പതിനഞ്ചംഗ സംഘം കത്തിമുനയിൽ വീട്ടുകാരെ നിർത്തി: പ്രണയത്തിൽ നിന്ന് പിന്മാറിയ കാമുകിയെ കാമുകൻ തട്ടിക്കൊണ്ടുപോയി:- സിസിടിവി ദൃശ്യങ്ങൾ കണ്ട പോലീസ് പാഞ്ഞെത്തി സിനിമാസ്റ്റൈൽ ചേസിങ്: മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിൽ പെൺകുട്ടിയെ മോചിപ്പിച്ച് പോലീസ്

പ്രണയത്തിൽ നിന്ന് പിന്മാറിയ കാമുകിയെ വീട്ടുകാരെ കത്തിമുനയിൽ നിർത്തി സുഹൃത്തുക്കളുമായി ചേർന്ന് തട്ടിക്കൊണ്ടുപോകാൻ ശ്രമം. മണിക്കൂറുകൾ നീണ്ട സിനിമാ സ്റ്റൈൽ ചേസിങ്ങിനൊടുവിൽ പൊലീസ് സംഘം പെൺകുട്ടിയെ മോചിപ്പിച്ച് അക്രമികളെ കസ്റ്റഡിയിലെടുത്തു. തമിഴ്‌നാട് മൈലാടുതുറയിൽ കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം അരങ്ങേറിയത്. ഗഞ്ചമെട്ടുതെരു സ്വദേശി നാഗരാജന്റെ മകൻ വിഘ്‌നേശ്വരനും സംഘവുമാണ് പെൺകുട്ടിയെ തട്ടികൊണ്ടുപോയത്.
സംഭവത്തെ കുറിച്ച് പോലീസ് പറയുന്നത് ഇങ്ങനെ... മയിലാടുംതുറൈ ജില്ലാ കളക്ടറുടെ ഓഫീസിന് സമീപമുള്ള മൈലമ്മൻ നഗറിലെ മുത്തശ്ശിയുടെ വീട്ടിൽ എത്തിയ പെൺകുട്ടി അതേ പ്രദേശത്തെ ബിരുദധാരിയായ വിഘ്‌നേശ്വരനുമായി പ്രണയത്തിലായി. എന്നാൽ യുവാവിന്റെ തനിസ്വരൂപം മനസിലാക്കിയ പെൺകുട്ടി പ്രണയത്തിൽ നിന്ന് പിന്മാറുകയായിരുന്നു. എന്നാൽ അതിന് ശേഷവും വിഘ്‌നേശ്വരൻ പെൺകുട്ടിയെ പിന്തുടരുകയും പെൺകുട്ടിയുമായി പ്രണയത്തിലാണെന്ന് പറഞ്ഞ് പെൺകുട്ടിയുടെ വീട്ടിലെത്തി പ്രശ്നങ്ങൾ ഉണ്ടാക്കുകയും ചെയ്തു.
വിവാഹം ചെയ്തു നൽകണമെന്ന് പറഞ്ഞ് ഭീഷണി തുടങ്ങിയതോടെ യുവതിയുടെ വീട്ടുകാർ മയിലാടുംതുറ പോലീസിൽ പരാതി നൽകി. പെൺകുട്ടിയെ ഇനി ശല്യപ്പെടുത്തരുതെന്ന് താക്കീത് നൽകിയ പോലീസ് മേലിൽ ശല്യം ചെയ്യില്ലെന്ന് എഴുതി വാങ്ങിയാണ് വിഘ്നേശ്വരനെ പോലീസ് വിട്ടയച്ചത്.
ഇയാളുടെ ശല്യം രൂക്ഷമായതോടെ പെൺകുട്ടിയുടെ വീട്ടിൽ സിസിടിവി ക്യാമറകൾ സ്ഥാപിച്ചിരുന്നു. ഇതിന് പിന്നാലെയിരുന്നു ചൊവ്വാഴ്ച രാത്രി മാരകായുധങ്ങളുമായി സ്‌കോർപിയോ കാറിലും ഇരുചക്രവാഹനത്തിലും എത്തിയ വിഘ്‌നേശ്വരനും 15-ലധികം കൂട്ടാളികളും പെൺകുട്ടിയുടെ വീട്ടിൽ ഇരച്ചെത്തി തട്ടികൊണ്ട് പോയത്. അയൽവാസികൾ അറിയിച്ചതനുസരിച്ച് സ്ഥലത്തെത്തിയ പോലീസ് സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെ അക്രമികളെ തിരിച്ചറിഞ്ഞു. തുടർന്ന് രാത്രിയിൽ തന്നെ പല സംഘങ്ങളായി അന്വേഷണം തുടങ്ങി.
അക്രമിസംഘത്തിൽ വിഴുപ്പുറം സ്വദേശികൾ ഉണ്ടെന്ന് വിവരം ലഭിച്ചതിനാൽ ഒരു സംഘം പൊലീസുകാർ അവിടെയ്ക്ക് നീങ്ങി. സിനിമാ സ്റ്റൈൽ ചേസിങ്ങിന് ശേഷം വിഴുപ്പുറം വിക്രപണ്ഡി ചെക്പോസ്റ്റിന് സമീപം വച്ച് വിഘ്നേശ്വരനും സംഘവും സഞ്ചരിച്ചിരുന്ന വാൻ പൊലീസ് തടഞ്ഞ് പെൺകുട്ടിയെ രക്ഷപ്പെടുത്തുകയായിരുന്നു. വിഘ്‌നേശ്വരനും കൂട്ടാളികളായ മയിലാടുതുറൈ സ്വദേശി സുഭാഷ് ചന്ദ്രബോസ്, വില്ലുപുരം സ്വദേശി സെൽവകുമാർ എന്നിവരെ പോലീസ് അറസ്റ്റ് ചെയ്ത് കസ്റ്റഡിയിൽ എടുത്തു.
https://www.facebook.com/Malayalivartha


























