ഉന്നതതല സമിതിയിലും പുകച്ചിൽ...കര്‍ശനനടപടിയെടുക്കാന്‍ ഓഡിറ്റ് ഡയറക്ടര്‍ ശുപാര്‍ശ ചെയ്ത ഉദ്യോഗസ്ഥന്‍ കരുവന്നൂര്‍ സഹകരണ ബാങ്കിലെ ക്രമക്കേട് പരിശോധിച്ച ഉന്നതതല സമിതിയിലെ അംഗം.... കരുവന്നൂരില്‍ തട്ടിപ്പ് കണ്ടെത്തിയില്ലെന്ന് കാണിച്ച് 16 സഹകരണ വകുപ്പ് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്തത് ഈ സമിതിയുടെ ശുപാര്‍ശയനുസരിച്ചാണ്.....

ലക്ഷങ്ങളുടെ ക്രമക്കേട് മറച്ചുവെച്ച് എസ്.സി.-എസ്.ടി. ഫെഡറേഷന്റെ ഓഡിറ്റുതന്നെ അട്ടിമറിച്ച ഉദ്യോഗസ്ഥനെ സംരക്ഷിക്കാന്‍ സഹകരണവകുപ്പിന്റെ ബദല്‍ റിപ്പോര്‍ട്ട്. അഞ്ചുവര്‍ഷത്തെ ഓഡിറ്റ് പുനഃപരിശോധിക്കണമെന്നും ഓഡിറ്റര്‍ക്കെതിരേ കര്‍ശനനടപടി സ്വീകരിക്കേണ്ടത് അനിവാര്യമാണെന്നും സഹകരണ ഓഡിറ്റ് ഡയറക്ടര്‍ സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു.
2010 മുതല്‍ 2014വരെ സംസ്ഥാന പട്ടികജാതി-പട്ടികവര്‍ഗ ഫെഡറേഷനിലെ ഓഡിറ്ററായിരുന്ന മുതിര്‍ന്ന ഉദ്യോഗസ്ഥനെതിരേയാണ് ഓഡിറ്റ് ഡയറക്ടര്‍ സഹകരണവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നത്. ഓരോ സാമ്പത്തിക വര്‍ഷം അവസാനിക്കുമ്പോഴും ആറുമാസംകൊണ്ട് തീര്‍ക്കേണ്ട ഓഡിറ്റ് ആറുവര്‍ഷമെടുത്താണ് നല്‍കിയത്, കൃത്യതയില്ലാത്ത കണക്കുകളും രേഖകളില്ലാത്ത റിപ്പോര്‍ട്ടുകളുമാണ്, ബാലന്‍സ് ഷീറ്റില്‍ 56 ലക്ഷം രൂപയുടെ വ്യത്യാസമാണുള്ളത് എന്നിങ്ങനെ ഗുരുതരമായ എട്ടു വീഴ്ചകള്‍ റിപ്പോര്‍ട്ടില്‍ പറഞ്ഞിട്ടുണ്ട്.
കര്‍ശനനടപടിയെടുക്കാന്‍ ഓഡിറ്റ് ഡയറക്ടര്‍ ശുപാര്‍ശ ചെയ്ത ഈ ഉദ്യോഗസ്ഥന്‍ കരുവന്നൂര്‍ സഹകരണ ബാങ്കിലെ ക്രമക്കേട് പരിശോധിച്ച ഉന്നതതല സമിതിയിലെ അംഗമായിരുന്നു. കരുവന്നൂരില്‍ തട്ടിപ്പ് കണ്ടെത്തിയില്ലെന്ന് കാണിച്ച് 16 സഹകരണ വകുപ്പ് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്തത് ഈ സമിതിയുടെ ശുപാര്‍ശയനുസരിച്ചാണ്.
https://www.facebook.com/Malayalivartha


























