മഴ ശക്തമാകുന്നു; തെന്മല ഡാം ഇന്ന് രാവിലെ 11ന് തുറക്കും; കല്ലടയാറിന്റെ തീരത്തുള്ളവർക്ക് ജാഗ്രതാ നിർദ്ദേശം ഇടുക്കി കല്ലാർ അണക്കെട്ടും ഇന്ന് തുറന്നേക്കും

സംസ്ഥാനത്ത് തുടർച്ചയായി മഴ പെയ്യുന്നതോടെ ഡാമുകൾ തുറക്കുന്നു. കൊല്ലം തെന്മല ഡാം ഇന്ന് രാവിലെ 11ന് തുറക്കും. മലമ്പുഴ ഡാമുകളും ഇന്നു രാവിലെ തുറന്നേക്കും. മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 136.95 അടിക്ക് മുകളിലെത്തി. ജലനിരപ്പ് റൂൾ കർവിനോട് അടുത്താൽ ഇന്ന് തന്നെ സ്പിൽ വേ ഷട്ടറുകൾ തുറക്കും.
അതേസമയം കല്ലടയാറിന്റെ തീരത്ത് താമസിക്കുന്നവർക്ക് ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. മുല്ലപ്പെരിയാർ. മാത്രമല്ല ഇടുക്കി കല്ലാർ അണക്കെട്ടും ഇന്ന് തുറന്നേക്കും. ഇതേതുടർന്ന് കല്ലാർ പുഴയോരത്തുള്ളവർക്ക് ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്.
ഇത് കൂടാതെ പെരിങ്ങൽകുത്ത് ഡാമിന്റെ നാലാമത്തെ ഷട്ടറും തുറന്നിട്ടുണ്ട്. ചിമ്മിനി ഡാമിൽ നിന്ന് കൂടുതൽ വെള്ളം തുറന്നുവിടുന്നുണ്ട്. ഡാമുകൾ തുറക്കുന്നതിനായി കുറുമാലി പുഴയുടെ തീരത്തുള്ളവരോട് മാറി താമസിക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. ഒപ്പം തന്നെ കേരള ഷോളയാർ അണക്കെട്ടിന്റെ രണ്ട് ഷട്ടറുകളും തുറന്നിട്ടുണ്ട്.
എന്നാൽ വലിയ ഡാമുകളിൽ നിലവിൽ ആശങ്കയുടെ സാഹചര്യമില്ല. എന്നിരുന്നാലും പരമാവധി സംഭരണ ശേഷിയിലേക്ക് എത്തിക്കാതെ ക്രമീകരണം തുടരാനാണ് നിലവിലെ തീരുമാനം. കാരണം ഇടുക്കിയിൽ ഇടവിട്ട് ശക്തമായ മഴ ഇപ്പോഴും തുടരുന്നുണ്ട്.
ഇത് കൂടാതെ എല്ലാവരും ഭയപ്പെടുന്നത് ചാലക്കുടിയിലെ സാഹചര്യമാണ്. എന്നാൽ നിലവിൽ ചാലക്കുടിപ്പുഴയിൽ ജലനിരപ്പ് നിയന്ത്രണ വിധേയമാണ്. രാത്രി കാര്യമായ മഴ പെയ്തില്ല. മാത്രമല്ല പെരിങ്ങൽകുത്തിൽ നിന്ന് അധിക ജലം വന്നിട്ടും ജലനിരപ്പ് വലിയതോതിൽ ഉയർന്നില്ല. അതുപോലെ തന്നെ പെരിയാർ നദിയിൽ ജലനിരപ്പ് അപകടവസ്‌ഥയിലേക്ക് എത്താത്തതിനാൽ ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്ന് ജില്ല ഭരണകൂടം അറിയിച്ചു. ഒപ്പം തന്നെ തൊടുപുഴയിൽ മഴ കുറഞ്ഞിട്ടുണ്ട്. മണ്ണിടിച്ചിൽ ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ വണ്ണപ്പുറത്ത് ആളുകളെ മാറ്റിപ്പാർപ്പിച്ചു.
https://www.facebook.com/Malayalivartha


























