കോഴ കിട്ടാത്തതിൽ കടുത്ത പക; 86കാരന്റെ ഭൂമി ഉദ്യോഗസ്ഥർ ഉദ്യോഗസ്ഥർ ഈ ഭൂമി മറ്റു ചിലർക്ക് പോക്കുവരവ് ചെയ്ത് കൊടുത്തു, കേസിൽ റവന്യൂ വിജിലൻസ് അന്വേഷിച്ച് ഉടൻ റിപ്പോർട്ട് നൽകാൻ ഉത്തരവിട്ട് വകുപ്പ് മന്ത്രി കെ.രാജൻ

കോഴ കിട്ടാത്ത പകയിൽ 86കാരന്റെ ഭൂമി ഉദ്യോഗസ്ഥർ മറ്റുള്ളവർക്ക് പോക്കുവരവ് ചെയ്തുകൊടുത്ത സംഭവത്തിൽ റവന്യൂ വിജിലൻസ് അന്വേഷിച്ച് ഉടൻ റിപ്പോർട്ട് നൽകാൻ വകുപ്പ് മന്ത്രി കെ.രാജൻ ഉത്തരവിടുകയുണ്ടായി. ഒരു പ്രമുഖ മാധ്യമം നൽകിയ റിപ്പോർട്ട് സഹിതം ലഭിച്ച പരാതി മുഖ്യമന്ത്രിയുടെ ഓഫീസ്, വിജിലൻസ് അന്വേഷണത്തിന് കൈമാറിയിട്ടുണ്ട്. വിജിലൻസ് ആസ്ഥാനത്തെ ഇന്റലിജൻസ് എസ്.പി ഇ.എസ് ബിജുമോൻ ഉദ്യോഗസ്ഥരുടെ വീഴ്ചയെക്കുറിച്ച് അന്വേഷണം തുടങ്ങിയിരിക്കുകയാണ്.
അതോടൊപ്പം തന്നെ നെയ്യാറ്റിൻകര പെരുമ്പഴുതൂർ വണ്ടന്നൂർ നവനീതത്തിൽ അപ്പുക്കുട്ടൻ സ്വന്തം പേരിലുള്ള ഭൂമി പോക്കുവരവ് ചെയ്തുകിട്ടാൻ വർഷങ്ങളോളം വില്ലേജ്, താലൂക്ക് ഓഫീസുകളിൽ കയറിയിറങ്ങിയിട്ടും കോഴ നൽകാത്തതിന്റെ പകയിൽ ഉദ്യോഗസ്ഥർ ഈ ഭൂമി മറ്റു ചിലർക്ക് പോക്കുവരവ് ചെയ്ത് കൊടുക്കുകയാണ് ചെയ്തത്. ഇങ്ങനെ ഭൂമി തിരികെ കിട്ടില്ലെന്ന സ്ഥിതി ഉരുവായതോടെ, അപ്പുക്കുട്ടൻ കിടപ്പിലായി, പിന്നാലെ മറവി രോഗത്തിന്റെ പിടിയിലമരുകയുണ്ടായി.
ഇപ്പോൾ പോക്കുവരവിന് ഉദ്യോഗസ്ഥർ തടസം സൃഷ്ടിച്ചത് അന്വേഷിക്കാനാണ് റവന്യൂമന്ത്രിയുടെ ഉത്തരവ് വന്നിരിക്കുന്നത്. ഭൂമിയിൽ അവകാശത്തർക്കമുണ്ടെങ്കിലും ട്രാൻസ്‌ഫർ ഒഫ് റവന്യൂ റൂൾസിലെ 16-ാം ചട്ടപ്രകാരം പോക്കുവരവ് ചെയ്യാമെന്ന് നിയമോപദേശം ലഭിച്ചിട്ടും ഉദ്യോഗസ്ഥർ അനങ്ങിയില്ല. ഉദ്യോഗസ്ഥരുടെ ഏജന്റുമാർ അപ്പുക്കുട്ടനോട് കോഴ ആവശ്യപ്പെട്ടതും വിജിലൻസ് എസ്.പി അന്വേഷിക്കുന്നതാണ്.
https://www.facebook.com/Malayalivartha
























