Widgets Magazine
14
May / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സൗദി അറേബ്യ ഇറാനുളളിൽ അതീവ രഹസ്യമായി വ്യോമാക്രമണം നടത്തി..ചരിത്രത്തിലാദ്യമായാണ് റിയാദ് നേരിട്ട് ഇറാനിയൻ മണ്ണിൽ സൈനിക നടപടി കൈക്കൊള്ളുന്നത്..


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..


ഡൽഹിയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ എ.കെ ജി ഭവനിൽ, അനുഭവിച്ചത് സമാനതകളില്ലാത്ത അവഗണന.. തന്റെ വിശ്വസ്തനെ വിളിച്ച് വാടകവീടിന് യെസ് മൂളാൻ നിർദ്ദേശം നൽകുകയായിരുന്നു അദ്ദേഹം..


ആകാശത്ത് നിന്ന് മരണം.. ഇടിമിന്നലേറ്റ് 4 കുട്ടികൾ മരിച്ചു..തീവ്രമായ 'ഡയറക്ട് ഹിറ്റ്'..രക്ഷപെടാൻ ഒരു നിമിഷം പോലും കിട്ടില്ല..അപകടത്തില്‍പ്പെട്ടവര്‍ക്ക് ഹൃദയമിടിപ്പ് നിലച്ച നിലയിലാണ് ആശുപത്രിയിലെത്തിച്ചത്..


അദാനിയെ കുറ്റം പറഞ്ഞ രാഹുൽജി... കോഴിക്കറി ഉണ്ടാക്കുന്നത് പോലെ എളുപ്പമല്ല മുഖ്യമന്ത്രിയെ തീരുമാനിക്കൽ, ചേരുവകൾ ചേർക്കുന്നത് ദില്ലിയിൽ നിന്ന്'; മുഖ്യമന്ത്രി ചർച്ചയിൽ ബെന്നി ബെഹനാൻ, മുഖ്യമന്ത്രി പ്രഖ്യാപനം ഇല്ലാതെ ഒമ്പതാം നാൾ​

പുതിയ ഇഡി ഉദ്യോ​ഗസ്ഥൻ പിണറായിയുടെ പരിപ്പിളക്കും? മകളേയും കുടയും; മിന്നൽ നീക്കം! സ്വര്‍ണ്ണക്കടത്തു കേസില്‍ പുതിയ അന്വേഷണ ഉദ്യോഗസ്‌ഥന്‍

22 AUGUST 2022 10:55 PM IST
മലയാളി വാര്‍ത്ത

നയതന്ത്ര ബാ​​ഗേജ് വഴിയുള്ള സ്വർണക്കടത്ത് കേസിലെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) അന്വേഷണം നിർണായക ഘട്ടത്തിലെത്തിനിൽക്കെ അന്വേഷണത്തലവനെ മാറ്റിയത് കേരളത്തിൽ ഏറ്റവുമധികം ചർച്ച ചെയ്ത ഒരു വിഷമായിരുന്നു. ഇ.ഡി.ക്കു തന്നെ അത് വലിയ തിരിച്ചടിയായേക്കും എന്ന രീതിയിലുള്ള നിരീക്ഷണങ്ങളും പലരും പങ്ക്വച്ചിരുന്നു.

സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്‌ന സുരേഷ് നടത്തിയ വെളിപ്പെടുത്തലുകള്‍ അന്വേഷിക്കാന്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് പുതിയ ഉദ്യോഗസ്ഥനെ നിയമിക്കുമെന്ന് സൂചന. കേസ് അന്വേഷിച്ചിരുന്ന ഉദ്യോഗസ്ഥനായ ഡെപ്യൂട്ടി ഡയറക്ടര്‍ പി. രാധാകൃഷ്ണന്‍ സ്ഥലം മാറി പോയതിനെ തുടര്‍ന്നാണ് പുതിയ അന്വേഷണ ഉദ്യോഗസ്ഥന്‍ ചുമതലയേല്‍ക്കുന്നത്.

പുതിയ അന്വേഷണ ഉദ്യോഗസ്‌ഥന്‍ ഈയാഴ്‌ച ചുമതലയേല്‍ക്കും. കേസന്വേഷിച്ചിരുന്ന ഉദ്യോഗസ്‌ഥനായ ഡെപ്യൂട്ടി ഡയറക്‌ടര്‍ പി. രാധാകൃഷ്‌ണനെ ഇഡി. ചെന്നൈയിലേക്കു സ്‌ഥലം മാറ്റിയിരുന്നു. സ്വപ്‌ന സുരേഷിന്റെ രഹസ്യ മൊഴിയില്‍ അന്വേഷണം പുരോഗമിക്കുന്നതിനിടെയാണു അപ്രതീക്ഷിതമായി മാറ്റമുണ്ടായത്‌. പുതിയ അന്വേഷണ ഉദ്യോഗസ്‌ഥനെ നിയമിക്കാതെയായിരുന്നു നടപടി.

ഈയാഴ്ച രാധാകൃഷ്ണന്‍ ചെന്നൈയില്‍ ചുമതലയേല്‍ക്കുന്വോള്‍ കൊച്ചിയിലും പുതിയ അന്വേഷണ ഉദ്യോഗസ്ഥന്‍ ചുമതലയേറ്റെടുത്തേക്കും. ഉത്തരേന്ത്യക്കാരനായ ജോയിന്റ്‌ ഡയറക്‌ടര്‍ക്കാവും ചുമതല നല്‍കുക എന്നാണു സൂചന. ഇതോടെ അന്വേഷണം പൂര്‍ണ്ണമായും കേന്ദ്ര ഡയറക്‌ടറേറ്റിന്റെ നിയന്ത്രണത്തിലാവും.

അന്വേഷണം ഉത്തരേന്ത്യക്കാരന്റെ കീഴില്‍ വരുമ്പോള്‍ സ്വപ്‌നയുടെ വെളിപ്പെടുത്തല്‍ പ്രകാരം മുഖ്യമന്ത്രി, മകള്‍, മന്ത്രിമാര്‍, മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കര്‍ എന്നിവരെ ചോദ്യം ചെയ്യാനുള്ള നീക്കങ്ങള്‍ വളരെ പെട്ടെന്ന് തന്നെ പൂര്‍ത്തിയാക്കും. മാത്രമല്ല അന്വേഷണം പൂര്‍ണമായും കേന്ദ്രഡയറക്ടറേറ്റിന്റെ കീഴിലാവുകയും ചെയ്യും.

ഇതിനു മുന്നോടിയായാണു അന്വേഷണ ഉദ്യോഗസ്‌ഥനെ മാറ്റിയതെന്നും റിപ്പോര്‍ട്ടുകളുണ്ട്‌. മലയാളിയായ അന്വേഷണ ഉദ്യോഗസ്‌ഥരാകുമ്പോള്‍ ഉന്നതരെ ചോദ്യംചെയ്യാന്‍ താല്‍പര്യക്കുറവുണ്ടാകുമെന്നാണു ഇ.ഡി. നേതൃത്വത്തിന്റെ കണക്കുകൂട്ടല്‍. പി. രാധാകൃഷ്‌ണനു കഴിഞ്ഞ വര്‍ഷം ആഗസ്‌റ്റില്‍ ചെന്നൈയിലേയ്‌ക്കു പ്രമോഷന്‍ ട്രാന്‍സ്‌ഫര്‍ വന്നതാണെങ്കിലും സ്വര്‍ണ്ണക്കടത്തു കേസിന്റെ അന്വേഷണം പൂര്‍ത്തിയാകാത്തതിനാല്‍, സ്‌ഥലം മാറ്റം താല്‍ക്കാലികയായി നീട്ടുകയായിരുന്നു.

മുഖ്യമന്ത്രിയ്‌ക്കെതിരേ പിന്നീടാണു സ്വപ്‌നയുടെ വെളിപ്പെടുത്തല്‍ വരുന്നത്‌. അന്വേഷണം നിര്‍ണ്ണയക ഘട്ടത്തില്‍ എത്തി നില്‍ക്കെ ഉദ്യോഗസ്ഥനോട്‌ ഉടന്‍ സ്‌ഥാനമൊഴിയാന്‍ നിര്‍ദ്ദേശിച്ചതിനു പിന്നില്‍ കേരളത്തില്‍ നിന്നുള്ള എതിര്‍പ്പും കാരണമായെന്നണു സൂചന. ഇ.ഡി. ഡെപ്യൂട്ടി ഡയറക്ടർ പി. രാധാകൃഷ്ണൻ നയതന്ത്ര സ്വർണക്കടത്ത് കേസ് അട്ടിമറിക്കാൻ ശ്രമിക്കുകയാണെന്നരീതിയിലുള്ള പരാതികൾ ബി.ജെ.പി. കേന്ദ്രനേതൃത്വത്തിന് ഏതാനും മാസങ്ങൾക്കുമുമ്പ് ലഭിച്ചിരുന്നു.

മുഖ്യമന്ത്രിയെവരെ ചോദ്യം ചെയ്യേണ്ട കേസായിട്ടും അനന്തമായി നീട്ടിക്കൊണ്ടു പോകുന്നു എന്നതായിരുന്നു പരാതിയുടെ ഉള്ളടക്കം. സ്വപ്‌നയുടെ രഹസ്യമൊഴി വന്നിട്ടും ജോയിന്റ്‌ ഡയറക്‌ടര്‍ കാര്യമായ നടപടികളിലേക്കു കടക്കുന്നില്ലെന്നു സ്വപ്‌നയുടെ അഭിഭാഷകര്‍ക്കടക്കം പരാതിയുണ്ടായിരുന്നു. മലയാളിയായ അന്വേഷണ ഉദ്യോഗസ്ഥന് ഉന്നതരെ ചോദ്യം ചെയ്യാന്‍ താത്പര്യക്കുറവുണ്ടാകുമെന്ന നിഗമനമാണ് രാധാകൃഷ്ണന്റെ സ്ഥലംമാറ്റത്തിന് പിന്നിലെന്നാണ് അറിയാന്‍ കഴിയുന്നത്.

അടുത്തിടെ പുതിയ രഹസ്യമൊഴിനൽകി പുറത്തെത്തിയ സ്വപ്നാ സുരേഷ് മുഖ്യമന്ത്രി പിണറായി വിജയനെയും മകൾ വീണാ വിജയനെയും കുറിച്ച് മാധ്യമങ്ങൾക്കുമുന്നിൽ തുറന്നടിച്ചിരുന്നു. ഇക്കാര്യങ്ങൾ പരിശോധിക്കലായിരുന്നു ഇ.ഡി.യുടെ ഇനിയുള്ള നടപടികൾ. ഇതിനിടയിലാണ് അന്വേഷണത്തലവൻതന്നെ തെറിച്ചത്.

സ്വപ്‌ന തന്നെ ഇക്കാര്യം ഇ.ഡി. നേതൃത്വത്തെ അറിയിച്ചുവെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. മാത്രമല്ല കേരളത്തില്‍ നിന്നു കേസ്‌ ബംഗ്‌ളുരുവിലേക്കു മാറ്റാനുള്ള നീക്കം പി. രാധാകൃഷ്‌ണന്‍ നടത്തിയതു കേരളത്തിലെ കേന്ദ്രസര്‍ക്കാര്‍ അഭിഭാഷകര്‍ പോലും അറിയാതെയാണ്‌. ഇതും പെട്ടെന്നുള്ള സ്‌ഥാന മാറ്റത്തിനു കാരണമായെന്ന തരത്തിലും സംസാരമുയര്‍ന്നു. നിലവിൽ സ്വപ്‌ന സുരേഷിന്റെ പുതിയ വെളിപ്പെടുത്തലുകളുടെ അടിസ്‌ഥാനത്തില്‍ മുഖ്യമന്ത്രി, മകള്‍, മന്ത്രിമാര്‍, മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കര്‍ എന്നിവരെ ചോദ്യം ചെയ്യാന്‍ ഇനി നിഷ്പ്രയാസം സാധക്കുമെന്നാണ് കരുതുന്നത്.

അതേസമയം, കഴിഞ്ഞ ദിവസം കോടതിയുടെ ഭാ​ഗത്ത് നിന്നും സ്വപ്നയ്ക്ക് കനത്ത തിരിച്ചടി നേരിട്ടിരുന്നു. തനിക്കെതിരെ നൽകിയിരിക്കുന്ന കേസുകൾ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നൽകിയ ഹർജി ഹൈക്കോടതി തള്ളിയതോടെയാണ് തിരിച്ചടി ലഭിച്ചത്. ഗൂഢാലോചന, കലാപാഹ്വാന കേസുകള്‍ റദ്ദാക്കണമെന്ന ആവശ്യപ്പെട്ടാണ് സ്വപ്ന ഹൈക്കോടതിയെ സമീപിച്ചത്.

അന്വേഷണം പ്രാഥമിക ഘട്ടത്തിലാണെന്നു ചൂണ്ടിക്കാട്ടിയാണ്, ജസ്റ്റിസ് സിയാദ് റഹ്മാൻ സ്വപ്നയുടെ ഹർജി തള്ളിയത്. മുന്‍മന്ത്രി കെ. ടി. ജലീലിന്റെ പരാതിയില്‍ തിരുവനന്തപുരം കന്റോണ്‍മെന്റ് പൊലീസ് എടുത്ത ഗൂഢാലോചന കേസും പാലക്കാട് കസബ പൊലീസ് എടുത്ത കലാപാഹ്വാന കേസും റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് സ്വപ്ന കോടതിയെ സമീപിച്ചത്.

സ്വര്‍ണക്കടത്തിലും ഡോളർ കടത്തിലും മുഖ്യമന്ത്രിക്കും കുടുംബത്തിനും പങ്കുണ്ടെന്ന് സ്വപ്ന സുരേഷ് ആരോപിച്ചതിന് പിന്നാലെയാണ് അവർക്കെതിരെ പൊലീസ് കേസ് എടുത്തത്. ഇത് പ്രതികാര നടപടിയാണെന്ന് ആരോപിച്ചാണ് സ്വപ്ന സുരേഷ് ഹൈക്കോടതിയിൽ ഹർജി നൽകിയത്.

എന്നാല്‍ യാതൊരു തെളിവും ഇല്ലാതെയാണ് സ്വപ്ന ആരോപണം ഉന്നയിച്ചതെന്നും ഇതിനു പിന്നില്‍ ഗൂഢാലോചനയുണ്ടെന്നും സര്‍ക്കാര്‍ അഭിഭാഷകൻ കോടതിയിൽ വാദിച്ചു. അന്വേഷണം തുടരുന്ന ഈ ഘട്ടത്തില്‍ കോടതി ഇടപെടരുതെന്നും സര്‍ക്കാര്‍ ആവശ്യപ്പെട്ടു. ഹൈക്കോടതി സർക്കാരിന്‍റെ ആവശ്യം പരിഗണിക്കുകയും സ്വപ്നയുടെ ഹർജി തള്ളുകയുമായിരുന്നു. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാന്‍ നാളെ കോണ്‍ഗ്രസ് നിയമസഭാകക്ഷി യോഗം  (6 hours ago)

പന്ത്രണ്ടാം ക്ലാസിലെ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ മെഡിക്കല്‍ പ്രവേശനം നടത്തണം: നീറ്റ് പരീക്ഷാരീതി പൂര്‍ണമായും നിറുത്തലാക്കണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എസ്. ജോസഫ് വിജയ്  (8 hours ago)

സംസ്ഥാനത്ത് നാളെ മുതൽ വേനൽ മഴ ശക്തമാകും  (8 hours ago)

കഴിഞ്ഞ പത്ത് ദിവസമായി തുടരുന്ന നാടകീയ നീക്കങ്ങള്‍ നാളെ അവസാനിക്കും  (8 hours ago)

മുഖ്യമന്ത്രി ആരെന്നതിൽ ഹൈക്കമാൻഡ് തീരുമാനം വന്നിട്ടില്ലെങ്കിലും ആഘോഷം തുടങ്ങി വി ഡി സതീശൻ അനുകൂലികൾ  (8 hours ago)

ഖത്തര്‍ യാത്രയ്ക്ക് സിദ്ദിഖിന് അനുമതി നല്‍കി കോടതി  (9 hours ago)

ഹൈകമാൻഡ്‌ ഊളകളേ... ജനങ്ങളെ മണ്ടന്മാരാക്കുന്നോ സതീശന്റെ വീട്ടിനു മുന്നിൽ പൊട്ടിക്കരഞ്ഞ് ജനങ്ങൾ  (9 hours ago)

കനത്ത മഴയില്‍ കോണ്‍ക്രീറ്റ് മതില്‍ ഇടിഞ്ഞ് വീണ് അപകടം  (9 hours ago)

കേരളത്തിലെ മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കാൻ മുതിർന്ന നേതാവ് എ.കെ. ആന്റണിയെ വിളിച്ച് രാഹുൽ ​ഗാന്ധി  (9 hours ago)

സ്‌കൂള്‍ അധ്യാപകന്‍ കടന്നല്‍ കുത്തേറ്റ് മരിച്ചു  (9 hours ago)

ഉടുപ്പ് കീറുന്നോ..... പോലീസുകാരിയെ വിരട്ടി SFI.....ചത്തിട്ടില്ല ഞങ്ങൾ.. SFI തല പൊക്കി തുടങ്ങി  (9 hours ago)

'കണ്ണേ..കരളേ..സതീശാ..'... ആലുവ വി ഡി-യുടെ വീടിന് മുന്നിൽ മുഖ്യമന്ത്രി പ്രഖ്യാപനം..! കണ്ണ് നിറഞ്ഞ് സതീശൻ..! മുഖ്യൻ..!  (9 hours ago)

സതീശൻ വീടിന് പുറത്തിറങ്ങി കണ്ണ് നിറഞ്ഞ് VD ആഘോഷം തടുങ്ങി സതീശൻ മുഖ്യമന്ത്രി  (10 hours ago)

മെയ് 24 മുതൽ രാഷ്‌ട്രപതി ഭരണം കേരളത്തിൽ ലെഫ്റ്റനന്റ് ഗവർണർ വരും 37 മാറ്റങ്ങളും ഉണ്ടാവും  (11 hours ago)

Saudi Arabia ഗൾഫ് മേഖലയിൽ യുദ്ധം  (13 hours ago)

Malayali Vartha Recommends