അറബികടലിൽ വീണ്ടും പടിഞ്ഞാറൻ കാറ്റ് സജീവമായി; കേരളത്തിൽ അടുത്ത രണ്ടു ദിവസം വ്യാപകമായ മഴക്ക് സാധ്യത; ചില സ്ഥലങ്ങളിൽ ഒറ്റപ്പെട്ട ശക്തമായ മഴയുണ്ടാകും; 12 ജില്ലകൾക്ക് യെല്ലോ അലർട്ട്

അറബികടലിൽ വീണ്ടും പടിഞ്ഞാറൻ കാറ്റ് സജീവമായിരിക്കുകയാണ്. ഈ സാഹചര്യത്തിൽ കേരളത്തിൽ അടുത്ത രണ്ടു ദിവസം വ്യാപകമായ മഴക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് .. ചില സ്ഥലങ്ങളിൽ ഒറ്റപ്പെട്ട ശക്തമായ മഴക്കും സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി.12 ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് ആണ് . തിരുവനന്തപുരം കൊല്ലം ഒഴികെയുള്ള ജില്ലകളിലാണ് മുന്നറിയിപ്പ് കൊടുത്തിരിക്കുന്നത് .
നാളെയും 12 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. മൺസൂൺ ശക്തിപ്പെടുത്തുന്നഒരു പ്രതിഭാസം കാലാവസ്ഥ നിരീക്ഷകര്‍ പറയുന്നു. .. അത് ചൈന കടലിൽ തമ്പടിക്കുന്നതോടെ മൺസൂൺ കാറ്റ് ശക്തി പ്രാപിക്കും. ബംഗാൾ ഉൾകടലിൽ തുടരെ തുടരെ ന്യൂനമർദങ്ങൾ ഉണ്ടാകുവാനുള്ള സാധ്യതയുണ്ട്. തമിഴ്നാട് തീരത്തേക്കും ആന്ധ്രാ തീരത്തേക്കും ന്യൂനമർദങ്ങൾ എത്തുന്നതോടെ മഴ ശക്തമാകും.സെപ്റ്റംബർ മുഴുവൻ ഈ പ്രതിഭാസം തുടരാൻ സാദ്ധ്യതയുണ്ടെന്നും വിദഗദ്ധര്‍ പറയുന്നു.
അതേസമയം ഇന്ന് മുതല്‍ ആഗസ്റ്റ് 26 വരെ സംസ്ഥാനത്ത് വ്യാപക മഴയ്ക്ക് സാധ്യതയുണ്ട്. ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും അറിയിപ്പില്‍ പറയുന്നു. കാര്‍മേഘം കണ്ട് തുടങ്ങുന്ന സമയം മുതല്‍ തന്നെ മുന്‍കരുതല്‍ സ്വീകരിക്കണമെന്നും ഇടിമിന്നല്‍ ദൃശ്യമല്ല എന്നതിനാല്‍ ഇത്തരം മുന്‍കരുതല്‍ സ്വീകരിക്കുന്നതില്‍ നിന്നും വിട്ടുനില്‍ക്കരുതെന്നും സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി നിര്‍ദേശിച്ചു.
ഇടിമിന്നല്‍ ലക്ഷണം കണ്ടാല്‍ തുറസായസ്ഥലങ്ങളില്‍ നില്‍ക്കുന്നത് ഒഴിവാക്കണം. ജനലും വാതിലും അടച്ചിടണം. ഗൃഹോപകരണങ്ങളുടെ വൈദ്യുതി ബന്ധം വിച്ഛേദിക്കണം. വൈദ്യുതി ഉപകരണങ്ങളുമായുള്ള സാമിപ്യം ഒഴിവാക്കണം.ഇടിമിന്നല്‍ സമയത്ത് ടെറസിലോ ഉയരമുള്ള സ്ഥലങ്ങളിലോ വൃക്ഷക്കൊമ്പിലോ ഇരിക്കുന്നത് അപകടകരമാണ്. പട്ടം പറത്തുന്നത് ഒഴിവാക്കണം.
https://www.facebook.com/Malayalivartha






















