Widgets Magazine
18
Apr / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പരിക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കാനായി പ്രാർഥിക്കുന്നു.. വാൽപ്പാറ വാഹനാപകടത്തിൽ അനുശോചിച്ച് രാഷ്ട്രപതി


മരിച്ചവരുടെ കുടുംബങ്ങൾക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിയിൽ നിന്നും പരമാവധി സഹായം... വാൽപ്പാറ വാഹനാപകടത്തിൽ പരിക്കേറ്റവരുടെ ചികിത്സ സർക്കാർ ഏറ്റെടുക്കുമെന്ന് മന്ത്രി വി ശിവൻകുട്ടി...


വിഷു, മേടമാസ പൂജകൾ പൂർത്തിയാക്കി ശബരിമല ക്ഷേത്ര നട ഇന്ന് രാത്രി 10 മണിക്ക് അടയ്ക്കും...


ഇറാൻ- യു.എസ് യുദ്ധം അവസാനിക്കുമെന്ന് സൂചന... ലെബനനിൽ ഇസ്രയേൽ ആക്രമണം നിറുത്തിയതിനുപിന്നാലെ, ഹോർമുസ് കടലിടുക്ക് ഇറാൻ ഇന്നലെ പൂർണമായി തുറന്നു


ജാമ്യ വ്യവസ്ഥ ലംഘിച്ചുവെന്ന പോലീസ് പരാതിയിൽ രാഹുൽ മാങ്കൂട്ടത്തിന്റെ ജാമ്യം റദ്ദാക്കണമെന്ന് വീണ്ടും  പ്രോസിക്യൂഷൻ... ഹർജിയിൽ ആക്ഷേപമുണ്ടെങ്കിൽ 30 ന് ബോധിപ്പിക്കാൻ കോടതി ഉത്തരവ്

സത്താറും, റൗഫും കേന്ദ്രത്തിന്റെ റഡാറില്‍ ഒരുത്തനെയും വിടില്ല ലുക്ക്ഔട്ട് നോട്ടീസ് ഇറക്കി; രണ്ടാം റെയ്ഡ് ഉടന്‍ കേരളത്തിലേയ്ക്ക് പാഞ്ഞ് എന്‍ഐഎ

26 SEPTEMBER 2022 11:52 AM IST
മലയാളി വാര്‍ത്ത

തീവ്രവാദ കേസില്‍ ഒളിവില്‍ കഴിയുന്ന പോപ്പുലര്‍ ഫ്രണ്ട് നേതാക്കള്‍ക്കായി ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിക്കാന്‍ എന്‍ഐഎ. സംസ്ഥാന ജനറല്‍ സെക്രട്ടറി അബ്ദുള്‍ സത്താര്‍, സെക്രട്ടറി സിഎ റൗഫ് എന്നിവര്‍ക്കെതിരെയാണ് കൊച്ചി എന്‍ഐഎ കോടതിയില്‍ ഹര്‍ജി നല്‍കുക. റെയ്ഡിനിടയില്‍ ഒളിവില്‍പോയ ഇരുവരും ചേര്‍ന്നാണ് സംസ്ഥാനത്ത് ഹര്‍ത്താലിന് ആഹ്വാനം ചെയ്തതെന്നും എന്‍ഐഎ വ്യക്തമാക്കുന്നു.

തീവ്രവാദ പ്രവര്‍ത്തനത്തിന് കേരളത്തില്‍ റജിസ്റ്റര്‍ ചെയ്ത കേസിലെ മൂന്നാം പ്രതിയാണ് ഒളിവില്‍ കഴിയുന്ന പിഎഫ്‌ഐ സംസ്ഥാന ജനറല്‍ സെക്രട്ടറി അബ്ദുള്‍ സത്താര്‍. കേസിലെ 12 ആം പ്രതിയാണ് സംസ്ഥാന സെക്രട്ടറി സിഎ റൗഫ്. ഇരുവരും കഴിഞ്ഞ ദിവസത്തെ മിന്നല്‍ പരിശോധനയ്ക്കിടയില്‍ ഒളിവില്‍പോകുകയായിരുന്നു. രാജ്യ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് ഗൂഢാലോന നടത്തിയതിലും സമൂഹമാധ്യമങ്ങള്‍ വഴി ഭീകരണ സംഘടനകളിലേക്ക് യുവാക്കളെ ആകര്‍ഷിച്ചതിലും ഇരുവര്‍ക്കും പങ്കുണ്ടെന്നാണ് എന്‍ഐഎ വ്യക്തമാക്കുന്നത്. കൊല്ലം കരുനാഗപ്പള്ളി സ്വദേശിയാണ് അബ്ദുള്‍ സത്താര്‍, റൗഫ് പാലക്കാട് പട്ടാന്പി സ്വദേശിയും.

നേതാക്കള്‍ കൂട്ടത്തോടെ അറസ്റ്റിലായപ്പോള്‍ കേരളത്തിലെ സംഘടനാ പ്രവര്‍ത്തനത്തിന് ചുക്കാന്‍ പിടിക്കുന്നതിനാണ് നേതാക്കള്‍ ഒളിവില്‍പോയതെന്നും ഒളിവിലുരുന്നാണ് എന്‍ഐഎ റെയ്ഡിനെതിരെ ഹര്‍ത്താലിന് ആഹ്വാനം ചെയ്തതെന്നും അന്വേഷണ സംഘം വ്യക്തമാക്കുന്നു. എന്‍ഐഎ ഓഫീസില്‍ പ്രതികള്‍ കീഴടങ്ങാന്‍ തയ്യാറാകാത്ത സാഹചര്യത്തിലാണ് അറസ്റ്റ് വാറണ്ടും ലുക്ക് ഒട്ട് നോട്ടീസും പുറപ്പെടുവിക്കാന്‍ എന്‍ഐഎ ശ്രമം തുടങ്ങിയത്.

സംസ്ഥാനത്തെ റെയ്ഡില്‍ പിടിച്ചെടുത്ത രേഖകളുടെ പരിശോധനാ ഫലം ലഭിച്ചാല്‍ ഉടന്‍ കോടതിയില്‍ അപേക്ഷ നല്‍കും. കേസില്‍ എന്‍ഐഎ കസ്റ്റഡിയിലുള്ള 11 പേരുടെ ചോദ്യം ചെയ്യല്‍ തുടരുകയാണ്. ഈമാസം 30 വരെയാണ് പ്രതികളെ ചോദ്യം ചെയ്യലിനായി വിട്ട് നല്‍കിയിട്ടുള്ളത്. വരും ദിവസം വിവിധ ജില്ലകളില്‍ പ്രതികളുമായി തെളിവെടുപ്പും ഉണ്ടാകും. എന്‍ഐഎ റെയ്ഡിനെതിരെ ഹര്‍ത്താലിന് ആഹ്വാനം ചെയ്തിന് ഇരു നേതാക്കള്‍ക്കെതിരെ പോലീസും നിയമനടപടി തുടങ്ങിയിട്ടുണ്ട്.

പോപ്പുലര്‍ഫ്രണ്ടിനെതിരെ കേന്ദ്ര ഏജന്‍സികള്‍ അന്വേഷണം മുറുകിയിരിക്കെ കണ്ണൂര്‍ ജില്ലയില്‍ നടന്ന ചില രാഷ്ട്രീയ കൊലപാതക കേസുകളും പുനഃ പരിശോധിക്കുന്നു. സംസ്ഥാനത്തെ ചില ഉന്നത നേതാക്കള്‍ പോപ്പുലര്‍ഫ്രണ്ട് ഹിറ്റ്‌ലിസ്റ്റിലുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് കേന്ദ്രരഹസ്യാന്വേഷണവിഭാഗവും സംസ്ഥാന പൊലിസും അന്വേഷണമാരംഭിച്ചത്.

ക്ഷേത്രസംരക്ഷണ സമിതി നേതാവ് പുന്നാട് അശ്വിനികുമാര്‍, സി.പി. എം പ്രവര്‍ത്തകനായ ഇരിട്ടിയിലെ സജീവന്‍, എ.ബി.വി.പി നേതാവ് കണ്ണവം ശ്യാമപ്രസാദ് തുടങ്ങിയ കൊലപാതക കേസുകളാണ് പുനഃപരിശോധനടത്തുന്നത്. തീവ്രവാദ സാന്നിധ്യം ഇത്തരം കൊലപാതകങ്ങളിലുണ്ടോയെന്ന കാര്യമാണ് അന്വേഷിക്കുന്നത്. പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താലില്‍ സംസ്ഥാനത്ത് തന്നെ ഏറ്റവും കൂടുതല്‍ അക്രമം നടന്ന ജില്ലകളിലൊന്നാണ് കണ്ണൂര്‍.

ഹര്‍ത്താലുമായി ബന്ധപ്പെട്ട് കണ്ണൂര്‍ സിറ്റി പൊലിസ് സ്റ്റേഷന്‍ പരിധിയില്‍ മാത്രം എണ്‍പതുകേസുകളാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.വധശ്രമം, സ്‌ഫോടക വസ്തുക്കള്‍ കൈക്കാര്യം ചെയ്യല്‍, ഔദ്യോഗിക കൃത്യനിര്‍വഹണം തടസപ്പെടുത്തല്‍, ചരക്കുലോറിയുടെ താക്കോല്‍ ഊരി കടന്നുകളയല്‍, വാഹനങ്ങളും കടകളും അടിച്ചുതകര്‍ക്കല്‍, മര്‍ദ്ദനം, ഭീഷണി, ഗൂഢാലോചന തുടങ്ങിയ സംഭവങ്ങള്‍ക്കാണ് കേസെടുത്തത്.

പോപ്പുലര്‍ഫ്രണ്ട് പ്രഖ്യാപിച്ച ഹര്‍ത്താലിനിടെയുണ്ടായ അക്രമങ്ങള്‍ സിറിയയിലും ഇറാഖിലുമൊക്കെ നടക്കുന്ന ഗറില്ലാ മോഡലാണെന്ന റിപ്പോര്‍ട്ട് സംസ്ഥാന രഹസ്യാന്വേഷണവിഭാഗം റിപ്പോര്‍ട്ടു നല്‍കിയിട്ടുണ്ട്. സമീപക്കാലത്ത് മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികള്‍ നടത്തിയ ഹര്‍ത്താലിനെക്കാള്‍ ഏറ്റവും കൂടുതല്‍ ആക്രമണം നടന്ന ഹര്‍ത്താലുകളിലൊന്നാണിതെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.. കെ. എസ്. ആര്‍.ടി.സി ബസുകള്‍ക്ക് നേരെ ഗറില്ലാമോഡല്‍ അക്രമമാണ് നടന്നതെന്നാണ് വിലയിരുത്തല്‍.

സാധാരണ ഹര്‍ത്താലുകളില്‍ നിന്നും ഒഴിവാക്കപ്പെടുന്ന ഇരുചക്രവാഹനങ്ങള്‍, ആംബുലന്‍സുകള്‍ എന്നിവയും അക്രമിക്കപ്പെട്ടു. കണ്ണൂര്‍ ജില്ലയിലെ ചില പി. എഫ്. ഐ സ്വാധീനകേന്ദ്രങ്ങളില്‍ തമ്പടിച്ചാണ് ആക്രമണങ്ങള്‍ അരങ്ങേറിയിട്ടുള്ളതെന്നും പൊലിസ് കണ്ടെത്തിയിട്ടുണ്ട്.
ആള്‍ക്കൂട്ടങ്ങള്‍ക്കിടെയില്‍ നിന്നും രണ്ടോ മൂന്നോ പേരെത്തി ആക്രമണം നടരത്തിയശേഷം രക്ഷപ്പെടുകയായിരുന്നു.

നാറാത്ത് എന്‍. ഐ. എ കേസുമായി ബന്ധപ്പെട്ടു പൊലിസ് കണ്ടെത്തിയ അക്രമരീതികളും കഴിഞ്ഞ ഹര്‍ത്താലില്‍ നടന്ന ഗറില്ലാ അക്രമങ്ങളും തമ്മില്‍ സാമ്യമുണ്ടെന്നാണ് പൊലിസിന്റെ കണ്ടെത്തല്‍.തങ്ങള്‍ക്കെതിരെ യു. എ. പി. എ ചുമത്താതിരിക്കാനുള്ള ആസൂത്രിത നീക്കങ്ങളാണ് പെട്രോള്‍ ബോംബുകള്‍ പ്രയോഗിച്ചതിന് പിന്നിലെന്നാണ് പൊലിസ് വിലയിരുത്തല്‍.

നേരത്തെ ആസൂത്രണം ചെയ്തതു കൊണ്ടാണ് പെട്രോള്‍ ബോംബുനിര്‍മ്മിച്ചതെന്നു പ്രാഥമിക അന്വേഷണത്തില്‍ തന്നെ കണ്ടെത്തിയിട്ടുണ്ട്. പോപ്പുലര്‍ ഫ്രണ്ടിന്റെ ശക്തികേന്ദ്രങ്ങളില്‍ സംഘടിപ്പിക്കുന്ന പ്രവര്‍ത്തകര്‍ ഇരുചക്രവാഹനങ്ങളിലാണ് അക്രമണത്തിന് പുറപ്പെട്ടതെന്നും ആക്രമണ ശേഷം തങ്ങളുടെ ശക്തികേന്ദ്രങ്ങളില്‍ സംഘടിപ്പിക്കുന്ന പ്രവര്‍ത്തകര്‍ ഇരുചക്രവാഹനങ്ങളിലാണ് ആക്രമണത്തിന് പുറപ്പെട്ടതെന്നും ആക്രമണശേഷം തങ്ങളുടെ ശക്തികേന്ദ്രങ്ങളില്‍ ഇവര്‍ തിരികെയെത്തുന്നതായും പൊലിസ് പറയുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സുഹൃത്തിനെ ആക്രമിച്ച ശേഷം രക്ഷപ്പെടാന്‍ ശ്രമിച്ച യുവാവ് ട്രെയിന്‍ തട്ടി മരിച്ചു  (1 hour ago)

ജോലി ചെയ്യുന്നതിനിടെ യുവാവിന് സൂര്യാതപമേറ്റു  (1 hour ago)

പുഴയില്‍ കുളിക്കാനിറങ്ങിയ 15കാരന്‍ പുഴയില്‍ മുങ്ങിമരിച്ചു  (2 hours ago)

ഫോണുകളില്‍ ആധാര്‍ ആപ്പ് നിര്‍ബന്ധമാക്കാനുള്ള പദ്ധതിയില്‍ നിന്ന് കേന്ദ്രം പിന്മാറി  (2 hours ago)

സംസ്ഥാനത്ത് മില്‍മ പാല്‍ വില വര്‍ദ്ധിച്ചേക്കും; ലിറ്ററിന് 6 രൂപ വരെ കൂടിയേക്കും  (3 hours ago)

ഹോർമൂസ് ദേ തുറന്നു ദേ അടച്ചു കളി മാറ്റി പിടിച്ച് ഇറാൻ ഒരു മുഴം മുന്നേ എറിഞ്ഞ് ട്രംപ് മണിക്കൂറിനുള്ളിൽ അപ്രത്യക്ഷ നീക്കം  (3 hours ago)

വിഷു ആഘോഷചിത്രങ്ങള്‍ക്ക് പിന്നാലെ നവ്യ നായര്‍ക്കെതിരെ സോഷ്യല്‍ മീഡിയ വിമര്‍ശനം  (3 hours ago)

മുൻസീറ്റിൽ പ്രധാനമന്ത്രി; പിൻസീറ്റിൽ SPGയെ കൂടാതെ ആ സ്ത്രീ..മോഡി ഒളിപ്പിച്ച രഹസ്യം ശത്രുക്കൾ ഭയക്കുന്ന പെൺപുലി...  (3 hours ago)

നടന്‍ സിദ്ധാര്‍ത്ഥിന്റെ വിയോഗത്തില്‍ തീരാവേദനയില്‍ മലയാള സീരിയല്‍ ലോകം  (3 hours ago)

രാഹുല്‍ ഗാന്ധിയുടെ വസതിയിലേക്ക് നടത്തിയ മാര്‍ച്ചില്‍ മഹിളാ മോര്‍ച്ചാ പ്രവര്‍ത്തകര്‍ രാഹുല്‍ ഗാന്ധിയുടെ കോലം കത്തിച്ചു  (4 hours ago)

അഞ്ചരക്കണ്ടി ഡെന്റല്‍ കോളേജിലെ വിദ്യാര്‍ത്ഥി പ്രതിഷേധത്തെ തുടര്‍ന്ന് അധ്യാപകര്‍ കൂട്ടരാജി നല്‍കി  (5 hours ago)

മന്ത്രിയെത്തി വീട് ചുരണ്ടി നേക്കി!! ഊരാളുങ്കലിന്റെ കരണം പുകച്ച് കെ രാജന്റെ ക്യാപ്സ്യൂൾ!!!  (5 hours ago)

മരണപ്പെടും മുമ്പ് അദിനാൻ ആ തെളിവ് ബാക്കിയാക്കി!! അവസാന സന്ദേശം സുഹൃത്തിന് അപ്പുറത്തെ കിണറിൽ അതുണ്ട്!!  (5 hours ago)

മുഖ്യമന്ത്രിയെ തീരുമാനിക്കാനുള്ള അധികാരം ഹൈക്കമാന്‍ഡിനാണ്; ആര് മുഖ്യമന്ത്രിയായാലും തനിക്ക് പരാതിയില്ലെന്ന് പി.ജെ. കുര്യന്‍  (5 hours ago)

കേന്ദ്രസര്‍ക്കാര്‍ ജീവനക്കാര്‍ക്ക് 2% ഡിഎ വര്‍ദ്ധനവ് പ്രഖ്യാപിച്ചു  (5 hours ago)

Malayali Vartha Recommends