സ്കൂൾ സമയം രാവിലെ 8 മണി മുതൽ 1 മണി വരെയാക്കുന്നത് ഗുണത്തേക്കാളേറെ ദോഷമാണ് ചെയ്യുക; മലയോര മേഖലകളിലും മറ്റും അത്ര നേരത്തെ തന്നെ സ്കൂളിൽ എത്താൻ വാഹന സൗകര്യത്തിന്റെ അപര്യാപ്തത മൂലം ബുദ്ധിമുട്ടുണ്ട്; സമയക്രമം മാറ്റുന്നതിലൂടെ കുട്ടികളുടെ സുരക്ഷിതത്വമാണ് ഇവിടെ അവതാളത്തിലാകുന്നത്; ഫാത്തിമ താഹിലിയ

സ്കൂൾ സമയം രാവിലെ 8 മണി മുതൽ 1 മണി വരെയാക്കുന്നത് ഗുണത്തേക്കാളേറെ ദോഷമാണ് ചെയ്യുക. മലയോര മേഖലകളിലും മറ്റും അത്ര നേരത്തെ തന്നെ സ്കൂളിൽ എത്താൻ വാഹന സൗകര്യത്തിന്റെ അപര്യാപ്തത മൂലം ബുദ്ധിമുട്ടുണ്ട്. പുതിയ ആവശ്യത്തിനെതിരെ അഡ്വക്കേറ്റ് ഫാത്തിമ താഹിലിയ രംഗത്ത് വന്നിരിക്കുകയാണ്.
ഫാത്തിമയുടെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ; സ്കൂൾ സമയം രാവിലെ 8 മണി മുതൽ 1 മണി വരെയാക്കുന്നത് ഗുണത്തേക്കാളേറെ ദോഷമാണ് ചെയ്യുക. മലയോര മേഖലകളിലും മറ്റും അത്ര നേരത്തെ തന്നെ സ്കൂളിൽ എത്താൻ വാഹന സൗകര്യത്തിന്റെ അപര്യാപ്തത മൂലം ബുദ്ധിമുട്ടുണ്ട്.
എനിക്കറിയുന്ന നിരവധി രക്ഷിതാക്കൾ കുട്ടികളെ സ്കൂളിൽ അയച്ചതിന് ശേഷമാണ് ജോലിക്ക് പോകുന്നത്. രക്ഷിതാക്കളുടെ ജോലി കഴിഞ്ഞ് തിരിച്ചു വരുമ്പോൾ ഒന്നുകിൽ അവർ തന്നെ കുട്ടികളെ കൂട്ടും. അല്ലാത്തവർ കുട്ടികൾ വീട്ടിലെത്തുമ്പോഴേക്കും വീടെത്തുന്നവരാണ്. സമയക്രമം മാറ്റുന്നതിലൂടെ കുട്ടികളുടെ സുരക്ഷിതത്വമാണ് ഇവിടെ അവതാളത്തിലാകുന്നത്.
അന്തർദേശീയ തലത്തിൽ സ്കൂൾ സമയം രാവിലെ മുതൽ ഉച്ച വരെയാണെന്ന് പറയുന്നതിൽ ഒരു ന്യായവുമില്ല. ഓരോ സ്ഥലത്തേയും ഭൂപ്രകൃതിയും ജീവിത സാഹചര്യവും വെച്ച് നോക്കിയാണ് സ്കൂൾ സമയം നിശ്ചയിക്കേണ്ടത്. കേരളത്തിന് നിലവിലെ രീതി തുടരുന്നത് തന്നെയാണ് അഭികാമ്യം.
https://www.facebook.com/Malayalivartha


























