ആലപ്പുഴയിൽ ദുരിതപ്പെയ്ത്ത്: ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി ദേശീയ ദുരന്തനിവാരണ സേനയുടെ 21 അംഗസംഘം ഇന്ന് ജില്ലയിലെത്തും എത്തും

ആലപ്പുഴയിൽ കനത്ത ജാഗ്രത തുടരുന്നു. ഈ സാഹചര്യത്തിൽ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി ദേശീയ ദുരന്തനിവാരണ സേന ഇന്ന് ആലപ്പുഴയില്‍ എത്തും. ദേശീയ ദുരന്തനിവാരണ സേനയുടെ 21 അംഗസംഘമാണ് എത്തുന്നത്.
കഴിഞ്ഞ ദിവസം രാത്രി വൈകി ചേർന്ന ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ അടിയന്തര യോഗത്തിന് ശേഷം ജില്ലാ കളക്ടർ കൃഷ്ണ തേജയാണ് ഇക്കാര്യം അറിയിച്ചത്. ഇത് പ്രകാരം ശക്തമായ മഴ തുടരുകയും കിഴക്കൻ വെള്ളത്തിന്‍റെ അളവ് ഗണ്യമായി വര്‍ദ്ധിക്കുകയും ചെയ്യ്താല്‍ താഴ്ന്ന പ്രദേശങ്ങളില്‍നിന്നും ആളുകളെ അതിവേഗം ഒഴിപ്പിക്കാന്‍ യോഗം തീരുമാനിച്ചു.
അതേസമയം നിലവിൽ പമ്പയാര്‍, അച്ചന്‍ കോവിലാര്‍, മണിമലയാര്‍ എന്നീ നദികളിലും കൈവഴികളിലും കക്കി-ആനത്തോട് റിസര്‍വോയറിലും ജലനിരപ്പ് ക്രമാതീതമായി ഉയരുന്ന അവസ്ഥയാണുള്ളത്. കൂടാതെ കക്കി – ആനത്തോട് ഡാമുകളുടെ വൃഷ്ടി പ്രദേശങ്ങളിലും ശക്തമായി മഴ തുടരുന്നുണ്ട്. ഇതേതുടർന്ന് ഡാം ഷട്ടറുകള്‍ ഉയര്‍ത്താനിടയുണ്ട്.
ഇതേതുടർന്ന് നദികളുടെ കരകളില്‍ താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയര്‍മാൻ കൂടിയായ കളക്ടര്‍ അറിയിച്ചു. മാത്രമല്ല സംസ്ഥാനത്ത് ആറ് ഡാമുകളിൽ റെഡ് അലർട്ട് തുടരുകയാണ്. പൊന്മുടി, കല്ലാർകുട്ടി, ലോവർ പെരിയാർ, ഇരട്ടയാർ, മൂഴിയാർ, കുണ്ടള ഡാമുകളിലാണ് റെഡ് അലർട്ട്.
https://www.facebook.com/Malayalivartha

























