Widgets Magazine
14
May / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....


ഞങ്ങൾക്ക് വി ഡി സതീശൻ മതി മുഖ്യമന്ത്രിയായി; പൊട്ടിത്തെറിച്ച് ജനങ്ങൾ


കെസിക്ക് സാധ്യതയേറി... തെരഞ്ഞെടുപ്പ് ഫലം വന്നിട്ട് 10 ദിവസം കഴിഞ്ഞിട്ടും ഭരണത്തിലേറാന്‍ കഴിയാത്തതില്‍ പരക്കെ പ്രതിഷേധം, നീണ്ടാല്‍ ഗവര്‍ണര്‍ ഇടപെടും, പ്രഖ്യാപനം ഇന്ന്; ശനിയാഴ്ച്ചയോ തിങ്കളാഴ്ചയോ സത്യപ്രതിജ്ഞ


ചർച്ചകൾക്കൊടുവിൽ കോൺ​ഗ്രസ് മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നുണ്ടാകും.... ഇന്ന് ചേരുന്ന കോൺഗ്രസ് നിയമസഭാകക്ഷി യോഗത്തിൽ സംസ്ഥാന മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാനാണ് ഹൈക്കമാൻഡ് തീരുമാനം, എല്ലാ എംഎൽ‌എമാരോടും രാവിലെ തന്നെ തിരുവനന്തപുരത്ത് എത്താൻ കെപിസിസി നിർദേശം നൽകി


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..

ആദ്യഘട്ടം അധികാരത്തിലായിരിക്കുമ്പോൾ എങ്ങനെ ആയിരുന്നോ അതിനേക്കാൾ ഒരുപാട് വിദൂരത്തിലാണ് രണ്ടാം പിണറായി സർക്കാർ; വിവിധ മന്ത്രിമാരുടെ കീഴിലുള്ള വകുപ്പുകളുടെ പ്രവർത്തനം മോശമാണ്; മന്ത്രിമാരുടെ ഓഫീസിൽ ജനകീയ വിഷയങ്ങളുമായി ചെല്ലുന്നവരോട് മോശമായ പെരുമാറ്റം; സ്വയം തീരുമാനമെടുക്കാൻ കഴിയുന്ന വിഷയങ്ങൾ പരിഹരിക്കാതെ മുഖ്യമന്ത്രിയുടെ പരിഗണനയ്ക്ക് വിട്ട് കൊടുത്തിട്ട് കൈകെട്ടി ഇരിക്കുന്നു; ഫോൺ വിളിച്ചാൽ എടുക്കുന്നില്ല; സി.പി.എം സംസ്ഥാന കമ്മിറ്റി യോഗത്തിൽ പിണറായി സർക്കാരിന് വിമർശന പെരുമഴ

12 AUGUST 2022 08:37 AM IST
മലയാളി വാര്‍ത്ത

സി.പി.എം സംസ്ഥാന കമ്മിറ്റി യോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെയും സർക്കാരിനെതിരേയും വമ്പൻ വിമർശന ശരങ്ങൾ ആണ് എയ്തു കൊണ്ടിരിക്കുന്നത്. പ്രതിപക്ഷത്തിന്റെ വിമർശനങ്ങൾക്ക് പുറമെയാണ് സ്വന്തം തട്ടകത്തിൽ നിന്നും മുഖ്യന് വിമർശനം കേൾക്കേണ്ടി വരുന്നത് എന്നത് ശ്രദ്ധേയമായ കാര്യമാണ്. നിരവധി പോരായ്മകൾ ചൂണ്ടിക്കാണിക്കുന്നുണ്ട്. ആദ്യഘട്ടം അധികാരത്തിൽ ആയിരിക്കുമ്പോൾ എങ്ങനെ ആയിരുന്നോ അതിനേക്കാൾ ഒരുപാട് വിദൂരത്തിലാണ് രണ്ടാം പിണറായി സർക്കാർ ഇപ്പോൾ ആയിരിക്കുന്നത് എന്നതാണ് പ്രധാന വിമർശനം.

സി.പി.എം സംസ്ഥാന കമ്മിറ്റി യോഗത്തിൽ ആഭ്യന്തരം, പൊതുമരാമത്ത്, തദ്ദേശം, ആരോഗ്യം, ഗതാഗതം, വനം തുടങ്ങിയ വകുപ്പുകൾക്കെതിരെയായിരുന്നു കൂടുതൽ വിമർശനത്തിനു വിധേയമായത്. ചൊവ്വാഴ്ച സംസ്ഥാന സെക്രട്ടേറിയറ്റിലും സമാനമായ വിമർശനങ്ങൾ ഉയർന്നിരുന്നു.ഒന്നാം പിണറായി സർക്കാരിന് ജനങ്ങൾക്കിടയിലുണ്ടായിരുന്ന സ്വാധീനം ഇപ്പോഴില്ല എന്ന ഗൗരവകരമായ കാര്യം ചൂണ്ടിക്കാണിക്കുന്നുണ്ട്. രണ്ടാം പിണറായി സർക്കാരിലെ മന്ത്രിമാർക്ക് ജനങ്ങൾക്കിടയിൽ ഇറങ്ങി പ്രവർത്തിക്കാൻ കഴിയുന്നില്ലെന്ന വിമർശന സ്വരവും ഉയർന്നു കേൾക്കുകയുണ്ടായി.

ഇതിനിടയിൽ മന്ത്രി എം.വി.ഗോവിന്ദൻ സ്വയം വിമർശനം നടത്തിയത് വളരെയധികം ശ്രദ്ധിക്കേണ്ടുന്ന കാര്യം തന്നെയാണ്. വിവിധ മന്ത്രിമാരുടെ കീഴിലുള്ള വകുപ്പുകളുടെ പ്രവർത്തനം മോശമാണെന്ന സ്വയം വിമർശനമാണ് അദ്ദേഹം നടത്തിയത്. എന്നാൽ ഏതൊക്കെ മന്ത്രിമാരാണ് എന്ന് പേരെടുത്ത് പറയാതെയാണ് വിമർശനം നടത്തിയത്. മന്ത്രിമാരുടെ ഓഫീസിൽ ജനകീയ വിഷയങ്ങളുമായി ചെല്ലുന്നവരോട് മോശമായ പെരുമാറ്റമാണ് ഉണ്ടാകുന്നത് എന്ന വിമർശനം ശക്തമായി ഉയർന്നു. ഇത് സർക്കാരിനെ ജനങ്ങളിൽ നിന്നകറ്റുന്ന പ്രക്രിയയയാണ്.ചില മന്ത്രിമാരും എം.എൽ.എമാരും ഉദ്യോഗസ്ഥരും ജനങ്ങളും ഉൾപ്പെടെ വിളിച്ചാലും ഫോണെടുക്കാതിരിക്കുന്നതാണ് പതിവ്. എടുക്കാത്തത് പോട്ടെ തിരിച്ച് വിളിക്കാറില്ല.

തൊഴിലാളികളുടെ ന്യായമായ ആവശ്യങ്ങളെ അവഗണിച്ച് കൊണ്ടാണ് ചില മന്ത്രിമാർ ഇപ്പോൾ അധികാരം നടത്തുന്നത് എന്നതാണ ശ്രദ്ധേയമായ കാര്യം. ജനപ്രതിനിധികൾ ജനങ്ങളെ ബാധിക്കുന്ന വകുപ്പുകളും വിഷയങ്ങളും മനസിലാക്കി പരിഹരിക്കണമെന്ന നിർദേശവും ഉയരുന്നുണ്ട്. മറ്റൊരു പ്രധാന നിർദേശമായിരുന്നു ഘടകകക്ഷികളുടെ വകുപ്പുകളെ കയറൂരി വിടരുത് എന്ന നിർദേശം.

മന്ത്രിമാർ സ്വതന്ത്രമായി തീരുമാനമെടുക്കുന്ന കാര്യത്തിൽ പരാജയപ്പെടുന്നുണ്ടെന്ന വിമർശനവും ഉയരുന്ന സാഹചര്യമുണ്ടായിട്ടുണ്ട്. സ്വയം തീരുമാനമെടുക്കാൻ കഴിയുന്ന ചില വിഷയങ്ങൾ ഉണ്ട്. എന്നാൽ അത് പോലും പരിഹരിക്കാൻ നോക്കാതെ മുഖ്യമന്ത്രിയുടെ പരിഗണനയ്ക്ക് വിട്ട് കൊടുത്തിട്ട് കൈകെട്ടി ഇരിക്കുകയാണ് പലരുമെന്ന വിമർശനവും ശക്തമായി ഉയർന്നു. മറ്റൊരു പ്രധാന ആക്ഷേപമായിരുന്നു ജനക്ഷേമപദ്ധതികൾ ജനങ്ങളിലെത്തിക്കാൻ മന്ത്രിമാർ സഹകരിക്കുന്നില്ല എന്ന കാര്യം. പലർക്കും യാത്ര ചെയ്യാൻ മടിയാണെന്നും എല്ലാം ഓൺലൈനിൽ മതിയെന്നാണ് പലരുടെയും ചിന്തയെന്നുമുള്ള വിമർശനവും ശക്തമായി ഉയരുകയുണ്ടായി.

ആഭ്യന്തര വകുപ്പിൽ ഉദ്യോഗസ്ഥ ഭരണം ഉണ്ടെന്നതായിരുന്നു മറ്റൊരു ആരോപണം . പൊലീസിന്റെ പ്രവർത്തനങ്ങളിലും യോഗത്തിൽ രൂക്ഷമായ വിമർശനങ്ങളാണ് ഉയർന്ന് കേട്ടത്. ആഭ്യന്തര വകുപ്പിന്റെ നിയന്ത്രണം ഉദ്യോഗസ്ഥ മേധാവികളുടെ കയ്യിലാണെന്ന വിമർശനവും ശക്തമായി ഉയർന്നു. . രാഷ്ട്രീയത്തിനതീതമായി പ്രവർത്തിക്കാൻ അനുവദിച്ചതാണ്ഇത്തരത്തിലുള്ള പ്രശ്നങ്ങൾക്ക് കാരണമെന്ന വിലയിരുത്തലും ശക്തമായിട്ടുണ്ട്. പൊലീസ് സ്റ്റേഷനിൽ പരാതി നൽകാൻ ലോക്കൽ കമ്മിറ്റി സെക്രട്ടറിക്കു പോലും പോകാൻ കഴിയാത്ത സ്ഥിതിയാണുള്ളത്.

സംഘപരിവാർ അനുകൂല പൊലീസുകാരുടെ കൈയിലാണ് പ്രധാന തസ്തികകൾ ഉള്ളത് . ഇത് നിയന്ത്രിക്കണം. പൊലീസിന്റെ പ്രവർത്തനങ്ങൾ അനാവശ്യമായ വിവാദങ്ങൾ വിളിച്ചുവരുത്തുന്നുണ്ടെന്ന നിർണ്ണായക വിവരവും അംഗങ്ങൾ ചൂണ്ടിക്കാണിക്കുകയുണ്ടായി . .അതേസമയം സംസ്ഥാന കമ്മിറ്റി യോഗം ഇന്ന് സമാപിക്കുവാനിരിക്കുകയാണ്. എന്തായാലും വിമർശനങ്ങൾക്ക് അനുസരിച്ച് മന്ത്രിമാരും എം എൽഎമാരും അവരുടെ പ്രവർത്തനം,ക്രമീകരിക്കുമോ എന്നതാണ് കേരളം ഇനി ഉറ്റുനോക്കുന്നത് .

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അയല്‍വാസിയുടെ കിണറ്റില്‍ ചത്തുകിടന്ന എലിയെ എടുക്കാന്‍ ഇറങ്ങിയ 49കാരന്‍ ശ്വാസംമുട്ടി മരിച്ചു  (1 hour ago)

നിയുക്ത മുഖ്യമന്ത്രി വി.ഡി സതീശന് അഭിനന്ദനങ്ങളുമായി കെ.സി വേണുഗോപാല്‍  (1 hour ago)

ആദ്യ ബോംബ് പിണറായിയുടെ നെഞ്ചത്ത് പൊട്ടിച്ച് ബിനീഷ് സതീശൻ മുഖ്യനായതിൽ സന്തോഷം കോടിയേരി കുടുബം തകർത്തു..!  (1 hour ago)

അറബിക്കടൽ ഇളകി മറിഞ്ഞാലും കുലുങ്ങില്ല ഡാ...! ജനങ്ങൾ ഓടി കൂടുന്നു..! ഇനി കേരളത്തിൽ ആ മാറ്റം  (2 hours ago)

സ്ഥാനങ്ങള്‍ മാറിയെങ്കിലും അളുകള്‍ ഒന്ന് തന്നെ  (2 hours ago)

മുഖ്യമന്ത്രി VDS-ന്റെ ആദ്യ ഫയൽ മുല്ലപ്പെരിയാറിൽ ഞെട്ടിച്ച് വിജയ് യുടെ പ്രഖ്യാപനം...! 152ലേക്ക്.... കേരളത്തെ മുക്കും ?  (2 hours ago)

തണ്ണിമത്തൻ കഴിച്ച് 15കാരൻ മരിച്ചു, മൂന്നുപേർ ചികിത്സയിൽ; ഇക്കാര്യങ്ങൾ അവഗണിച്ചാൽ , വലിയ ദുരന്തം  (2 hours ago)

പ്രധാനമന്ത്രിയുടെ ഇന്ധന ഉപഭോഗം കുറയ്ക്കാനുള്ള ആഹ്വാനം:ജീവനക്കാര്‍ക്കായി കര്‍ശന നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ച് ആര്‍.പി.ജി ഗ്രൂപ്പ്  (2 hours ago)

നിജിഷ് സഹദേവന്റെ തിരക്കഥയും സംവിധാനവും; ഹ്യൂമർ, ഫാന്റസി ജോണറിൽ അവതരിപ്പിക്കുന്ന തേവർ ഫുൾ പായ്ക്കപ്പ് പൂർത്തിയായി!!!  (3 hours ago)

അന്‍സിബ ഹസന്‍ 'അമ്മ'യില്‍നിന്ന് രാജിവെച്ചു  (3 hours ago)

നിയുക്ത മുഖ്യമന്ത്രിയുടെ ആസ്തി വിവരങ്ങള്‍ അറിയാം  (3 hours ago)

കേരളത്തിന്‍റെ മുഖ്യമന്ത്രിയായി വി.ഡി സതീശനെ പ്രഖ്യാപിച്ചതിൽ താൻ പൂര്‍ണ സന്തോഷവാനെന്ന് കെ.സി വേണുഗോപാൽ  (7 hours ago)

ചെന്നിത്തല തീരുവനന്തപുരം വിട്ടു..ഗുരുവായൂരിലേക്ക് പോയി മന്ത്രി സഭയിലേക്ക് ഇല്ല..! വീടിന് മുന്നിൽ കൂട്ട കരച്ചിൽ  (7 hours ago)

ഇനി CM സതീശന്റെ ശത്രു സംഹാരം...! ആദ്യം തെറിക്കുന്നത് ചതിയൻ ഷാഫിയുടെ തല  (8 hours ago)

പുതിയ സൗഹൃദങ്ങളും കുടുംബ സമാധാനവും! കന്നി രാശിക്കാർക്ക് വിശേഷ ദിനം!  (8 hours ago)

Malayali Vartha Recommends