പതിനാലുകാരിക്ക് നേരെ ലൈംഗികാതിക്രമം: പ്രതിക്ക് നാലുവർഷം കഠിനതടവും പിഴയും വിധിച്ച് കോടതി

പട്ടാമ്പിയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ കേസിൽ വയോധികന് ശിക്ഷാവിധിച്ചു. കടയിൽ മിഠായി വാങ്ങാൻ ചെന്ന 14കാരിക്കുനേരെ ലൈംഗികാതിക്രമം നടത്തിയതിനാണ് ശിക്ഷ. നാലുവർഷം കഠിനതടവും 50,000 രൂപ പിഴയുമാണ് കോടതി ശിക്ഷ വിധിച്ച് കോടതി.
കേസിൽ കപ്പൂർ എറവക്കാട് വട്ടാകുന്ന് കണക്കൽ വീട്ടിൽ മൊയ്തീൻകുട്ടിയെയാണ് (66) കോടതി ശിക്ഷിച്ചത്. കൂടാതെ പട്ടാമ്പി അതിവേഗ കോടതി ജഡ്ജി സതീഷ് കുമാർ ആണ് ശിക്ഷ വിധിച്ചത്. 2019-ൽ ചാലിശ്ശേരി പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ ശിക്ഷ വിധിച്ചത്.
മാത്രമല്ല അന്നത്തെ ചാലിശ്ശേരി എസ്.ഐമാരായിരുന്ന അരുൺ കുമാർ, ഷിബു, അനിൽ മാത്യു എന്നിവരാണ് കേസ് അന്വേഷിച്ച് കുറ്റപത്രം സമർപ്പിച്ചത്. തുടർന്ന് പ്രോസിക്യൂഷനുവേണ്ടി അഡ്വ. എസ്. നിഷ വിജയകുമാർ ഹാജരായി. പട്ടാമ്പി പൊലീസ് സ്റ്റേഷനിലെ ഹെഡ് കോൺസ്റ്റബിൾ മഹേശ്വരി പ്രോസിക്യൂഷനെ സഹായിച്ചു. കേസിൽ 13 സാക്ഷികളെ ഹാജരാക്കി.
https://www.facebook.com/Malayalivartha