പ്രിയ വർഗീസിന്റെ നിയമനം ചട്ടവിരുദ്ധമാണെന്ന് പരാതി; കെ കെ രാജേഷിന്റെ ഭാര്യയുടെ നിയമനത്തിൽ ഇടപ്പെട്ട് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ; കണ്ണൂർ സർവ്വകലാശാല വിസി അടിയന്തരമായി വിശദീകരണം നൽകണം; സർക്കാറിനെ വീണ്ടും പ്രതിരോധത്തിലാക്കി ആ നീക്കം

സർക്കാറിനെ വീണ്ടും പ്രതിരോധത്തിലാക്കി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. കെ കെ രാജേഷിന്റെ ഭാര്യയുടെ നിയമനത്തിലാണ് ഇപ്പോൾ ഗവർണ്ണർ ഇടപ്പെട്ടിരിക്കുന്നത്. കെ കെ രാജേഷിന്റെ ഭാര്യ പ്രിയ വർഗീസിന്റെ നിയമനത്തിലാണ് വിസിയോട് ഗവർണർ വിശദീകരണം തേടിയിരിക്കുന്നത് പ്രിയ വർഗീസിന്റെ നിയമനം ചട്ടവിരുദ്ധമാണെന്ന് പരാതി ഉയർന്നിരുന്നു. ഈ ഒരു സാഹചര്യത്തിലാണ് ഗവർണർ നടപടി സ്വീകരിച്ചിരിക്കുന്നത്.
കണ്ണൂർ സർവ്വകലാശാല വിസി അടിയന്തരമായി വിശദീകരണം നൽകണമെന്നാണ് ഗവർണറുടെ ആവശ്യം. എന്തായാലും ഈയൊരു നിയമനത്തിൽ ഗവർണ്ണർ വിശദീകരണം തേടിയിരിക്കുകയാണ്, അതേസമയം സർക്കാരും ഗവർണറും തമ്മിലുള്ള വാക്കു തർക്കംവീണ്ടും ശക്തമാകുകയാണ്. കഴിഞ്ഞ ദിവസവും അത്തരത്തിലൊരു പോര് ഉടലെടുത്തിരുന്നു. കേരളസർവകലാശാലാ വി.സി. നിയമനത്തിൽ ഇപ്പോഴും ഇരുവരും ഏറ്റുമുട്ടുകയാണ്.
കേരള വി സി നിയമനത്തിനായി സർവ്വകലാശാല നോമിനിയെ ഒഴിച്ചിട്ട് ഗവർണര്‍ സെർച്ച് കമ്മിറ്റി ഉണ്ടാക്കി. വി സി നിയമനത്തിൽ ഗവർണറുടെ അധികാരം കവരാനുള്ള ഓർഡിനൻസ് ഇറക്കാൻ സർക്കാർ ശ്രമിക്കുമ്പോഴാണ് സ്വന്തം നോമിനിയെ വെച്ച് ഗവർണര്‍ ഉത്തരവ് ഇറക്കിയത്. സർക്കാരിന് താല്‍പ്പര്യമുള്ള വ്യക്തിയെ വി സിയാക്കാനായി സെർച്ച് കമ്മിറ്റിയിൽ ഗവർണര്‍ക്കുള്ള അധികാരം കവർന്നുള്ള ഓർഡിനൻസ് ഇറക്കാനുള്ള സർക്കാർ നടപടി അന്തിമഘട്ടത്തിലാണ്.
യഥാർഥത്തിൽ കേരള സർവകലാശാലയുടെ പ്രതിനിധിയായി ആസൂത്രണ ബോർഡ് ഉപാധ്യക്ഷൻ ഡോ. വി.കെ. രാമചന്ദ്രനെ സെനറ്റ് നേരത്തേ തിരഞ്ഞെടുത്തിരുന്നു. എന്നാൽ, ഈ വിവരം ഗവർണറെ അറിയിച്ചിരുന്നില്ല. പകരം സെനറ്റ് തിരഞ്ഞെടുത്ത ഡോ. രാമചന്ദ്രന് സമിതിയംഗമായി പ്രവർത്തിക്കാൻ അസൗകര്യമുണ്ടെന്ന് കാണിച്ചുള്ള ഒരു കത്ത് വെള്ളിയാഴ്ച സർവകലാശാല ഗവർണർക്ക് നൽകി. പുതിയ അംഗത്തെ തിരഞ്ഞെടുക്കാൻ സ്വാഭാവികമായും രണ്ടുമൂന്ന് ആഴ്ചയെടുക്കാം. ഈ സമയത്തിനുള്ളിൽ വി.സി. നിയമനത്തിലുള്ള ഗവർണറുടെ അധികാരം പരിമിതപ്പെടുത്തുന്ന ഓർഡിനൻസ് സർക്കാർ കൊണ്ടുവരുമെന്നാണ് രാജ്ഭവന്റെ വിലയിരുത്തൽ.
സമിതിയിലേക്കുള്ള ചാൻസലറുടെ പ്രതിനിധിയെ സർക്കാർ നിശ്ചയിക്കുമെന്നും മൂന്നംഗസമിതി കൂടുതൽ ആൾക്കാരുടെ അഭിപ്രായ പ്രകാരം നൽകുന്ന പേര് ഗവർണർ അംഗീകരിക്കണമെന്നും വ്യവസ്ഥ ചെയ്യുന്നതാണ് ഓർഡിനൻസ്. ഗവർണറും സർക്കാരും രമ്യമായി പോകുന്ന കാലയളവിൽ ചാൻസലറുടെ പ്രതിനിധിയെ സർക്കാരാണ് സാധാരണ നിശ്ചയിക്കുക.
സർവകലാശാലാ നിയമ ഭേദഗതിക്കായി നിയോഗിച്ച ഡോ. എൻ. ജയകുമാർ കമ്മിഷൻ നിർദേശങ്ങൾ ഉൾക്കൊള്ളുന്ന ശുപാർശ സർക്കാരിന് നൽകിയിരുന്നു. ഓർഡിനൻസ് ഇറക്കുന്നതിനുള്ള ഫയൽ ഉന്നതവിദ്യാഭ്യാസ വകുപ്പിൽനിന്ന് നിയമവകുപ്പിൽ എത്തിയിട്ടുണ്ട്. ഇതുവരും മുന്പ് വി.സി.നിർണയസമിതിയുമായി ഗവർണർ മുന്നിലെത്തിക്കഴിഞ്ഞു.
കോഴിക്കോട് ഐ.ഐ.എം. ഡയറക്ടർ പ്രൊഫ. ദേബാശിഷ് ചാറ്റർജിയാണ് സമിതിയിലുള്ള ഗവർണറുടെ പ്രതിനിധി. യു.ജി.സി.യുടെ പ്രതിനിധി കർണാടക കേന്ദ്ര സർവകലാശാലാ വി.സി. പ്രൊഫ. ബട്ടു സത്യനാരായണയും. ദേബാശിഷ് ചാറ്റർജിയാണ് സമിതിയുടെ കൺവീനർ. ഇനി കേരള സർവകലാശാലാ പ്രതിനിധി സമിതിയിൽ ഉൾപ്പെട്ടാലും സർക്കാർ താത്പര്യത്തിനായിരിക്കില്ല മേൽക്കൈ ലഭിക്കുക. നേരത്തേ കണ്ണൂർ, സംസ്കൃത സർവകലാശാലാ വി.സി. നിയമനത്തിലും രാഷ്ട്രപതിക്ക് ഡി-ലിറ്റ് നൽകുന്ന കാര്യത്തിലും ഗവർണറും സർക്കാരും ഏറ്റുമുട്ടിയിരുന്നു.
https://www.facebook.com/Malayalivartha






















