കെട്ടിട നിർമാണ തൊഴിലാളിയായ അമീർ അലി 16 വസുള്ള പെൺകുട്ടിക്ക് മൊബൈൽ നമ്പർ കൈമാറി; പെൺകുട്ടിയുമായി സൗഹൃദം സ്ഥാപിച്ചെടുത്തു; ഒരു ദിവസം ഉച്ചയ്ക്ക് വീട്ടിൽ പെൺകുട്ടി മാത്രമേയുള്ളൂവെന്ന് മനസിലാക്കി; ആരുമറിയാതെ പെൺകുട്ടിയുടെ വീട്ടിലെത്തി ലൈംഗീകമായി പീഡിപ്പിച്ചു! പീഡന വിവരം പുറത്തറിഞ്ഞത് ഇങ്ങനെ!

പത്താം ക്ലാസ് വിദ്യാർത്ഥിനിയെ ലൈംഗിക പീഡനത്തിന് ഇരയായാക്കി. യുവാവിനെ ചങ്ങരംകുളം പൊലീസ് അറസ്റ്റ് ചെയ്തു. നടുവട്ടം മാടമ്പി വളപ്പിൽ അമീർ അലി (30)യാണ് പ്രതി. നടുവട്ടം സ്വദേശിയായ യുവാവാണ് അറസ്റ്റിലായത്. പോക്‌സോ പ്രകാരം കേസെടുത്ത പ്രതിയെ പൊന്നാനി ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു. മൊബൈൽ ഫോൺ വഴി പരിചയപ്പെട്ട് സൗഹൃദം ഉണ്ടാക്കിയെടുത്ത ശേഷമാണ് പെൺകുട്ടിയെ ഇയാൾ പീഡിപ്പിച്ചത്. പ്രതിയെ ചങ്ങരംകുളം പൊലീസ് പോക്സോ കേസ് ചുമത്തിയാണ് അറസ്റ്റ് ചെയ്തത്.
മൂന്ന് മാസം മുന്നേയായിരുന്നു സംഭവങ്ങൾ അരങ്ങേറിയത്. കെട്ടിട നിർമാണ തൊഴിലാളിയാണ് അമീർ അലി. ചങ്ങരംകുളത്ത് വെച്ച് സ്‌കൂളിൽ പോയിരുന്ന 16 വസുള്ള പെൺകുട്ടിക്ക് മൊബൈൽ നമ്പർ കൈമാറി. പെൺകുട്ടിയുമായി ഇയാൾ സൗഹൃദം സ്ഥാപിക്കുകയായിരുന്നു. ചൊവ്വാഴ്ച ഉച്ചയ്ക്ക് വീട്ടിൽ പെൺകുട്ടി മാത്രമേയുള്ളൂവെന്ന് ഇയാൾ മനസിലാക്കി.
ആരുമറിയാതെ പെൺകുട്ടിയുടെ വീട്ടിലെത്തി. പെൺകുട്ടിയെ പീഡിപ്പിച്ചു. പെൺകുട്ടി ഈ വിവരം വീട്ടുകാരോട് പറഞ്ഞു. വീട്ടുകാർ ചങ്ങരംകുളം പോലീസിന് പരാതി കൊടുത്തു. ചങ്ങരംകുളം പൊലീസ് ഇൻസ്പെക്ടർ ബഷീർ ചിറക്കലിന്റെ നേതൃത്വത്തിൽ എസ്‌ഐ രാജേന്ദ്രൻ, എസ് സി പി ഒ ഷിജു, സിപിഒ മാരായ ജെറോം, സുജിത്ത് എന്നിവരടങ്ങുന്ന അന്വേഷണ സംഘം പ്രതിയെ പിടികൂടുകയായിരുന്നു.
https://www.facebook.com/Malayalivartha


























