വിദ്യാർത്ഥി സംഘടനയായ എസ് എഫ് ഐയെ നിരോധിക്കണമെന്ന ആവശ്യവുമായി ഹൈബി ഈഡൻ എം പി; ക്രമസമാധാനവുമായി ബന്ധപ്പെട്ട വിഷയമായതിനാൽ സംസ്ഥാന സർക്കാരിന്റെ അധികാര പരിധിയിൽ വരുന്ന വിഷയമാണിത്; അന്തിമ തീരുമാനമെടുക്കാൻ കേരള ചീഫ് സെക്രട്ടറിക്ക് പരാതി കൈമാറി കേന്ദ്ര നിയമ മന്ത്രി

വിദ്യാർത്ഥി സംഘടനയായ എസ് എഫ് ഐയെ നിരോധിക്കണമെന്ന ആവശ്യവുമായി ഹൈബി ഈഡൻ എം പി രംഗത്ത് വന്നിരിക്കുകയാണ്. ഈ പരാതി കേരള ചീഫ് സെക്രട്ടറിക്ക് കൈമാറിയിരിക്കുകയാണ് കേന്ദ്ര നിയമ മന്ത്രി കിരൺ റിജിജു. സംസ്ഥാന ചീഫ് സെക്രട്ടറിയോടും ബാർ കൗൺസിൽ ഓഫ് ഇന്ത്യയോടും വിഷയം പരിശോധിച്ച് വേണ്ടുന്ന നടപടികൾ സ്വീകരിക്കാൻ ആവശ്യപ്പെട്ടുവെന്ന കാര്യം കിരൺ റിജിജു പാർലമെന്റിൽ ചൂണ്ടിക്കാണിച്ചു.
തിരുവനന്തപുരം ലോ കോളേജിൽ കെ എസ് യു പ്രവർത്തകയെ , എസ് എഫ് ഐ പ്രവർത്തകർ മർദ്ദിച്ചിരുന്നു. മാർച്ച് മാസത്തിൽ നടന്ന സംഭവത്തിന്റെ ദൃശ്യങ്ങൾ സാമൂഹിക മാദ്ധ്യമങ്ങളിൽ ഇപ്പോഴുമുണ്ട്.കോളേജ് യൂണിയൻ ഉദ്ഘാടനവുമായി ബന്ധപ്പെട്ട് നടന്ന തർക്കം കൈയ്യാങ്കളിയിൽ അവസാനിക്കുകയായിരുന്നു കെ എസ് യു യൂണിറ്റ് പ്രസിഡന്റ് സഫ്ന അടക്കമുള്ളവരെ എസ് എഫ് ഐ പ്രവർത്തകർ മർദ്ദിച്ചു.
ഈകാര്യം ചൂണ്ടിക്കാട്ടിയാണ് എസ് എഫ് ഐയെ നിരോധിക്കണം എന്ന ആവശ്യം ഹൈബി ഈഡൻ എം പി പാർലമെന്റിൽ ആവശ്യപ്പെട്ടത്. ശൂന്യവേളയിലായിരുന്നു ഹൈബി ഈഡൻ ഈ ആവശ്യമുന്നയിച്ചത് . ക്രമസമാധാനവുമായി ബന്ധപ്പെട്ട വിഷയമാണ് ഇത്. അതുകൊണ്ട് തന്നെ സംസ്ഥാന സർക്കാരിന്റെ അധികാര പരിധിയിൽ വരുന്ന വിഷയമായി ഇത് മാറിയിരിക്കുകയാണ്. അതുക്കൊണ്ട് ഈ ആവശ്യം കേരള ചീഫ് സെക്രട്ടറിക്ക് കൈമാറുകയാണെന്ന് കേന്ദ്ര നിയമ മന്ത്രി വ്യക്തമാക്കിയിരിക്കുകയാണ്.
https://www.facebook.com/Malayalivartha


























