ശമാണ് അടുത്ത പൊട്ടിത്തെറിയിലേയ്ക്ക് നയിചിരിക്കുന്നത്. അതിരു വിട്ട നിലയിലാണ് മണിയുടെ ആനി രാജയ്‌ക്കെതിരെയുള്ള പരാമര്‍ശം. ഇതോടെ, മണിയുടെ പേരില്‍ സിപിഎംസിപിഐ ഭിന്നത കൂടുതല്‍ രൂക്ഷമായി എന്നായിരുന്നു വിലയിരുത്തല്‍. എന്നാല്‍ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ വിരുദ്ധ ചേരിയില്‍ ആണ്. കാനത്തോട് ചോദിക്കാതെ എംഎം മണിയെ ആനി രാജ വിമര്‍ശിച്ചത് ശരിയല്ലെന്നാണ് സിപിഐയിലെ ഒരു വിഭാഗത്തിന്റെ വാദം.

'ആനി രാജ ഡല്‍ഹിയില്‍ ആണല്ലോ ഒണ്ടാക്കല്‍' എന്നായിരുന്നു മണിയുടെ പരുഷമായ വാക്കുകള്‍. മണി ഇങ്ങനെ അവഹേളിക്കുന്നത് ശരിയാണോയെന്ന് അദ്ദേഹത്തിന്റെ പാര്‍ട്ടി ആലോചിക്കണമെന്ന് ആനി രാജ ഡല്‍ഹിയില്‍ തിരിച്ചടിച്ചു. മണിയുടെ പ്രസ്താവന സ്ത്രീ വിരുദ്ധമാണെന്നും ആരുടെയും ഭീഷണിക്കു വഴങ്ങില്ലെന്നും ആനി വ്യക്തമാക്കി. രമയ്‌ക്കെതിരെ നടത്തിയ ആക്ഷേപത്തെ സിപിഐ ദേശീയ നിര്‍വാഹകസമിതി അംഗം കൂടിയായ ആനി വിമര്‍ശിച്ചതാണു മണിയെ പ്രകോപിപ്പിച്ചത്. എന്നാല്‍ കേരളത്തിലെ രാഷ്ട്രീയത്തില്‍ സംസ്ഥാന നേതൃത്വത്തിന്റെ അനുമതി ഇല്ലാതെ ആനി രാജ പ്രതികരിച്ചത് ശരിയല്ലെന്നാണ് കാനത്തിന്റെ നിലപാട്.

സിപിഎമ്മിനെ പ്രകോപിപ്പിക്കുന്നതൊന്നും ഡല്‍ഹിയിലെ സിപിഐക്കാര്‍ പറയരുതെന്നാണ് കാനത്തിന്റെ നിലപാട്. എം.എം.മണിയുടെ പരാമര്‍ശത്തിന് എതിരെ ആനിരാജ നടത്തിയ പ്രതികരണത്തില്‍ കാനം രാജേന്ദ്രന് കടുത്ത അതൃപ്തിയാണ്. ഇത് സിപിഐ കേന്ദ്ര നേതൃത്വത്തേയും അറിയിക്കും. അതിനിടെ ആനിയെ ആക്ഷേപിച്ചതോടെ മണിക്കെതിരെ ശക്തമായ വിമര്‍ശനവുമായി സിപിഐ ഇടുക്കി ജില്ലാ സെക്രട്ടറി കെ.കെ.ശിവരാമന്‍ രംഗത്തെത്തി. 'വനിതാ നേതാക്കള്‍ക്കതിരെ മണി മുന്‍പും മോശം പരാമര്‍ശം നടത്തിയിട്ടുണ്ട്. പുലയാട്ടു ഭാഷ എം.എം.മണി നിരന്തരം ഉപയോഗിക്കുന്നുവെന്ന് ശിവരാമന്‍ പറയുന്നു.

അതു നാട്ടു ഭാഷയാണ് എന്നത് തെറ്റായ വ്യാഖ്യാനമാണ്. അദ്ദേഹത്തിന്റേത് തെമ്മാടി നിഘണ്ടുവാണ്' ശിവരാമന്‍ പൊട്ടിത്തെറിച്ചു. പരാമര്‍ശം മണി പിന്‍വലിക്കണമെന്ന് എഐവൈഎഫ് സംസ്ഥാന നിര്‍വാഹകസമിതി ആവശ്യപ്പെട്ടു. ഇതിനിടെയാണ് കാനം മൗനത്തിലാകുന്നത്. ഇത് സിപിഎമ്മിനും ഗുണകരമായി മാറും. സിപിഐയുടെ ജില്ലാ സമ്മേളനത്തില്‍ അടക്കം കാനത്തിന്റെ നിലപാട് ചര്‍ച്ചയാകും. അതിരുവിട്ടതാണ് എംഎം മണിയുടെ പ്രതികരണമെന്നാണ് സിപിഐയിലെ ബഹുഭൂരിപക്ഷം നേതാക്കളുടേയും നിലപാട്.

'അവര്‍ ഡല്‍ഹിയിലാണല്ലോ ഇവിടെ അല്ലല്ലോ ഒണ്ടാക്കല്‍. ഇവിടെ കേരള നിയമസഭയില്‍ നമ്മള്‍ നേരിടുന്ന പ്രശ്‌നം നമുക്കല്ലേ അറിയൂ' സിപിഐ നേതാവ് ആനി രാജയ്‌ക്കെതിരേ അധിക്ഷേപ പരാമര്‍ശവുമായി സിപിഎം നേതാവ് എം.എം. മണി എത്തിയത് ഏറെ ചര്‍ച്ചയായിരുന്നു. വടകര എംഎ!ല്‍എ കെ.കെ. രമയെ നിയമസഭയില്‍ മണി അധിക്ഷേപിച്ചതിനെതിരെ കഴിഞ്ഞ ദിവസം ആനിരാജ പ്രതികരിച്ചിരുന്നു. ഇതാണ് മണിയെ പ്രകോപിപ്പിച്ചത്.

'അവര്‍ (ആനിരാജ) അങ്ങനെ പറയും. അവര്‍ ഡല്‍ഹിയിലാണല്ലോ ഇവിടെ അല്ലല്ലോ ഒണ്ടാക്കല്‍. ഡല്‍ഹിയിലാണല്ലോ ഇവിടെ കേരളത്തില്‍ അല്ലല്ലോ. കേരള നിയമസഭയില്‍ അല്ലല്ലോ. ഇവിടെ കേരള നിയമസഭയില്‍ നമ്മള്‍ നേരിട്ടുകൊണ്ടിരിക്കുന്ന പ്രശ്‌നം നമുക്കല്ലേ അറിയുള്ളൂ. ആനി രാജയ്ക്ക് എങ്ങനെ അറിയാനാണ്. ഇനി അവര്‍ പറഞ്ഞാലും അതൊന്നും നമുക്ക് വിഷയമല്ല. ഞാന്‍ (രമക്കെതിരെ) പറഞ്ഞത് ഇങ്ങനെ പറഞ്ഞതാ. സമയം കിട്ടിയാല്‍ നല്ല ഭംഗിയായി ഞാന്‍ പറയുകയും ചെയ്യുമായിരുന്നു. ഇനിയും പറയും' എന്നാണ് മണി പറഞ്ഞത്.

പിന്നാലെ വടകരയില്‍ കെ.കെ.രമ ജയിച്ചത് ജനതാദള്‍ മല്‍സരിച്ചിട്ടാണെന്ന എംഎം മണിയുടെ പ്രസ്താവനയില്‍ എല്‍ജെഡിയും കടുത്ത അമര്‍ഷത്തിലാണ് . എം.എം. മണിയെ തിരുത്താന്‍ മുഖ്യമന്ത്രി തയ്യാറാകണമെന്ന് എല്‍ജെഡി സംസ്ഥാന ജനറല്‍ സെക്രട്ടറി സലീം മടവൂര്‍ മനോരമ ന്യൂസിനോട് പറഞ്ഞു. മുന്നണി മര്യാദയ്ക്ക് നിരക്കാത്ത പ്രസ്താവനയാണ് എം എം മണി നടത്തിയത് എന്നാണ് എല്‍ജെഡിയുടെ വിലയിരുത്തല്‍.
എം എം മണിയുടെ ഈ പ്രസ്താവനയില്‍ എല്‍ജെഡിക്കുള്ളില്‍ അമര്‍ഷം പുകയുകയാണ്. സിപിഎമ്മിന്റെ അഭിപ്രായമല്ല ഇതെന്നും എംഎം മണിയുടേത് മാത്രമാണെന്നും വാദിക്കുകയാണ് എല്‍ജെഡി. പ്രസ്താവന മുന്നണി മര്യാദയ്ക്ക് ചേരാത്തതാണ്. ഒപ്പം കെ.കെ. രമയ്ക്ക് എതിരെ എംഎം മണി നടത്തിയ പരാമര്‍ശം അനവസരത്തിലുള്ളതാണെന്നും എല്‍ജെഡി വിലയിരുത്തുന്നു.

'ഇവിടെ ഒരു മഹതി പൊലീസിനെതിരെ പറഞ്ഞു. അവര്‍ വിധവയാണ്, വിധവയായത് അവരുടെ വിധി' എന്നായിരുന്നു നിയമസഭയില്‍ മണി രമക്കെതിരെ പറഞ്ഞത്. ഇതിനെ വിമര്‍ശിച്ച ആനി രാജ, ഒരു കമ്യൂണിസ്റ്റിന്റെ ഭാഗത്തുനിന്ന് ഉണ്ടാകാന്‍ പാടില്ലാത്ത പരാമര്‍ശമാണ് മണി നടത്തിയതെന്ന് പറഞ്ഞിരുന്നു. അത്തരം പരാമര്‍ശങ്ങള്‍ പിന്‍വലിക്കുന്നതാണ് കമ്യൂണിസ്റ്റ് നടപടിയെന്നും മണിയെ നിയന്ത്രിക്കണോ എന്നു തീരുമാനിക്കേണ്ടത് അദ്ദേഹത്തിന്റെ പാര്‍ട്ടിയായ സിപിഎമ്മാണെന്നും ആനിരാജ പറഞ്ഞിരുന്നു.

'കാലങ്ങളായി ഡല്‍ഹിയില്‍ ഇടത്, സ്ത്രീപക്ഷ രാഷ്ട്രീയമാണ് താന്‍ പ്രയോഗിക്കുന്നത്. കേരളത്തിലും മറ്റെവിടെയും അതു നടത്തും. ഇടതുപക്ഷ സ്ത്രീപക്ഷ രാഷ്ട്രീയം ഉയര്‍ത്തിപ്പിടിക്കുന്ന കമ്യൂണിസ്റ്റുകാരിയെന്ന നിലയില്‍ പ്രവര്‍ത്തിക്കുമ്പോഴുണ്ടാകുന്ന ഒരുപാട് വെല്ലുവിളികളെ അതിജീവിച്ചുകൊണ്ടാണ് ല്‍ക്കുന്നത്. ഇതുപോലുള്ള വെല്ലുവിളികളുണ്ടാകും. അതിനെയും അതിജീവിക്കും. സധൈര്യം നേരിട്ടുകൊണ്ട് മുന്നോട്ടു പോകും. ഭീഷണിക്ക് വഴങ്ങില്ല. അമിത് ഷായുടെയും നരേന്ദ്ര മോദിയുടെയും പൊലീസിനു ഡല്‍ഹിയില്‍ ഭയപ്പെടുത്താന്‍ സാധിച്ചിട്ടില്ല. അതിന് അപ്പുറത്തേക്ക് വേറാരും ഭയപ്പെടുത്താനില്ല,'' ആനി രാജ പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

10 മിനിറ്റ് മന്ത്രി ഗണേഷിനെ വലിച്ച് കീറി ഉപ്പുതേച്ച് വിട്ട് ശ്രീനാ ദേവി കുഞ്ഞമ്മ ,രാഹുലും ഒന്നിച്ചു,കാത്തിരുന്ന ദിവസം  (20 minutes ago)

രാഹുലുമായി അകലാൻ കാരണം ഷാഫിക്കും അറിയാം തുറന്ന് പറഞ്ഞ് ചാണ്ടി..! കുത്തി ചോദിച്ചവൻ ഇരന്ന് വാങ്ങി  (22 minutes ago)

ഗണേശനെ രാജിവയ്പ്പിക്കാൻ സി പി എം കാലിൽ പിടിക്കുന്നു വജ്രായുധം പ്രയോഗിക്കുമെന്ന് പിണറായിയോട് ഗണേശൻ മന്ത്രിയുടെ കാമുകി ചർച്ചയിലേക്ക്  (26 minutes ago)

പെന്തക്കോസ്ത് സഭകളെ ക്രൈസ്തവ സഭാ വിഭാഗമായി അംഗീകരിച്ചു  (50 minutes ago)

നാട്ടിക എംഎല്‍എ സി സി മുകുന്ദനെതിരെ അച്ചടക്ക നടപടി: പാര്‍ട്ടി നടപടി പ്രതീക്ഷിച്ചതാണെന്നും അത്ഭുതമോ ഭയമോ ഇല്ലെന്ന് എംഎല്‍എ  (1 hour ago)

ഇന്‍ഡിഗോ സിഇഒ പീറ്റര്‍ എല്‍ബേഴ്‌സ് രാജിവച്ചു  (1 hour ago)

യുദ്ധ സാഹചര്യം മുന്‍ നിര്‍ത്തി നഷ്ടം സഹിച്ചും സുരക്ഷിത നിക്ഷേം വിറ്റ് കാശാക്കി മാറ്റുകയാണ് പ്രവാസികള്‍  (1 hour ago)

ടി.വി.കെ സ്ഥാനാര്‍ത്ഥികളെ കണ്ടെത്തുന്നത് അഭിമുഖത്തിലൂടെ  (2 hours ago)

മന്ത്രിസ്ഥാനം രാജിവെക്കാന്‍ ഉദ്ദേശമില്ലെന്ന് മന്ത്രി ഗണേഷ് കുമാര്‍  (3 hours ago)

നിയമനം വൈകുന്നു: മുഖത്തു കരി തേച്ച് സെക്രട്ടേറിയറ്റിലേക്കു മാര്‍ച്ച് നടത്തി എല്‍പിഎസ്ടി റാങ്ക് ഹോള്‍ഡേഴ്‌സ്  (3 hours ago)

'മറ്റാരുണ്ട് എല്‍ഡിഎഫ് അല്ലാതെ...'; പ്രചാരണ മുദ്രാവാക്യവുമായി സിപിഎം  (4 hours ago)

നെന്മാറ ഇരട്ടക്കൊല കേസില്‍ സാക്ഷികള്‍ മൊഴിമാറ്റി ; മൂന്നു പേരെയും കൂറു മാറിയതായി പ്രഖ്യാപിക്കണമെന്ന് പ്രോസിക്യൂഷന്‍  (4 hours ago)

ഡ്രോണ്‍ ആക്രമണത്തില്‍ അബുദാബിയില്‍ വന്‍ തീപിടിത്തം  (6 hours ago)

മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണ വിജയനും മുന്‍ ഡിജിപി ആര്‍. ശ്രീലേഖയ്ക്കും എതിരെ ഡിജിപിക്ക് പരാതി  (7 hours ago)

രാഹുല്‍ ജാമ്യ വ്യവസ്ഥ ലംഘിച്ചു; രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ജാമ്യം റദ്ദാക്കണമെന്ന് പ്രോസിക്യൂഷന്‍  (7 hours ago)

Malayali Vartha Recommends