വിറളി വെളുത്ത് ശിവശങ്കർ... പുതിയ ഉത്തരേന്ത്യൻ ഇഡി ഉദ്യോഗസ്ഥൻ പിണറായിയെ വെള്ളം കുടിപ്പിക്കും!

സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്‌ന സുരേഷ് നടത്തിയ വെളിപ്പെടുത്തലുകള്‍ അന്വേഷിക്കാന്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് പുതിയ ഉദ്യോഗസ്ഥനെ നിയമിക്കുമെന്ന് സൂചന. കേസ് അന്വേഷിച്ചിരുന്ന ഉദ്യോഗസ്ഥനായ ഡെപ്യൂട്ടി ഡയറക്ടര്‍ പി. രാധാകൃഷ്ണന്‍ സ്ഥലം മാറി പോയതിനെ തുടര്‍ന്നാണ് പുതിയ അന്വേഷണ ഉദ്യോഗസ്ഥന്‍ ചുമതലയേല്‍ക്കുന്നത്.
പുതിയ അന്വേഷണ ഉദ്യോഗസ്‌ഥന്‍ ഈയാഴ്‌ച ചുമതലയേല്‍ക്കും. കേസന്വേഷിച്ചിരുന്ന ഉദ്യോഗസ്‌ഥനായ ഡെപ്യൂട്ടി ഡയറക്ടര്‍ പി. രാധാകൃഷ്‌ണനെ ഇഡി. ചെന്നൈയിലേക്കു സ്‌ഥലം മാറ്റിയിരുന്നു. സ്വപ്‌ന സുരേഷിന്റെ രഹസ്യ മൊഴിയില്‍ അന്വേഷണം പുരോഗമിക്കുന്നതിനിടെയാണു അപ്രതീക്ഷിതമായി മാറ്റമുണ്ടായത്. പുതിയ അന്വേഷണ ഉദ്യോഗസ്‌ഥനെ നിയമിക്കാതെയായിരുന്നു നടപടി.
ഈയാഴ്ച രാധാകൃഷ്ണന്‍ ചെന്നൈയില്‍ ചുമതലയേല്‍ക്കുന്വോള്‍ കൊച്ചിയിലും പുതിയ അന്വേഷണ ഉദ്യോഗസ്ഥന്‍ ചുമതലയേറ്റെടുത്തേക്കും. ഉത്തരേന്ത്യക്കാരനായ ജോയിന്റ് ഡയറക്‌ടര്‍ക്കാവും ചുമതല നല്‍കുക എന്നാണു സൂചന. ഇതോടെ അന്വേഷണം പൂര്‍ണ്ണമായും കേന്ദ്ര ഡയറക്‌ടറേറ്റിന്റെ നിയന്ത്രണത്തിലാവും.
അന്വേഷണം ഉത്തരേന്ത്യക്കാരന്റെ കീഴില്‍ വരുമ്പോള്‍ സ്വപ്‌നയുടെ വെളിപ്പെടുത്തല്‍ പ്രകാരം മുഖ്യമന്ത്രി, മകള്‍, മന്ത്രിമാര്‍, മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കര്‍ എന്നിവരെ ചോദ്യം ചെയ്യാനുള്ള നീക്കങ്ങള്‍ വളരെ പെട്ടെന്ന് തന്നെ പൂര്‍ത്തിയാക്കും. മാത്രമല്ല അന്വേഷണം പൂര്‍ണമായും കേന്ദ്രഡയറക്ടറേറ്റിന്റെ കീഴിലാവുകയും ചെയ്യും.
ഇതിനു മുന്നോടിയായാണു അന്വേഷണ ഉദ്യോഗസ്‌ഥനെ മാറ്റിയതെന്നും റിപ്പോര്‍ട്ടുകളുണ്ട്. മലയാളിയായ അന്വേഷണ ഉദ്യോഗസ്‌ഥരാകുമ്പോള്‍ ഉന്നതരെ ചോദ്യംചെയ്യാന്‍ താല്‍പര്യക്കുറവുണ്ടാകുമെന്നാണു ഇ.ഡി. നേതൃത്വത്തിന്റെ കണക്കുകൂട്ടല്‍. പി. രാധാകൃഷ്‌ണനു കഴിഞ്ഞ വര്‍ഷം ആഗസ്‌റ്റില്‍ ചെന്നൈയിലേയ്‌ക്കു പ്രമോഷന്‍ ട്രാന്‍സ്‌ഫര്‍ വന്നതാണെങ്കിലും സ്വര്‍ണ്ണക്കടത്തു കേസിന്റെ അന്വേഷണം പൂര്‍ത്തിയാകാത്തതിനാല്‍, സ്‌ഥലം മാറ്റം താല്‍ക്കാലികയായി നീട്ടുകയായിരുന്നു.
മുഖ്യമന്ത്രിയ്‌ക്കെതിരേ പിന്നീടാണു സ്വപ്‌നയുടെ വെളിപ്പെടുത്തല്‍ വരുന്നത്. അന്വേഷണം നിര്‍ണ്ണയക ഘട്ടത്തില്‍ എത്തി നില്‍ക്കെ ഉദ്യോഗസ്ഥനോട് ഉടന്‍ സ്‌ഥാനമൊഴിയാന്‍ നിര്‍ദ്ദേശിച്ചതിനു പിന്നില്‍ കേരളത്തില്‍ നിന്നുള്ള എതിര്‍പ്പും കാരണമായെന്നണു സൂചന. ഇ.ഡി. ഡെപ്യൂട്ടി ഡയറക്ടർ പി. രാധാകൃഷ്ണൻ നയതന്ത്ര സ്വർണക്കടത്ത് കേസ് അട്ടിമറിക്കാൻ ശ്രമിക്കുകയാണെന്നരീതിയിലുള്ള പരാതികൾ ബി.ജെ.പി. കേന്ദ്രനേതൃത്വത്തിന് ഏതാനും മാസങ്ങൾക്കുമുമ്പ് ലഭിച്ചിരുന്നു.
മുഖ്യമന്ത്രിയെവരെ ചോദ്യം ചെയ്യേണ്ട കേസായിട്ടും അനന്തമായി നീട്ടിക്കൊണ്ടു പോകുന്നു എന്നതായിരുന്നു പരാതിയുടെ ഉള്ളടക്കം. സ്വപ്‌നയുടെ രഹസ്യമൊഴി വന്നിട്ടും ജോയിന്റ് ഡയറക്‌ടര്‍ കാര്യമായ നടപടികളിലേക്കു കടക്കുന്നില്ലെന്നു സ്വപ്‌നയുടെ അഭിഭാഷകര്‍ക്കടക്കം പരാതിയുണ്ടായിരുന്നു. മലയാളിയായ അന്വേഷണ ഉദ്യോഗസ്ഥന് ഉന്നതരെ ചോദ്യം ചെയ്യാന്‍ താത്പര്യക്കുറവുണ്ടാകുമെന്ന നിഗമനമാണ് രാധാകൃഷ്ണന്റെ സ്ഥലംമാറ്റത്തിന് പിന്നിലെന്നാണ് അറിയാന്‍ കഴിയുന്നത്.
അടുത്തിടെ പുതിയ രഹസ്യമൊഴിനൽകി പുറത്തെത്തിയ സ്വപ്നാ സുരേഷ് മുഖ്യമന്ത്രി പിണറായി വിജയനെയും മകൾ വീണാ വിജയനെയും കുറിച്ച് മാധ്യമങ്ങൾക്കുമുന്നിൽ തുറന്നടിച്ചിരുന്നു. ഇക്കാര്യങ്ങൾ പരിശോധിക്കലായിരുന്നു ഇ.ഡി.യുടെ ഇനിയുള്ള നടപടികൾ. ഇതിനിടയിലാണ് അന്വേഷണത്തലവൻതന്നെ തെറിച്ചത്.
സ്വപ്‌ന തന്നെ ഇക്കാര്യം ഇ.ഡി. നേതൃത്വത്തെ അറിയിച്ചുവെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. മാത്രമല്ല കേരളത്തില്‍ നിന്നു കേസ് ബംഗ്‌ളുരുവിലേക്കു മാറ്റാനുള്ള നീക്കം പി. രാധാകൃഷ്‌ണന്‍ നടത്തിയതു കേരളത്തിലെ കേന്ദ്രസര്‍ക്കാര്‍ അഭിഭാഷകര്‍ പോലും അറിയാതെയാണ്. ഇതും പെട്ടെന്നുള്ള സ്‌ഥാന മാറ്റത്തിനു കാരണമായെന്ന തരത്തിലും സംസാരമുയര്‍ന്നു. നിലവിൽ സ്വപ്‌ന സുരേഷിന്റെ പുതിയ വെളിപ്പെടുത്തലുകളുടെ അടിസ്‌ഥാനത്തില്‍ മുഖ്യമന്ത്രി, മകള്‍, മന്ത്രിമാര്‍, മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കര്‍ എന്നിവരെ ചോദ്യം ചെയ്യാന്‍ ഇനി നിഷ്പ്രയാസം സാധക്കുമെന്നാണ് കരുതുന്നത്.
https://www.facebook.com/Malayalivartha



























