എന്നെ അടിച്ച പോലീസുകാരൊന്നും ജീവനോടെ ഇല്ല മോനേ, വിഴിഞ്ഞത്ത് ഒരു സ്ഥലമുണ്ട്, അങ്ങോട്ട് പോയ നിങ്ങള് വീട്ടില്‍ കേറില്ല... മദ്യലഹരിയിൽ പോലീസ് സ്റ്റേഷനിൽ പൂണ്ട് വിളയാടി മോഷണക്കേസ് പ്രതി: കെട്ടിറങ്ങിയപ്പോൾ മര്യാദരാമൻ

മദ്യലഹരിയിൽ ഭീഷണി മുഴക്കി യുവാവ്. തന്നെ അടിച്ച പൊലീസുകാരൊന്നും ജീവനോടെ ഇല്ല 'എത്ര പൊലീസിനെ കൊന്നിട്ടുണ്ട്.. . മക്കളേ സീരിയസായിട്ടാണ് പറഞ്ഞത്, മക്കളേ കളിക്കരുതെന്നുമാണ് ഇയാൾ ഭീഷണി മുഴക്കിയത്. കെട്ടിറങ്ങിയപ്പോൾ ഇയാൾ പോലീസിനോട് മാപ്പ് പറയുകയും ചെയ്തു. ഈ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലാണ്.
തൃശൂർ ഈസ്റ്റ് സ്റ്റേഷനിലെ പൊലീസുകാരാണ് മോഷ്ടാവിന്‍റെ വിവിധ ഭാവങ്ങളിലെ പ്രകടനം കണ്ട് അമ്പരന്നത്. മോഷണക്കേസുകളിലെ പ്രതിയായ തിരുവനന്തപുരം വെള്ളറട സ്വദേശി സൈവിനെ ഇന്നലെയാണ് പൊലീസ് പൊക്കിയത്. തൃശൂർ നഗരത്തിലെ ചില വീടുകളിൽ മോഷ്ടിക്കാൻ കയറിപ്പോഴാണ് പിടി വീണത്.
വീട്ടുകാർ അറിയിച്ചതിനെത്തുടർന്ന് പൊലീസ് സ്ഥലത്തെത്തി കയ്യോടെ പിടികൂടുകയായിരുന്നു. തൃശൂർ ജില്ലാ ആശുപ്രതിയിൽ ആയിരുന്നു വൈദ്യപരിശോധന നടത്തിയത്. ഇവിടെ വച്ചാണ് സൈവിന്‍റെ ഭീഷണി. തിരുവനന്തപുരത്ത് അന്വേഷിച്ചാൽ താനാരാണെന്ന് നന്നായി മനസിലാകുമെന്നായിരുന്നു ഭീഷണി.
'എന്നെ അടിച്ച പൊലീസുകാരൊന്നും ജീവനോടെ ഇല്ല മോനേ', സത്യമായിട്ടാണ് പറഞ്ഞത്. ആരും ജീവനോടെയില്ല. തിരുവനന്തപുരത്ത് ഒരു സ്ഥലവുണ്ട്. വിഴിഞ്ഞം സ്റ്റേഷനിലാണ്. അങ്ങോട്ട് പോയാ തിരിച്ച് വരില്ല. എത്ര പൊലീസിനെ കൊന്നിട്ടുണ്ട്. മക്കളേ സീരിയസായിട്ടാണ് പറഞ്ഞത്, മക്കളേ കളിക്കരുത്, നിങ്ങള് വീട്ടില്‍ കേറില്ല'- എന്നായിരുന്നു പ്രതിയുടെ വെല്ലുവിളി. മദ്യലഹരിയിലായിരുന്നു ഇയാളെന്ന് പൊലീസ് പറഞ്ഞു.
രാവിലെ എഴുനേറ്റ് ലഹരി വിട്ടപ്പോഴാണ് യുവാവിന് പണി പാളിയെന്ന് മനസിലായത്. ഇതോടെ ഭീഷണി സ്വരം മാറി പ്രതി അപേക്ഷിക്കുന്നതാണ് വീഡിയോയിൽ ഉള്ളത്. മദ്യത്തിന്റെ പുറത്ത് പറഞ്ഞ് പോയതാണെന്നും താൻ അങ്ങനെ ആരേയും ഒന്നും ചെയ്യുന്ന ആളല്ലെന്നുമാണ് ഇയാൾ പറയുന്നത്.
എനിക്കൊരാളെ കൊല്ലാനുള്ള ധൈര്യമൊന്നുമില്ലെന്നും പറഞ്ഞ് കരയുന്നതും ദൃശ്യങ്ങളിൽ കാണാം. യുവാവ് പറഞ്ഞത് പോലെ വിഴിഞ്ഞത്ത് പൊലീസുകാരനെ കൊലപ്പെടുത്തിയിട്ടില്ലെന്നും അത്തരമൊരു കേസില്ലെന്നും വിഴിഞ്ഞം പൊലീസ് വ്യക്തമാക്കി. അതേ സമയം മോഷണശ്രമത്തിന് കേസെടുത്ത പൊലീസ് പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു.
https://www.facebook.com/Malayalivartha
























