Widgets Magazine
18
Apr / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പരിക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കാനായി പ്രാർഥിക്കുന്നു.. വാൽപ്പാറ വാഹനാപകടത്തിൽ അനുശോചിച്ച് രാഷ്ട്രപതി


മരിച്ചവരുടെ കുടുംബങ്ങൾക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിയിൽ നിന്നും പരമാവധി സഹായം... വാൽപ്പാറ വാഹനാപകടത്തിൽ പരിക്കേറ്റവരുടെ ചികിത്സ സർക്കാർ ഏറ്റെടുക്കുമെന്ന് മന്ത്രി വി ശിവൻകുട്ടി...


വിഷു, മേടമാസ പൂജകൾ പൂർത്തിയാക്കി ശബരിമല ക്ഷേത്ര നട ഇന്ന് രാത്രി 10 മണിക്ക് അടയ്ക്കും...


ഇറാൻ- യു.എസ് യുദ്ധം അവസാനിക്കുമെന്ന് സൂചന... ലെബനനിൽ ഇസ്രയേൽ ആക്രമണം നിറുത്തിയതിനുപിന്നാലെ, ഹോർമുസ് കടലിടുക്ക് ഇറാൻ ഇന്നലെ പൂർണമായി തുറന്നു


ജാമ്യ വ്യവസ്ഥ ലംഘിച്ചുവെന്ന പോലീസ് പരാതിയിൽ രാഹുൽ മാങ്കൂട്ടത്തിന്റെ ജാമ്യം റദ്ദാക്കണമെന്ന് വീണ്ടും  പ്രോസിക്യൂഷൻ... ഹർജിയിൽ ആക്ഷേപമുണ്ടെങ്കിൽ 30 ന് ബോധിപ്പിക്കാൻ കോടതി ഉത്തരവ്

പിന്തുണ കൊടുത്തത് ഇതിനായിരുന്നോ? പോപ്പുലര്‍ ഫ്രണ്ടിന്റെ ഹിറ്റ് ലിസ്റ്റില്‍ പിണറായിയും?

26 SEPTEMBER 2022 12:08 PM IST
മലയാളി വാര്‍ത്ത

പോപ്പുലര്‍ ഫ്രണ്ടിന്റെ ഹിറ്റ് ലിസ്റ്റില്‍ ആരൊക്കെയുണ്ട് എന്നുള്ളതാണ് പ്രധാന നേതാക്കളുടെ എല്ലാം അന്വേഷണം. നേതാക്കളെ പോലെ തന്നെ സാധാരണക്കാരും ആ ലിസ്റ്റ് തിരയുന്നുണ്ട്. നിരവധി പ്രമുഖര്‍ ലിസ്റ്റിലുണ്ട് എന്നു മാത്രമാണ് എല്ലാവര്‍ക്കും അറിയാവുന്നത്. ആ പ്രമുഖരാരാണെന്നതിന്റെ പേരു വിവരങ്ങള്‍ പുറത്തു വന്നിട്ടില്ല. അതുകൊണ്ടു തന്നെ ഭയപ്പാടിലാണ് പല നേതാക്കളും. ഇതിനിടയിലാണ് ഈ ഇടെ സുരക്ഷ കൂട്ടിയ ഒരാളുടെ പേര് പല മാധ്യമങ്ങളും ഇങ്ങനെ വിളിച്ചു പറയുന്നത്. അത് മറ്റാരുമല്ല നമ്മുടെ മുഖ്യമന്ത്രിയായ പിണറായി വിജയന്‍ തന്നെയാണ് അസാധാരണമായ സുരക്ഷയാണ് പിണറായിക്ക് ഇപ്പോള്‍ നല്‍കി വരുന്നത്. സ്വര്‍ണക്കടത്ത് ആരോപണങ്ങള്‍ ഉയര്‍ന്നു വന്നപ്പോഴാണ് ഇനോവയില്‍ നിന്നും ബുള്ളറ്റ് പ്രൂഫ് കിയാ കാര്‍ണിവലിലേയ്ക്ക് പിണറായിയുടെ സുരക്ഷ അപ്‌ഡേറ്റ് ചെയ്തത്. കരിങ്കൊടി പ്രതിഷേധങ്ങളെ നേരിടാന്‍ എന്തിന് ബുള്ളറ്റ് പ്ലൂഫ് കാര്‍ എന്നുള്ളതായിരുന്നു അന്നും ഇന്നും സാധാരണക്കാര്‍ക്ക് ഉണ്ടായിരുന്നത്.

ഇതിനിടയിലാണ് ആ കാലയളവില്‍ കേരളാ പോലീസിന് ലഭിച്ച ഹിറ്റ് ലിസ്റ്റും ഈ പൊടുന്നനെയുള്ള സുരക്ഷയുമായി പലരും കൂട്ടി വായിക്കുന്നത്. കൊറിയന്‍ വാഹന നിര്‍മാതാക്കളായ കിയയുടെ കാര്‍ണിവല്‍ സീരിസില ലിമോസിന്‍ കാറാണ് പുതുതായി പിണറായിക്കായി വാങ്ങിയത്. 33.31 ലക്ഷം രൂപ ചെലവാക്കിയാണ് ഈ കാര്‍ വാങ്ങിയത്. കൂടുതല്‍ സുരക്ഷാ സംവിധാനമുള്ള വാഹനമെന്ന വിശദീകരണമാണ് കാര്‍ വാങ്ങിയപ്പോള്‍ സര്‍ക്കാര്‍ നല്‍കിയത്.

ഏതെങ്കിലും തരത്തില്‍ മറ്റു ഭീഷണി ഉണ്ടായിട്ടാകണമല്ലൊ ഈ സുരക്ഷ കൂട്ടല്‍ അതും. സംസ്ഥാന പോലീസ് മേധാവിയുടെ പ്രത്യേക ശുപാര്‍ശ പരിഗണിച്ച്. വെറും ആറു മാസം മുന്‍പ് വാങ്ങിയ ഇന്നോവ ക്രിസ്റ്റ കാറുകളെ മാറ്റി ഉടന്‍ തന്നെ അതീവ സുരക്ഷയുള്ള കിയ എത്തിച്ചതില്‍ അന്നേ സംശയം ഉയര്‍ന്നിരുന്നു. കിയ എത്തുന്നതിന് കൃത്യം ആറു മാസം മുമ്പ് 2022 ജനുവരിയിലാണ് മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിലേക്ക് മൂന്ന് കറുത്ത ഇന്നോവ ക്രിസ്റ്റ കാറുകളും ഒരു ടാറ്റ ഹാരിയര്‍ കാറും വാങ്ങാന്‍ ഉത്തരവിറക്കുന്നത്. എന്നാല്‍ പിന്നീട് ടാറ്റ ഹാരിയര്‍ ഒഴിവാക്കിയാണ് കിയ വാങ്ങുന്നത്.

ഇങ്ങനെ സുരക്ഷ കൂട്ടിയതിന് പിന്നില്‍ പോപ്പുലര്‍ ഫ്രണ്ടിന്റെ ഹിറ്റ് ലിസ്റ്റ് തന്നെയാണ് എന്ന സംശയമാണ് ഇപ്പോള്‍ ഉയരുന്നതും. ഈ ഭീഷണിയ്ക്കു പുറമെ കേന്ദ്രത്തോട് എസ്ഡിപിഐയെ നിരോധിക്കണമെന്ന ആവശ്യത്തോട് പിണറായി മുഖം തിരിച്ചത് ഈ ഭീഷണി നിലനില്‍ക്കുന്നതിനാലാകാം എന്ന സൂചനകളും പുറത്തുവരുന്നുണ്ട്.

അതേസമയം പോപ്പുലര്‍ ഫ്രണ്ടിന്റെ രാജ്യ വിരുദ്ധ പ്രവര്‍ത്തനങ്ങളെ കുറിച്ചുള്ള വിവരങ്ങള്‍. ലോക മാധ്യമങ്ങളിലും ചര്‍ച്ചയാവുകയാണ് ഭീകര സംഘടനയായ അല്‍ഖ്വയ്ദയുടെ സാമ്പത്തിക സഹായം പോപ്പുലര്‍ ഫ്രണ്ടിന് ലഭിച്ചെന്ന് എന്‍ഐഎ. തുര്‍ക്കിയിലെ അല്‍ഖ്വയ്ദയുടെ സഹസംഘടനയായ ഫൗണ്ടേഷന്‍ ഫോര്‍ ഹ്യൂമന്‍ റൈറ്റ്‌സ് ആന്‍ഡ് ഹുമാനറ്റേറിയന്‍ റിലീഫ് വഴിയാണ് സഹായങ്ങള്‍ ലഭിച്ചത്. ഇതിന്റെ ഭാഗമായി സംഘടനയുടെ നേതാക്കളുമായി പോപ്പുലര്‍ ഫ്രണ്ട് നേതാക്കളായ ഇ.എം അബ്ദുല്‍ റഹ്മാന്‍, പ്രൊഫ പി കോയ എന്നിവര്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. രണ്ടു വര്‍ഷം മുന്‍പ് ഇസ്താംബൂളില്‍ എത്തി ആയിരുന്നു കൂടിക്കാഴ്ച.

ഇതിന്റെ തെളിവുകള്‍ പോപ്പുലര്‍ ഫ്രണ്ടിന് ലഭിച്ചു. ആശയ വിനിമയത്തിന്റെയും സാമ്പത്തിക സഹായത്തിന്റെയും തെളിവുകളാണ് ലഭിച്ചിരിക്കുന്നത്. അല്‍ ഖ്വയ്ദ അനുവദിച്ച സാമ്പത്തിക സഹായം പോപ്പുലര്‍ ഫ്രണ്ട് നേതാക്കള്‍ സ്വീകരിച്ചെന്നും എന്‍ഐഎ വ്യക്തമാക്കുന്നുണ്ട്. രാജ്യവിരുദ്ധ പ്രവര്‍ത്തനം വാഗ്ദാനം ചെയ്താണ് പോപ്പുലര്‍ ഫ്രണ്ട് സാമ്പത്തിക സഹായം സ്വീകരിച്ചിരിക്കുന്നത്.

ഇതിന് പുറമെ പിഎഫ്‌ഐ തുര്‍ക്കിക്ക് വേണ്ടി ചാരപ്രവര്‍ത്തനം നടത്തി എന്നതിന്റെ സൂചനകളും എന്‍ഐഎയ്ക്ക് ലഭിച്ചിട്ടുണ്ട്. ഒന്നിലധികം രാജ്യങ്ങള്‍ നിരോധിച്ച സംഘടന കൂടിയാണ് ഫൗണ്ടേഷന്‍ ഫോര്‍ ഹ്യൂമന്‍ റൈറ്റ്‌സ് ഹ്യുമാനിറ്റേറിയന്‍ റിലീഫ്. എന്‍ജിഒ എന്ന നിലയിലാണ് ഈ സംഘടന പ്രവര്‍ത്തിച്ചുവരുന്നത്.യുദ്ധ മേഖലകളില്‍ സന്നദ്ധ സംഘടന പ്രവര്‍ത്തനത്തിന്റെ മറവില്‍ ആയുധം എത്തിക്കുകയും ഭീകരവാദികള്‍ക്കു സഹായം എത്തിച്ചതിന്റെ പേരിലാണ് റഷ്യ സംഘടനക്ക് എതിരെ രംഗത്തു വന്നത്.

ലോക രാജ്യങ്ങളില്‍ തീവ്ര സ്വഭാവമുള്ള സംഘടനകളുമായി തുര്‍ക്കി അടുത്ത ബന്ധം സ്ഥാപിച്ചു വരികയാണ്. ഇതിന്റെ ഭാഗമായാണ് പോപ്പുലര്‍ ഫ്രണ്ടുമായി സംഘടനാ നേതാക്കള്‍ ചര്‍ച്ച നടത്തിയത്. ലോക മുസ്ലീങ്ങളുടെ തലവനായി മാറി തുര്‍ക്കി കേന്ദ്രമാക്കി ഖിലാഫത്തു സ്ഥപിക്കലാണ് എര്‍ദോഗന്റെ ലക്ഷ്യം. ഇന്ത്യയില്‍ തുര്‍ക്കിക്ക് അനുകൂല അന്തരീക്ഷം സൃഷ്ടിക്കാനും മുസ്ലിം ഏകീകരണം ഉണ്ടാക്കാനും പോപ്പുലര്‍ ഫ്രണ്ടിനെ ഉപയോഗപ്പെടുത്താനാണ് എര്‍ദോഗന്‍ ലക്ഷ്യമിടുന്നത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സുഹൃത്തിനെ ആക്രമിച്ച ശേഷം രക്ഷപ്പെടാന്‍ ശ്രമിച്ച യുവാവ് ട്രെയിന്‍ തട്ടി മരിച്ചു  (1 hour ago)

ജോലി ചെയ്യുന്നതിനിടെ യുവാവിന് സൂര്യാതപമേറ്റു  (1 hour ago)

പുഴയില്‍ കുളിക്കാനിറങ്ങിയ 15കാരന്‍ പുഴയില്‍ മുങ്ങിമരിച്ചു  (2 hours ago)

ഫോണുകളില്‍ ആധാര്‍ ആപ്പ് നിര്‍ബന്ധമാക്കാനുള്ള പദ്ധതിയില്‍ നിന്ന് കേന്ദ്രം പിന്മാറി  (2 hours ago)

സംസ്ഥാനത്ത് മില്‍മ പാല്‍ വില വര്‍ദ്ധിച്ചേക്കും; ലിറ്ററിന് 6 രൂപ വരെ കൂടിയേക്കും  (3 hours ago)

ഹോർമൂസ് ദേ തുറന്നു ദേ അടച്ചു കളി മാറ്റി പിടിച്ച് ഇറാൻ ഒരു മുഴം മുന്നേ എറിഞ്ഞ് ട്രംപ് മണിക്കൂറിനുള്ളിൽ അപ്രത്യക്ഷ നീക്കം  (3 hours ago)

വിഷു ആഘോഷചിത്രങ്ങള്‍ക്ക് പിന്നാലെ നവ്യ നായര്‍ക്കെതിരെ സോഷ്യല്‍ മീഡിയ വിമര്‍ശനം  (3 hours ago)

മുൻസീറ്റിൽ പ്രധാനമന്ത്രി; പിൻസീറ്റിൽ SPGയെ കൂടാതെ ആ സ്ത്രീ..മോഡി ഒളിപ്പിച്ച രഹസ്യം ശത്രുക്കൾ ഭയക്കുന്ന പെൺപുലി...  (3 hours ago)

നടന്‍ സിദ്ധാര്‍ത്ഥിന്റെ വിയോഗത്തില്‍ തീരാവേദനയില്‍ മലയാള സീരിയല്‍ ലോകം  (3 hours ago)

രാഹുല്‍ ഗാന്ധിയുടെ വസതിയിലേക്ക് നടത്തിയ മാര്‍ച്ചില്‍ മഹിളാ മോര്‍ച്ചാ പ്രവര്‍ത്തകര്‍ രാഹുല്‍ ഗാന്ധിയുടെ കോലം കത്തിച്ചു  (4 hours ago)

അഞ്ചരക്കണ്ടി ഡെന്റല്‍ കോളേജിലെ വിദ്യാര്‍ത്ഥി പ്രതിഷേധത്തെ തുടര്‍ന്ന് അധ്യാപകര്‍ കൂട്ടരാജി നല്‍കി  (5 hours ago)

മന്ത്രിയെത്തി വീട് ചുരണ്ടി നേക്കി!! ഊരാളുങ്കലിന്റെ കരണം പുകച്ച് കെ രാജന്റെ ക്യാപ്സ്യൂൾ!!!  (5 hours ago)

മരണപ്പെടും മുമ്പ് അദിനാൻ ആ തെളിവ് ബാക്കിയാക്കി!! അവസാന സന്ദേശം സുഹൃത്തിന് അപ്പുറത്തെ കിണറിൽ അതുണ്ട്!!  (5 hours ago)

മുഖ്യമന്ത്രിയെ തീരുമാനിക്കാനുള്ള അധികാരം ഹൈക്കമാന്‍ഡിനാണ്; ആര് മുഖ്യമന്ത്രിയായാലും തനിക്ക് പരാതിയില്ലെന്ന് പി.ജെ. കുര്യന്‍  (5 hours ago)

കേന്ദ്രസര്‍ക്കാര്‍ ജീവനക്കാര്‍ക്ക് 2% ഡിഎ വര്‍ദ്ധനവ് പ്രഖ്യാപിച്ചു  (5 hours ago)

Malayali Vartha Recommends