നെടുമ്പാശ്ശേരി ദേശീയപാതയിലെ കുഴിയില്‍ വീണു മരിച്ച ഹാഷിമിനെ ഇടിച്ച വാഹനം കണ്ടെത്തി; ഡ്രൈവറെ അറസ്റ്റ് ചെയ്തതായി പോലീസ്

ദേശീയപാതയിലെ കുഴിയില്‍ വീണു മരിച്ച ഹാഷിമിനെ ഇടിച്ച വാഹനം പിടികൂടി. നെടുമ്പാശ്ശേരി അത്താണിയില്‍ ദേശീയപാതയിലെ കുഴിയിലാണ് ഹാഷി വീണത്. സംഭവത്തിൽ കര്‍ണാടക രജിസ്‌ട്രേഷനിലുള്ള ടാങ്കര്‍ ലോറിയാണ് പിടികൂടിയത്.
അപകടത്തിന് കാരണക്കാരനായ ഡ്രൈവര്‍ ബംഗലൂരു സ്വദേശി ഹനുമന്തപ്പയെ അറസ്റ്റ് ചെയ്തു. പക്ഷേ വാഹനം ഹാഷിമിനെ ഇടിച്ചത് അറിഞ്ഞില്ലെന്നാണ് ഹനുമന്തപ്പ പൊലീസിന് മൊഴി നല്‍കിയത്. തുടർന്ന് അപകടമുണ്ടാക്കുന്ന വിധത്തിൽ വാഹനമോടിച്ചെന്ന ഐപിസി 279, മറ്റൊരാളുടെ അനാസ്ഥ മൂലമുണ്ടായ മനഃപൂർവമല്ലാത്ത നരഹത്യ 304(എ) എന്നീ വകുപ്പുകൾ പ്രകാരമാണ് പൊലീസ് കേസെടുത്തത്.
അതേസമയം ഇടപ്പള്ളി – മണ്ണുത്തി ദേശീയപാതയിൽ (എൻഎച്ച് 544) നെടുമ്പാശേരിയിലെ കുഴിയിൽ വീണുണ്ടായ അപകടത്തിലാണ് മാഞ്ഞാലി സ്വദേശി ഹാഷിം മരിച്ചത്. തുടർന്ന് ദേശീയപാതയിലെ ഗട്ടറിൽ വീണ് റോഡിലേക്ക് തെറിച്ചു വീണ ഹാഷിമിനെ മറ്റൊരു വാഹനം ഇടിച്ചതായാണ് എഫ്ഐആറിൽ പറയുന്നത്. ആ മാസം അഞ്ചിന് രാത്രി 10.30ഓടെയാണ് അപകടമുണ്ടായത്. അങ്കമാലി ബദരിയ ഹോട്ടലിലെ ജീവനക്കാരനായ ഹാഷിം ജോലി കഴിഞ്ഞ് വീട്ടിലേക്ക് വരുമ്പോഴായിരുന്നു അപകടം ഉണ്ടായത്.
https://www.facebook.com/Malayalivartha
























