മറ്റൊരു യുവാവിന്റെ തിരോധാനത്തിലും സ്വര്‍ണക്കടത്ത് സംഘമെന്ന് സംശയം; ചെക്യാട്ട് നിന്ന് യുവാവിനെ കാണാതായ സംഭവത്തിനും സ്വര്‍ണ്ണക്കടത്തുമായി ബന്ധമെന്ന് സംശയം ബലപ്പെടുന്നു, ജൂണ്‍ പത്തിന് ബന്ധുക്കളെ വിളിച്ച റിജേഷ് ജൂണ്‍ 16 ന് കണ്ണൂര്‍ എയര്‍പോര്‍ട്ട് വഴി നാട്ടില്‍ എത്തുമെന്ന് അറിയിച്ചു! [കാണാതായതിനെ പിന്നിൽ ആശങ്ക

ഇര്‍ഷാദിനും ദീപകിനും പിന്നാലെ കോഴിക്കോട് ജില്ലയില്‍ നിന്നുള്ള മറ്റൊരു യുവാവിന്റെ തിരോധാനത്തിലും സ്വര്‍ണക്കടത്ത് സംഘമെന്ന് സംശയം ഉയരുകയാണ്. ചെക്യാട്ട് നിന്ന് യുവാവിനെ കാണാതായ സംഭവത്തിനും സ്വര്‍ണ്ണക്കടത്തുമായി ബന്ധമെന്നാണ് സംശയം ഉയരുന്നത്. ഖത്തറില്‍ ജോലി ചെയ്തിരുന്ന ചെക്യാട് വാതുക്കല്‍ പറമ്ബത്ത് റിജേഷ്( 35) നെയാണ് ജൂണ്‍ 16 മുതല്‍ കാണാതാകുന്നത്. ഇതിനോടകം തന്നെ ബന്ധുക്കളുടെ പരാതിയില്‍ പോലിസ് അന്വേഷണം തുടങ്ങി.
അതേസമയം ജൂണ്‍ പത്തിന് ബന്ധുക്കളെ വിളിച്ച റിജേഷ് ജൂണ്‍ 16 ന് കണ്ണൂര്‍ എയര്‍പോര്‍ട്ട് വഴി നാട്ടില്‍ എത്തുമെന്ന് അറിയിക്കുകയും ചെയ്തിരുന്നു. എന്നാല്‍ അതിനു ശേഷം ഇയാളെക്കുറിച്ച് യാതൊരു വിവരവും ലഭിച്ചില്ല. ഖത്തറിലെ സുഹൃത്തുകളെ വിളിച്ചപ്പോള്‍ നാട്ടില്‍ പോയെന്നാണ് അറിയിച്ചിരുന്നത്. ഇതിനിടയില്‍ അജ്ഞാതര്‍ പല ചവണ റിജേഷിനെ അന്വേഷിച്ച് വീട്ടിലെത്തിയതോടെ വീട്ടുകാരുടെ സംശയം കൂടിയിരുന്നു. ഇതോടെയാണ് പരാതിയുമായി ഇവര്‍ പൊലീസിനെ സമീപിച്ചിരിക്കുന്നത്.
റിജേഷിന്റെ മാതാപിതാക്കളുടെ പരാതിയില്‍ വളയം പൊലീസ് കേസ്സെടുത്ത് അന്വേഷണം തുടങ്ങിയിട്ടുമുണ്ട്. അജ്ഞാതര്‍ അന്വേഷിച്ചെത്തിയത് റിജേഷ് വഴി കടത്തിയ സ്വര്‍ണ്ണത്തിന് വേണ്ടിയാണെന്നാണ് പോലിസ് വ്യക്തമാക്കുന്നത്. സ്വര്‍ണക്കടത്ത് സംഘം തട്ടിക്കൊണ്ടു പോയ ശേഷം കൊല്ലപ്പെട്ട ഇര്‍ഷാദിന്റെ വാര്‍ത്ത പുറത്ത് വന്ന ശേഷമാണ് ബന്ധുക്കള്‍ സംഭവത്തിന്റെ ഗൗരവം മനസ്സിലാക്കി പോലിസിന് മുന്‍പാകെ എത്തിയിരിക്കുന്നത്.
അതേസമയം റിജേഷിനെ കാണാതായ സംഭവത്തില്‍ മൂന്ന് സാധ്യതകളാണ് പൊലീസ് പ്രധാനമായും പരിശോധിച്ച് വരുന്നത്. ഒന്നെങ്കില്‍ നാട്ടിലെത്തിയ റിജേഷിനെ പൊട്ടിക്കല്‍ സംഘം പിടികൂടിയിരിക്കാം അല്ലെങ്കില്‍ തട്ടിക്കൊണ്ടു പോയതാവാം. അതുമല്ലെങ്കില്‍ സ്വര്‍ണം കൈക്കലാക്കാന്‍ വേണ്ടി റിജേഷ് സ്വയം മാറി നിന്നതുമാവാം എന്നും കരുതുകയാണ്. റിജേഷിന്‍്റെ യാത്രാ വിവരങ്ങള്‍ അടക്കം ശേഖരിച്ച് ദുരൂഹത നീക്കാനുള്ള ശ്രമത്തിലാണ് ഇപ്പോൾ പൊലീസ്. ഇയാളുടെ വീട്ടിലെത്തിയവരെക്കുറിച്ചുള്ള വിവരങ്ങളും പൊലീസ് ശേഖരിച്ചു വരികയാണ്. കൂടാതെ ഒന്നരമാസത്തിലേറെയായി റിജേഷിനെ കാണാതായിട്ടെങ്കിലും ഭീഷണി കാരണമാണ് പരാതി നല്‍കാതിരുന്നതെന്നാണ് ഇയാളുടെ ബന്ധുക്കളുടെ വിശദീകരണം എന്നത്.
https://www.facebook.com/Malayalivartha






















