ആര്യാടൻ മുഹമ്മദിന്റെ അവസാന കാലത്തെ അവസ്ഥ കണ്ടോ? ആ ചിത്രം പുറത്ത് വിട്ട് രാഹുൽ മാങ്കൂട്ടത്തിൽ

ഹൈബി ചേട്ടൻ KSU പ്രസിഡന്റായിരുന്നപ്പോഴത്തെ ചരൽക്കുന്ന് ക്യാംപിലാണ് ആദ്യമായി ആര്യാടൻ സാറിനെ നേരിൽ കാണുന്നത്. ഏത് നേതാവ് വന്നാലും മുദ്രാവാക്യം വിളിക്കുവാൻ പാടില്ലായെന്ന ക്യാംപ് തീരുമാനത്തെ അട്ടിമറിച്ചു കൊണ്ട് ഹാളിലാകെ പ്രകമ്പനം തീർത്ത "ആര്യാടാ നേതാവെ, മലബാറിന്റെ നായകനെ, മതേതരത്വത്തിൻ കാവൽക്കാരാ" മുദ്രാവാക്യം കാതിലിപ്പോഴും മുഴങ്ങുന്നുണ്ട്.
അവസാന കൂടിക്കാഴ്ച്ച ഇതായിരുന്നു. ആ കൂടികാഴ്ച്ച ഫേസ്ബുക്ക് കുറിപ്പിലൂടെ അറിയിച്ച് രാഹുൽ മാങ്കൂട്ടത്തിൽ. ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ; അവസാന കൂടിക്കാഴ്ച്ച ഇതായിരുന്നു. ഷാഫിക്ക സെപ്തംബർ ആദ്യം നടത്തിയ ബൈക്ക് റാലിയുടെ ഇടയ്ക്ക് സാറിന്റെ വീട്ടിൽ കയറി കണ്ടിരുന്നു. രോഗവും പ്രായവും അദ്ദേഹത്തിന്റെ ശരീരത്തിനെ മാത്രമെ ബാധിച്ചിരുന്നൊള്ളു, നർമ്മ ബോധത്തിനും പൊളിറ്റിക്കൽ അക്യുറസിക്കും നിത്യ യൗവ്വനം തന്നെയായിരുന്നു.
ഹൈബി ചേട്ടൻ KSU പ്രസിഡന്റായിരുന്നപ്പോഴത്തെ ചരൽക്കുന്ന് ക്യാംപിലാണ് ആദ്യമായി ആര്യാടൻ സാറിനെ നേരിൽ കാണുന്നത്. ഏത് നേതാവ് വന്നാലും മുദ്രാവാക്യം വിളിക്കുവാൻ പാടില്ലായെന്ന ക്യാംപ് തീരുമാനത്തെ അട്ടിമറിച്ചു കൊണ്ട് ഹാളിലാകെ പ്രകമ്പനം തീർത്ത "ആര്യാടാ നേതാവെ, മലബാറിന്റെ നായകനെ, മതേതരത്വത്തിൻ കാവൽക്കാരാ" മുദ്രാവാക്യം കാതിലിപ്പോഴും മുഴങ്ങുന്നുണ്ട്.
ആരോടും കാര്യങ്ങളും , അപ്രിയമായ സത്യങ്ങളും വെട്ടിത്തുറന്ന് പറഞ്ഞ് തന്നെയാണ് മലപ്പുറം വഴി മലബാർ അദ്ദേഹം വെട്ടിപ്പിടിച്ചത്. ട്രൂ സെക്യുലർ എന്ന് പറയുവാൻ തോന്നുന്ന നേതാവിന്റെ ചിറകിലേറിയാണ് മലബാറിൽ പാർട്ടി വേരു പിടിപ്പിച്ചത്. ഒരു കാലത്തെ ടെലിവിഷൻ ഡിബേറ്റുകളിലെ ഷാർപ്പ് ഷൂട്ടറായിരുന്ന സാർ , പുതിയ കാലത്ത് മിക്കവാറും എന്റെ ചർച്ചകൾ ഒക്കെ കാണുകയും,
കണ്ട ശേഷം ഫോണിൽ വിളിച്ച് അഭിപ്രായവും വിമർശനവും പുതിയ വിവരങ്ങളും പകർന്ന് തന്നിരുന്ന ആര്യാടൻ സാറിന്റെ നഷ്ടം വ്യക്തിപരമായി കൂടി എന്നെ ബാധിക്കുന്നുണ്ട്. മലബാറിന്റെ മേൽവിലാസമായിരുന്ന, ഉശിരുള്ള ഒരു കൊമ്പനെയാണ് പ്രസ്ഥാനത്തിനു നഷ്ടമായത്...... ആര്യാടൻ സാറിന് കോൺഗ്രസ്സിനോടുള്ള സ്നേഹത്തിൽ മുന്നണി പോലും വിറങ്ങലിച്ചിട്ടുണ്ട്......
https://www.facebook.com/Malayalivartha
























