പഠനം മികച്ചതാക്കാൻ പൂജയ്ക്കെത്തിയ 52 കാരനായ പൂജാരിക്കൊപ്പം 22 കാരി ഒളിച്ചോടി; പെൺകുട്ടി ഒളിച്ചോടിയത് ബ്രഹ്മചാരിയായ ക്ഷേത്ര പൂജാരിയ്ക്കൊപ്പം; മകളെ വേണ്ടന്ന് മാതാപിതാക്കൾ കോടതിയിൽ

പഠനം മികച്ചതാക്കാൻ പൂജ നടത്താനെത്തിയ പൂജാരിയായ 52 കാരനൊപ്പം ഒളിച്ചോടിപ്പോയി വിവാഹം ചെയ്ത് 22 കാരി. ഇനി മകൾ എന്ന നിലയിൽ വേണ്ടെന്ന് പറഞ്ഞ് മാതാപിതാക്കൾ . കഴിഞ്ഞ ആഴ്ചയാണ് ആലപ്പുഴ മാരാരിക്കുളം സ്വദേശിനിയും , ഗാന്ധിനഗർ സ്റ്റേഷൻ പരിധിയിൽ കുടുംബ സമേതം വാടകയ്ക്ക് താമസിക്കുകയും ചെയ്തിരുന്ന 22 കാരി വീട്ടിൽ നിന്ന് കാണാതായത്. കിടങ്ങൂർ സ്വദേ ശിയും വാരിശ്ശേരി കുടയം പടി റോഡ് വക്കിൽ സ്ഥിതി ചെയ്യുന്ന ഒരു ക്ഷേത്രത്തിലെ പൂജാരിയുമായിരുന്ന 52 കാരനൊപ്പമാണ് വിദ്യാർത്ഥിനി ഒളിച്ചോടിയത്.
പ്ളസ്ടു പഠനത്തിന് ശേഷം കഴിഞ്ഞ് നാലു വർഷമായി മെഡിക്കൽ എൻട്രൻസ് കോച്ചിംഗ് പോകുകയായിരുന്നു. നാലു വർഷമായിട്ടും പഠനം പൂർത്തി കരിക്കു വാൻ കഴിയാതെ വരികയും കൂടെ പഠിച്ചവർ പലരും മെഡിക്കൽ എൻട്രൻസ് കോച്ചിങ് പാസായി എംബിബിഎസ് ന് ചേരുകയും ചെയ്തിട്ടും തങ്ങളുടെ മകളുടെ വിദ്യാഭ്യാസം പൂർത്തി കരിക്കുവാൻ കഴിയാത്തതിനാൽ മാതാപിതാക്കൾ ദു:ഖിതരായി. തുടർന്ന് ഈ ക്ഷേത്രത്തിലെത്തി പൂജാരിയെ കാണുകയും പിന്ന്ട് ഇയാളെ ഇവരുടെ വീട്ടിൽ കൊണ്ടുവന്നു പൂജ നടത്തുന്നതും പതിവായി.
ബ്രഹ്മചാരിയായി കഴിയുകയായിരുന്നു ഈ 52 കാരൻ. ക്ഷേ ത്ര ചടങ്ങുകൾക്ക് ശേഷം പൂജാരിയെ , മാതാവ് വീട്ടിലേക്ക് ക്ഷണിക്കുക പതിവായിരുന്നു. മകൾ വിദ്യാഭ്യാസത്തിൽ ശ്രദ്ധിക്കുവാനാണ് പൂജാരിയെ വീട്ടിൽ വരുത്തിയിരുന്നത്. കഴിഞ്ഞ 9 ന് ക്ഷേത്രത്തിൽ പോകുകയാണെന്ന് പറഞ്ഞ് പോയ വിദ്യാർത്ഥിയെ സമയ പരിധി കഴിഞ്ഞിട്ടും കാണാതായി. തുടർന്ന് രക്ഷിതാക്കൾ ഗാന്ധിനഗർ പോലീസിൽ പരാതി നൽകി. പോലീസിന്റെ അന്വേഷണത്തിൽ എറണാകുളം ജില്ലയിലെ ഒരു സ്ഥലത്ത് ഉണ്ടെന്ന് കണ്ടെത്തി.
പിന്നീട് ഇവരോട് പോലീസ് സ്റ്റേഷനിൽ ഹാജരാകുവാൻ പറഞ്ഞു. കഴിഞ്ഞ ദിവസം ഇരുവരും സ്റ്റേഷനിൽ ഹാജരായി. രക്ഷിതാക്കളുടെ സാന്നിദ്ധ്യത്തിൽ ചോദ്യം ചെയ്തപ്പോഴാണ് തങ്ങൾ കോട്ടയം കുമാരനല്ലൂരിലെ ഒരു ക്ഷേത്രത്തിൽ വച്ച് വിവാഹിതരായ വിവരം പൊലീസിനേയും രക്ഷിതാക്കളേയും അറിയിക്കുന്നത്. തുടർന്ന് ഈ വിധത്തിലുള്ള മകളെ തങ്ങൾക്ക് വേണ്ടായെന്ന് പറഞ്ഞ് രക്ഷിതാക്കൾ മടങ്ങുകയായിരുന്നു.
https://www.facebook.com/Malayalivartha