പ്രതികൾ മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ചെയ്ത് ഒളിവിലാണ്; പ്രതികളെ കണ്ടെത്താനാകാതെ കുഴങ്ങി പോലീസ്; പോലീസ് പറയുന്ന ഈ കാര്യത്തിൽ ദുരൂഹതയുണ്ട്; ഒരു ദിവസത്തിനുള്ളിൽ പ്രതികൾ പിടിയിലായില്ലെങ്കിൽ മർദ്ദനത്തിനിരയായ അച്ഛനും മകളും കോടതിയിലക്ക്

കാട്ടാക്കടയിൽ അച്ഛനെയും മകളെയും കെഎസ്ആർടിസി ജീവനക്കാർ മർദ്ദിച്ച കേസിൽ പൊലീസ് ഇപ്പോഴും ഒളിച്ച് കളിക്കുകയാണ്. ഒളിവിലുള്ള പ്രതികളെ കണ്ടെത്താനാകാതെ പൊലീസ് ആകെ പ്രതിരോധത്തിലായിരിക്കുകയാണ്. മർദ്ദനത്തിനിരയായ അച്ഛനും മകളും നാളെക്കുള്ളിൽ പ്രതികളെ പിടികൂടിയില്ലെങ്കിൽ കോടതിയെ സമീപിക്കാനുള്ള നീക്കത്തിലാണ്. കാട്ടാക്കട ഡിപ്പോയിലെ ജീവനക്കാരും ആര്യനാട്ടെ സ്റ്റേഷൻ മാസ്റ്ററും അടങ്ങുന്ന സംഘവുമാണ് പ്രതികൾ .
ഇവർ മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ചെയ്ത് ഒളിവിലാണെന്നാണ് പോലീസ് പറയുന്നത്. എന്നാൽ ഈ കാര്യത്തിൽ ദുരൂഹതയുണ്ടെന്നാണ് ആക്രമണത്തിനിരയായ പ്രേമനനും കുടുംബവും പറയുന്നത്. പ്രതികൾക്ക് പരസ്യ പിന്തുണയുമായി സിഐടിയു രംഗത്ത് വന്നിരുന്നു. പിന്നെ പ്രതികൾ ഇപ്പോൾ യൂണിയൻ നേതാക്കളോടും അകലം പാലിക്കുന്നു. കാരണം ഹൈക്കോടതി ഇടപെട്ട കേസിൽ ആഭ്യന്തര വകുപ്പിനും സർക്കാരിനുമുണ്ടാകുന്ന നാണക്കേട് ഒഴിവാക്കാൻ ഒരാളെങ്കിലും കീഴടങ്ങണമെന്ന് ആവശ്യപ്പെട്ടതോടെയാണ് സംഘടനാ നേതാക്കളോടും അകലം പാലിക്കുക എന്ന തീരുമാനത്തിൽ പ്രതികളെത്തിയത്.
പ്രതികൾ നൽകിയ മുൻകൂർ ജാമ്യ ഹർജി നാളെ കോടതി പരിഗണിക്കുവാനിരിക്കുകയാണ്. നാളെ വരെ ഒളിവിൽ തുടരാനാണ് അഭിഭാഷകർ ഇവർക്ക് നൽകിയിരിക്കുന്ന ഉപദേശം. നാളെ വൈകുന്നേരം വരെ നടപടികൾ ഉണ്ടായില്ലെങ്കിൽ, സ്വകാര്യ അന്യായമടക്കം നീതി തേടിയുള്ള തുടർ നടപടികളിലേക്ക് പ്രേമനനും കുടുംബവും നീങ്ങുവാനിരിക്കുകയാണ്.
ദൃശ്യങ്ങളിൽ കണ്ട അഞ്ചാമനായ മെക്കാനിക് അജിയെ ഇന്നലെയാണ് കേസിൽ പ്രതി ചേർത്തിരുന്നു. എഫ്ഐആറിൽ അഞ്ചാമനായി ഒരു മെക്കാനിക്ക് എന്ന് എഴുതിയിരുന്നു. പക്ഷേ പേര് ചേർത്തിരുന്നില്ല. സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്ന ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ അഞ്ചാമൻ അജിയാണെന്ന് തിരിച്ചറിഞ്ഞ് പ്രതിചേർക്കുകയായിരുന്നു. ഐഎൻടിയുസി പ്രവർത്തകനായിരുന്ന അജി അടുത്തിടെ സിഐടിയുവിൽ ചേരുകയായിരുന്നു. ദൃശ്യങ്ങളിൽ നീല വസ്ത്രം ധരിച്ച് കണ്ട അജിക്കെതിരെ കേസെടുക്കാത്തത് വ്യാപക വിമർശനത്തിന് ഇടയാക്കിയിരുന്നു.
https://www.facebook.com/Malayalivartha


























