ബസ് യാത്രയിൽ സൗഹൃദത്തിലാവും,ഭർത്താവ് പ്രവാസിയാണെന്നറിഞ്ഞാൽ വിടാതെ പിന്തുടരും!! രാജേഷിന്റെ വലയിൽ വീണത് എട്ടോളം സ്ത്രീകൾ... തട്ടിയെടുത്തത് ലക്ഷങ്ങൾ!! ഒടുവിൽ പൂട്ടിയത് ഇങ്ങനെ

എട്ടോളം സ്ത്രീകളെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിക്കുകയും പണവും സ്വർണവും തട്ടിയെടുക്കുകയും ചെയ്ത കേസിൽ അറസ്റ്റിലായ ചിറയിൻകീഴ് സ്വദേശിനെ കസ്റ്റഡിയിലെടുത്ത് തെളിവെടുപ്പ് നടത്തി. പ്രതിയെ കഴക്കൂട്ടത്തെ ഹോട്ടലിൽ എത്തിച്ച് തെളിവെടുപ്പ് നടത്തി. ഇയാളുടെ അക്കൗണ്ടിലുണ്ടായിരുന്ന 22 ലക്ഷത്തോളം രൂപ ഫ്രീസ് ചെയ്തിട്ടുണ്ട്. സംഭവത്തിൽ പോലീസ് അന്വേഷണം ഊർജ്ജിതമായി നടക്കുകയാണ്.
കൊല്ലം, തിരുവനന്തപുരം ജില്ലയിൽ നിരവധി സ്ഥലങ്ങളിൽ ഉള്ള വിവാഹിതരും, വിദേശത്ത് ഭർത്താക്കൻമാരുള്ള സ്ത്രീകളുമാണ് ഇയാളുടെ പ്രധാന ഇരകൾ. സ്വകാര്യ ബസിലെ ഡ്രൈവറായ ഇയാൾ ബസിൽ യാത്ര ചെയ്യുന്നവരുമായി സൗഹൃദം സ്ഥാപിച്ച് പ്രണയത്തിൽ വീഴ്ത്തുകയും
പീഡിപ്പിക്കുകയും ചെയ്യും തുടർന്ന് പണവും, സ്വർണ്ണവും തട്ടിയെടുക്കും. ഇത്തരത്തിൽ എട്ടോളം യുവതികളെ ഇയാൾ ചൂഷണം ചെയ്തുവെന്ന് പോലീസ് പറയുന്നു. ഇയാളുടെ അക്കൗണ്ടിൽ 22 ലക്ഷം രൂപയുള്ളത് പോലീസ് ഫ്രീസ് ചെയ്തിട്ടുണ്ട്.
തിരുവനന്തപുരം ചിറയിൻകീഴ് ആൽത്തറമൂട് കൈനിക്കര വീട്ടിൽ അപ്പി രാജേഷ് എന്ന് വിളിക്കുന്ന രാജേഷ് ( 35) നെ ആറ്റിങ്ങൽ പോലീസ് കസ്റ്റഡിയിൽ വാങ്ങി തെളിവെടുപ്പ് നടത്തി.. കസ്റ്റഡിയിൽ വാങ്ങിയ പ്രതിയെ കഴക്കൂട്ടത്തെ ഹോട്ടലിൽ കൊണ്ടുപോയി തെളിവെടുപ്പ് നടത്തി. കഴക്കൂട്ടത്തെ ഹോട്ടൽ മുറിയിൽ വച്ചാണ് നിരവധി തവണ പെൺകുട്ടികളെ ഇയാൾ പീഡിപ്പിച്ചതെന്ന് പോലീസ് പറഞ്ഞു. കൂടാതെ ജില്ലയിലെ വിവിധ സ്ഥലങ്ങളിലും പ്രതിയെ കൊണ്ടുപോയി തെളിവെടുപ്പ് നടത്തുമെന്ന് ആറ്റിങ്ങൽ ഡിവൈഎസ്പി പറഞ്ഞു.
ആറ്റിങ്ങൽ സ്വദേശിനിയായ യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ പട്ടിക ജാതി പട്ടിക വർഗ്ഗ പീഡന നിരോധന നിയമവും ഗർഭചിദ്രവും നടത്തിയ സംഭവത്തിലാണ് ഇയാളെ കോടതി റിമാൻഡ് ചെയ്തിരുന്നത്.പണം തിരികെ ചോദിച്ചപ്പോൾ ലൈംഗികമായി പീഡിപ്പിക്കുകയും ഉപദ്രവിക്കുകയും ചെയ്തുവെന്നും ഗർഭകാല പരിചരണത്തിനുള്ള മരുന്നുകൾക്കൊപ്പം ഗർഭചിദ്രത്തിനുള്ള മരുന്ന് കൂടി നൽകി കുഞ്ഞിനെ ഇല്ലാതാക്കുകയായിരുന്നുവെന്നും പരാതിയിൽ പറയുന്നു. ഭാരിച്ച കടബാധ്യത തനിക്കുണ്ടാക്കിയ ശേഷം രാജേഷ് തന്നെ ഉപേക്ഷിക്കുകയായിരുന്നുവെന്നും പരാതിയിൽ ആരോപിക്കുന്നുണ്ട്.
https://www.facebook.com/Malayalivartha


























