എല്ലാം വെട്ടിനിരത്തി പിണറായിയുടെ ധിക്കാരം..! ലോകായുക്ത നിയമ ഭേദഗതി ബിൽ നിയമസഭയിൽ അവതരിപ്പിച്ചു, കൂടോടെ ഇളകി പ്രതിപക്ഷം, പൊട്ടിച്ചിരിച്ച് ജലീൽ...!!

ലോകായുക്ത നിയമ ഭേദഗതി ബിൽ നിയമസഭയിൽ അവതരിപ്പിച്ചു. പ്രതിപക്ഷ എതിർപ്പിനിടെ മന്ത്രി പി രാജീവാണ് ബിൽ സഭയിൽ അവതരിപ്പിച്ചത്. ലോകായുക്ത ജുഡീഷ്യറി ബോഡിയല്ലെന്നും അന്വേഷണ ഏജൻസി തന്നെ വിധി പറയാൻ പാടില്ലെന്നും ബിൽ അവതരിപ്പിച്ചുകൊണ്ട് മന്ത്രി പറഞ്ഞു. അന്വേഷണം, കണ്ടെത്തൽ,വിധി പറയൽ എല്ലാംകൂടെ ഒരു സംവിധാനം മറ്റെവിടെയും ഇല്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു.
എന്നാൽ ബിൽ അവതരിപ്പിക്കുന്നതിനെതിരെ ശക്തമായ എതിർപ്പാണ് പ്രതിപക്ഷം രേഖപ്പെടുത്തിയത്. പല്ലും നഖവുമുള്ള നിയമമാണ് നിലവിൽ കേരളത്തിലെ ലോകായുക്ത നിയമമെന്ന് പ്രതിപക്ഷനേതാവ് വി.ഡി സതീശൻ പറഞ്ഞു. 22 വർഷത്തിന് ശേഷം അത് പറിച്ചെടുക്കാൻ സർക്കാർ ശ്രമിക്കരുത്. സിപിഐ ഇതിന് വഴങ്ങരുതായിരുന്നു. ബിൽ സുപ്രീംകോടതിയുടെ നിരവധി വിധികൾക്ക് എതിരാണ്.
"ലോകായുക്തയ്ക്ക് സിവിൽ കോടതിയുടെ അധികാരം ഉണ്ടെന്ന് നിയമം തന്നെ പറയുന്നു. സംസ്ഥാനം നടപ്പാക്കിയ നിയമം ഭരണഘടനാ വിരുദ്ധമാണെന്ന കണ്ടെത്തലാണ് മന്ത്രിയുടേത്. സുപ്രീം കോടതി ഇത് പരിശോധിച്ചിട്ട് ഭരണഘടനാ വിരുദ്ധമാണെന്ന് പറഞ്ഞിട്ടില്ല. ഇത് ആർട്ടിക്കിൾ 15ന് എതിരാണ്. ജുഡീഷ്യൽ അതോറിറ്റിയുടെ അധികാരം കവരുന്ന സംവിധാനമായി എക്സിക്യൂട്ടീവ് മാറുന്നു".വിഡി സതീശൻ പറഞ്ഞു.
ബിൽ സ്വാഭാവിക നീതിക്ക് വിരുദ്ധമാണെന്ന് മുസ് ലീം ലീഗ് നേതാവ് എൻ.ഷംസുദ്ദീൻ അഭിപ്രായപ്പെട്ടു. ഓരോരുത്തരുടെയും കേസുകളിൽ അവർ തന്നെ ജഡ്ജിയാകുന്ന ഭേദഗതിയാണിതെന്നും ഷംസുദ്ദീൻ അഭിപ്രായപ്പെട്ടു.
https://www.facebook.com/Malayalivartha
























