മുട്ടത്തറയിലെ എട്ടേക്കർ മത്സ്യത്തൊഴിലാളി ഭവന പദ്ധതിക്ക് വിട്ട് നൽകും; 3000കുടുംബങ്ങൾക്ക് ഫ്ലാറ്റ് നിർമ്മിച്ച് നൽകും; നഗരസഭയുടെ രണ്ടേക്കറും അടക്കം 10 ഏക്കറിലാണ് ഭവനസമുച്ചയം; വിഴിഞ്ഞത്തെ സമരത്തിൽ മുഖ്യമന്ത്രിയുടെ ഇടപെടല്‍; നിരവധി നിർദ്ദേശങ്ങളുമായി മന്ത്രിസഭാ ഉപസമിതി

ഒടുവിൽ വിഴിഞ്ഞത്ത് മുട്ട് മടക്കി മുഖ്യമന്ത്രി. വിഴിഞ്ഞം സമരത്തിൽ മുഖ്യമന്ത്രിയുടെ വമ്പൻ ഇടപെടല്‍. മന്ത്രിമാരായ വി.അബ്ദുറഹ്മാന്‍, അഹമ്മദ് ദേവര്‍കോവില്‍, ആന്‍റണി രാജു എന്നിവരുമായി മുഖ്യമന്ത്രി ചർച്ച നടത്തി.ഇത് കൂടാതെ ആറുമന്ത്രിമാരുമായി മന്ത്രിസഭാ ഉപസമിതി യോഗം തുടങ്ങുകയും ചെയ്തു. മത്സ്യത്തൊഴിലാളികളുടെ പുനരാധിവാസത്തിന് ഉപസമിതി നിർദേശം നൽകി . നിരവധി നിർദ്ദേശങ്ങളുമായി മന്ത്രിസഭാ ഉപസമിതി രംഗത്തുവന്നിരിക്കുകയാണ്.
മുട്ടത്തറയിലെ എട്ടേക്കർ മത്സ്യത്തൊഴിലാളി ഭവന പദ്ധതിക്ക് വിട്ട് നൽകുവാനാണ് ഇപ്പോഴത്തെ തീരുമാനം. 3000കുടുംബങ്ങൾക്ക് ഫ്ലാറ്റ് നിർമ്മിച്ച് നൽകും. നഗരസഭയുടെ രണ്ടേക്കറും അടക്കം 10 ഏക്കറിലാണ് ഭവനസമൂച്ചയം.നഗരസഭയുടെ രണ്ടേക്കറും വിട്ടു കൊടുക്കാനാണ് ഇപ്പോഴത്തെ തീരുമാനം. എന്തായാലും വിഴിഞ്ഞം സമരത്തിൽ സർക്കാർ ഇടപ്പെട്ടിരിക്കുകയാണ് എന്നതാണ് ഏറ്റവും ഒടുവിലായി വരുന്ന വിവരം .
അതേസമയം, സമരം ഏഴാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. കരയിലൂടെയും കടല്‍മാർഗവും കൂടുതൽ മൽസ്യത്തൊഴിലാളികൾ പദ്ധതിപ്രദേശത്തേക്ക് എത്തി. പൊലീസിന്റെ ബാരിക്കേഡുകൾ തകർത്ത് പ്രതിഷേധക്കാർ പദ്ധതി പ്രദേശത്ത് വന്നു . സർക്കാരിൽ നിന്ന് കൃത്യമായ ഉറപ്പ് ലഭിക്കാതെ സമരത്തിൽ നിന്ന് പിൻമാറുകയില്ലെന്നാണ് മൽസ്യത്തൊഴിലാളികൾ പറഞ്ഞിരിക്കുന്നത്.
മത്സ്യത്തൊഴിലാളികളുടെ ഉപരോധസമരത്തിന്റെ ഏഴാം ദിവസമായ ഇന്ന് കടലും കരയും ഉപരോധിച്ചുള്ള സമരത്തിന് നേതൃത്വം നൽകുകയാണ് പൂന്തുറ ഇടവകയിലും മറ്റു ഇടവകകളിലുമുള്ള മത്സ്യത്തൊഴിലാളികൾ. ഇന്ന് രാവിലെ 9 മണിക്ക് 500 – ൽ പ്പരം വാഹനങ്ങളെ പങ്കെടുപ്പിച്ചുകൊണ്ടുള്ള വൻവാഹന പ്രതിഷേധ ജാഥയ്ക്ക് തുടക്കം കുറിച്ചു . ഒപ്പം ഒൻപത് മണിക്ക് തന്നെ കടലിലൂടെ വള്ളംമിറക്കിയുള്ള പ്രതിഷേധ ജാഥ വിഴിഞ്ഞം മത്സ്യബന്ധന ഹാർബറിൽ നിന്ന് ഫ്ളാഗ് ഓഫ് ചെയ്യുകയുണ്ടായി. അതിരൂപതയിലെ വികാരികളും ഇതിൽ പങ്കെടുത്തു .
https://www.facebook.com/Malayalivartha
























